Connect with us

Video Stories

‘പ്രതിസന്ധി അനാവശ്യം; ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നാകണമെന്ന അമീറിന്റെ ആവശ്യത്തോട് ട്രംപ് യോജിച്ചു’

Published

on

 

ദോഹ: അനാവശ്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യോജിച്ചതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി അറിയിച്ചു.
ഗള്‍ഫ് പ്രതിസന്ധി തീര്‍ത്തും അനാവശ്യമാണ്. അതിനാല്‍ പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന അമീറിന്റെ ആവശ്യത്തോട് ട്രംപ് യോജിച്ചു. യാതൊരു കാരണവുമില്ലാതെയാണ് പ്രതിസന്ധി ആരംഭിച്ചത്.
കാരണമുണ്ടാക്കാനായി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നേരെ സൈബര്‍ ആക്രമണമുണ്ടാവുകയായിരുന്നു. പ്രതിസന്ധിക്ക് കാരണമായ ന്യായങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരിഹാരമല്ലെന്നും ശൈഖ് മുഹമ്മദ് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. ഉപരോധ രാജ്യങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സ്വന്തം രാജ്യത്തെ ജനങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്താന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തീവ്രവാദത്തെ ഖത്തര്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം നല്കാന്‍ തയ്യാറായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിക്കാനും ഹമാസിനെ പിന്തുണക്കുന്നത് നിര്‍ത്താനും ആവശ്യപ്പെട്ട ഉപരോധ രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ഈ ഉത്തരം പറഞ്ഞത്. മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നുവെന്നാണ് ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അതേസമയം മുസ്‌ലിം ബ്രദര്‍ഹുഡ് അവരുടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെ പ്രകോപിപ്പക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തങ്ങളുടെ പരമാധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും അതൊരിക്കലും ഖത്തറിന് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
1995ല്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയും 2014ല്‍ അവരുടെ അംബാസഡര്‍മാരെ പിന്‍വലിക്കുകയും ചെയ്തു. പ്രതിസന്ധിക്കുള്ള തുടക്കമായിരുന്നു ഇവയെല്ലാം. ഉപരോധ രാജ്യങ്ങളുടെ രക്ഷാകര്‍തൃത്തിലാകണം ഖത്തറെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഖത്തറില്‍ നടപ്പാകണമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സിറിയയില്‍ നടക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ നീക്കങ്ങള്‍ നടത്താന്‍ ഖത്തര്‍ അമേരിക്കയുമായി ധാരണയിലെത്തിയിട്ടുണ്ട്.
സിറിയന്‍ ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. സിറിയന്‍ ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ തീരുമാനങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending