Connect with us

Video Stories

‘പ്രതിസന്ധി അനാവശ്യം; ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നാകണമെന്ന അമീറിന്റെ ആവശ്യത്തോട് ട്രംപ് യോജിച്ചു’

Published

on

 

ദോഹ: അനാവശ്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യോജിച്ചതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധി തീര്‍ത്തും അനാവശ്യമാണ്. അതിനാല്‍ പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന അമീറിന്റെ ആവശ്യത്തോട് ട്രംപ് യോജിച്ചു. യാതൊരു കാരണവുമില്ലാതെയാണ് പ്രതിസന്ധി ആരംഭിച്ചത്.
കാരണമുണ്ടാക്കാനായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നേരെ സൈബര്‍ ആക്രമണമുണ്ടാവുകയായിരുന്നു. പ്രതിസന്ധിക്ക് കാരണമായ ന്യായങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിഹാരമല്ലെന്നും ശൈഖ് മുഹമ്മദ് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ഉപരോധ രാജ്യങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം രാജ്യത്തെ ജനങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തീവ്രവാദത്തെ ഖത്തര്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ തയ്യാറായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കാനും ഹമാസിനെ പിന്തുണക്കുന്നത് നിര്‍ത്താനും ആവശ്യപ്പെട്ട ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ഈ ഉത്തരം പറഞ്ഞത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നുവെന്നാണ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡ് അവരുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ പ്രകോപിപ്പക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും അതൊരിക്കലും ഖത്തറിന് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
1995ല്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയും 2014ല്‍ അവരുടെ അംബാസഡര്‍മാരെ പിന്‍വലിക്കുകയും ചെയ്തു. പ്രതിസന്ധിക്കുള്ള തുടക്കമായിരുന്നു ഇവയെല്ലാം. ഉപരോധ രാജ്യങ്ങളുടെ രക്ഷാകര്‍തൃത്തിലാകണം ഖത്തറെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഖത്തറില്‍ നടപ്പാകണമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിറിയയില്‍ നടക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ നീക്കങ്ങള്‍ നടത്താന്‍ ഖത്തര്‍ അമേരിക്കയുമായി ധാരണയിലെത്തിയിട്ടുണ്ട്.
സിറിയന്‍ ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. സിറിയന്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ തീരുമാനങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending