Connect with us

Sports

0.2 സെക്കന്റിന്റ വില!

Published

on

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന്‍ ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്‌സിങില്‍ മുഹമ്മദ് ഹിസ്സമുദ്ദീന്‍, മനോജ് കുമാര്‍, സതീഷ് കുമാര്‍, അമിത് പങ്കാല്‍, നമന്‍ തന്‍വാര്‍ എന്നിവര്‍ സെമിഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഹോക്കി, സ്‌ക്വാഷ് തുടങ്ങിയവയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഹോക്കിയില്‍ മലേഷ്യയെ തോല്‍പ്പിച്ച് പുരുഷ ടീമും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി വനിതാ ടീമും സെമിയിലെത്തി. മില്‍ഖാ സിങിനു ശേഷം 400 മീറ്റര്‍ ഫൈനലിലെത്തിയ മലയാളി താരം മുഹമ്മദ് അനസ് ദേശീയ റെക്കോര്‍ഡ് സമയം കുറിച്ചെങ്കിലും ഫോട്ടോഫിനിഷില്‍ മെഡല്‍ നഷ്ടമായി. പ്രതീക്ഷകളുയര്‍ത്തി 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഫൈനലിലെത്തിയ മലയാളി താരം സാജന്‍ പ്രകാശിന് ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ആറാം ദിനം പിന്നിടുമ്പോള്‍ 11 സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 21 മെഡലുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 50 സ്വര്‍ണമടക്കം 130 മെഡലോടെ ഓസ്‌ട്രേലിയയും 24 സ്വര്‍ണമടക്കം 74 മെഡലുമായി ഇംഗ്ലണ്ടും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഹീനയുടെ സ്വര്‍ണവേട്ട
ബെല്‍മണ്ട് ഷൂട്ടിങ് സെന്ററില്‍ നിന്നാണ് ഇന്നലെ ഇന്ത്യ കേള്‍ക്കാന്‍ കൊതിച്ച സ്വര്‍ണവാര്‍ത്ത എത്തിയത്. ഞായറാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെള്ളി നേടിയിരുന്ന ഹീന സിധു വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് 25 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. എട്ടുപേര്‍ മത്സരിച്ച ഫൈനലില്‍ റെക്കോര്‍ഡ് പോയിന്റായ 38 സ്വന്തമാക്കിയായിരുന്നു 28-കാരിയുടെ പൊന്നിന്‍ പ്രകടനം. വെള്ളി നേടിയ ഓസ്‌ട്രേലിയക്കാരി എലാന ഗലിയബോവിച്ച്, വെങ്കലം നേടിയ മലേഷ്യന്‍ താരം ആലിയ അസ്ഹരി എന്നിവരുടെ സമ്മര്‍ദം അതിജീവിച്ചായിരുന്നു ഹീനയുടെ വിജയം. ഹീന ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്നത്. 2010-ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹീന സിധു ടീം ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു.
ഹോക്കി സന്തോഷം
പൂള്‍ ബി.യില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം സെമിഫൈനലിലേക്ക് മുന്നേറിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ട ഗോളുകള്‍ വിജയമൊരുക്കിയത്. മൂന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടിയ ഇന്ത്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ മലേഷ്യക്കാര്‍ക്ക് സ്വന്തം ഗോള്‍മുഖം സംരക്ഷിക്കുകയായിരുന്നു പ്രധാന ജോലി. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ വലതുവിങിലൂടെ ഓടിക്കയറി പാസ് സ്വീകരിച്ച ഫൈസല്‍ സാറി, പി.ആര്‍ ശ്രീജേഷിനെ മറികടന്ന് മലേഷ്യയെ ഒപ്പമെത്തിച്ചു. ഇന്ത്യക്ക് പെനാല്‍ട്ടി കോര്‍ണറുകള്‍ തുടരെ ലഭിച്ചെങ്കിലും മലേഷ്യ ചെറുത്തുനിന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍ട്ടി കോര്‍ണര്‍ കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കിയാണ് ഹര്‍മന്‍പ്രീത് ലീഡ് തിരിച്ചുപിടിച്ചത്. അവസാന മിനുട്ടുകളിലെ മലായ് ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചു.
ക്യാപ്ടന്‍ റാണി രാംപാല്‍ 47-ാം മിനുട്ടില്‍ നേടിയ ഏക ഗോളിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇംഗ്ലണ്ടുമായി പോയിന്റ് പങ്കിട്ട് രണ്ടാം സ്ഥാനത്തെത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.
മെഡല്‍ ബോക്‌സിങ്
ബോക്‌സിങില്‍ 49 കിലോ വിഭാഗത്തില്‍ അമിത് പങ്കാല്‍ ആണ് ഇന്നലെ ആദ്യം സെമിയിലെത്തിയത്. സ്‌കോട്ട്‌ലാന്റിന്റെ അഖീല്‍ അഹ്മദിനെതിരെ 4-1 നായിരുന്നു പങ്കാലിന്റെ ജയം. 91 കിലോ വിഭാഗത്തില്‍ സമോവയുടെ ഫ്രാങ്ക് മാസോയെ ഏകപക്ഷീയമായ 5-0 ന് തറപറ്റിച്ച് നമന്‍ തന്‍വാറും ക്വാര്‍ട്ടര്‍ കടന്നു. 56 കിലോ വിഭാഗത്തില്‍ സാംബിയയുടെ മുലിംഗ എവറിസ്‌റ്റോയെ ഹുസ്സമുദ്ദീന്‍ 5-0 ന് ഇടിച്ചിട്ടപ്പോള്‍ 69 കിലോയില്‍ ഓസ്‌ട്രേലിയയുടെ ടെറി നിക്കോളാസിനെതിരെ 4-1 ന് മനോജ് കുമാറും ജയിച്ചു കയറി. 91+ വിഭാഗത്തില്‍ 4-1 നായിരുന്നു സതീഷിന്റെ ജയം.
മിക്‌സഡ് ഡബിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും സൗരവ് ഘോഷാലും പാകിസ്താന്റെ മദീന സഫര്‍ – തയ്യബ് അസ്‌ലം സഖ്യത്തെ 2-0 ന് തോല്‍പ്പിച്ച് സെമി സാധ്യത ശക്തമാക്കി. പൂള്‍ ഇയിലെ മത്സരം വെറും 13 മിനുട്ടേ നീണ്ടുനിന്നുള്ളൂ. ഓക്‌സന്‍ഫോര്‍ഡ് സ്റ്റുഡിയോസില്‍ നടന്ന മത്സരത്തില്‍ 11-2, 11-3 സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. നേരത്തെ ഗയാനയുടെ മേരി ഫുങ് – ജേസണ്‍ റേ ഖലീല്‍ എന്ന സഖ്യത്തെയും ഇന്ത്യന്‍ സഖ്യം 13 മിനുട്ടില്‍ കീഴടക്കിയിരുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending