Connect with us

Sports

0.2 സെക്കന്റിന്റ വില!

Published

on

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്‌സിങില്‍ മുഹമ്മദ് ഹിസ്സമുദ്ദീന്‍, മനോജ് കുമാര്‍, സതീഷ് കുമാര്‍, അമിത് പങ്കാല്‍, നമന്‍ തന്‍വാര്‍ എന്നിവര്‍ സെമിഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഹോക്കി, സ്‌ക്വാഷ് തുടങ്ങിയവയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഹോക്കിയില്‍ മലേഷ്യയെ തോല്‍പ്പിച്ച് പുരുഷ ടീമും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വനിതാ ടീമും സെമിയിലെത്തി. മില്‍ഖാ സിങിനു ശേഷം 400 മീറ്റര്‍ ഫൈനലിലെത്തിയ മലയാളി താരം മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് സമയം കുറിച്ചെങ്കിലും ഫോട്ടോഫിനിഷില്‍ മെഡല്‍ നഷ്ടമായി. പ്രതീക്ഷകളുയര്‍ത്തി 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഫൈനലിലെത്തിയ മലയാളി താരം സാജന്‍ പ്രകാശിന് ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ആറാം ദിനം പിന്നിടുമ്പോള്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 21 മെഡലുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 50 സ്വര്‍ണമടക്കം 130 മെഡലോടെ ഓസ്‌ട്രേലിയയും 24 സ്വര്‍ണമടക്കം 74 മെഡലുമായി ഇംഗ്ലണ്ടും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഹീനയുടെ സ്വര്‍ണവേട്ട
ബെല്‍മണ്ട് ഷൂട്ടിങ് സെന്ററില്‍ നിന്നാണ് ഇന്നലെ ഇന്ത്യ കേള്‍ക്കാന്‍ കൊതിച്ച സ്വര്‍ണവാര്‍ത്ത എത്തിയത്. ഞായറാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയിരുന്ന ഹീന സിധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് 25 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ റെക്കോര്‍ഡ് പോയിന്റായ 38 സ്വന്തമാക്കിയായിരുന്നു 28-കാരിയുടെ പൊന്നിന്‍ പ്രകടനം. വെള്ളി നേടിയ ഓസ്‌ട്രേലിയക്കാരി എലാന ഗലിയബോവിച്ച്, വെങ്കലം നേടിയ മലേഷ്യന്‍ താരം ആലിയ അസ്ഹരി എന്നിവരുടെ സമ്മര്‍ദം അതിജീവിച്ചായിരുന്നു ഹീനയുടെ വിജയം. ഹീന ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സിധു ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
ഹോക്കി സന്തോഷം
പൂള്‍ ബി.യില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം സെമിഫൈനലിലേക്ക് മുന്നേറിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകള്‍ വിജയമൊരുക്കിയത്. മൂന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മലേഷ്യക്കാര്‍ക്ക് സ്വന്തം ഗോള്‍മുഖം സംരക്ഷിക്കുകയായിരുന്നു പ്രധാന ജോലി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വലതുവിങിലൂടെ ഓടിക്കയറി പാസ് സ്വീകരിച്ച ഫൈസല്‍ സാറി, പി.ആര്‍ ശ്രീജേഷിനെ മറികടന്ന് മലേഷ്യയെ ഒപ്പമെത്തിച്ചു. ഇന്ത്യക്ക് പെനാല്‍ട്ടി കോര്‍ണറുകള്‍ തുടരെ ലഭിച്ചെങ്കിലും മലേഷ്യ ചെറുത്തുനിന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍ട്ടി കോര്‍ണര്‍ കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കിയാണ് ഹര്‍മന്‍പ്രീത് ലീഡ് തിരിച്ചുപിടിച്ചത്. അവസാന മിനുട്ടുകളിലെ മലായ് ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു.
ക്യാപ്ടന്‍ റാണി രാംപാല്‍ 47-ാം മിനുട്ടില്‍ നേടിയ ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇംഗ്ലണ്ടുമായി പോയിന്റ് പങ്കിട്ട് രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.
മെഡല്‍ ബോക്‌സിങ്
ബോക്‌സിങില്‍ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കാല്‍ ആണ് ഇന്നലെ ആദ്യം സെമിയിലെത്തിയത്. സ്‌കോട്ട്‌ലാന്റിന്റെ അഖീല്‍ അഹ്മദിനെതിരെ 4-1 നായിരുന്നു പങ്കാലിന്റെ ജയം. 91 കിലോ വിഭാഗത്തില്‍ സമോവയുടെ ഫ്രാങ്ക് മാസോയെ ഏകപക്ഷീയമായ 5-0 ന് തറപറ്റിച്ച് നമന്‍ തന്‍വാറും ക്വാര്‍ട്ടര്‍ കടന്നു. 56 കിലോ വിഭാഗത്തില്‍ സാംബിയയുടെ മുലിംഗ എവറിസ്‌റ്റോയെ ഹുസ്സമുദ്ദീന്‍ 5-0 ന് ഇടിച്ചിട്ടപ്പോള്‍ 69 കിലോയില്‍ ഓസ്‌ട്രേലിയയുടെ ടെറി നിക്കോളാസിനെതിരെ 4-1 ന് മനോജ് കുമാറും ജയിച്ചു കയറി. 91+ വിഭാഗത്തില്‍ 4-1 നായിരുന്നു സതീഷിന്റെ ജയം.
മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും സൗരവ് ഘോഷാലും പാകിസ്താന്റെ മദീന സഫര്‍ – തയ്യബ് അസ്‌ലം സഖ്യത്തെ 2-0 ന് തോല്‍പ്പിച്ച് സെമി സാധ്യത ശക്തമാക്കി. പൂള്‍ ഇയിലെ മത്സരം വെറും 13 മിനുട്ടേ നീണ്ടുനിന്നുള്ളൂ. ഓക്‌സന്‍ഫോര്‍ഡ് സ്റ്റുഡിയോസില്‍ നടന്ന മത്സരത്തില്‍ 11-2, 11-3 സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ഗയാനയുടെ മേരി ഫുങ് – ജേസണ്‍ റേ ഖലീല്‍ എന്ന സഖ്യത്തെയും ഇന്ത്യന്‍ സഖ്യം 13 മിനുട്ടില്‍ കീഴടക്കിയിരുന്നു.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending