More
പരിശീലക രംഗത്തെ ഇതിഹാസം ആഴ്‌സന്‍ വെംഗര്‍ വിരമിക്കുന്നു

ലണ്ടന്‍: 2017-18 സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ വെംഗറുടെ പടിയിറക്കം. കഴിഞ്ഞ സീസണില്‍ ഒപ്പുവെച്ച കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് വെംഗറുടെ തീരുമാനം.
മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്.എ കപ്പുമടക്കം ആര്‍സനലിനെ 17 കിരീട നേട്ടങ്ങളിലേക്കു നയിച്ച വെംഗര്‍, സമീപകാലത്തെ ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കളിച്ചിട്ടും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ആര്‍സനലിന്റെ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ ‘വെംഗര്‍ ഔട്ട്’ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.
‘നിരവധി അവിസ്മരണീയ വര്‍ഷങ്ങളില്‍ ഈ ക്ലബ്ബിനെ സേവിക്കാനുള്ള ബഹുമതി ലഭിച്ചതില്‍ ഞാന്‍ അനുഗൃഹീതനാണ്. പൂര്‍ണമായ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് ഞാന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചത്. എല്ലാ ആര്‍സനല്‍ ആരാധകരോടും എനിക്ക് പറയാനുള്ളത്, ക്ലബ്ബിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നാണ്.’ – വെംഗര്‍ പറഞ്ഞു. 68-കാരന് പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്ന് ആര്‍സനല്‍ മാനേജ്‌മെന്റ് അറിയിച്ചു.
1996 ഒക്ടോബര്‍ ഒന്നിന് നിയമിതനായ വെംഗര്‍ പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള കോച്ചുമാരില്‍ ഏറ്റവുമധികം കാലം ഒരു ടീമിനെ പരിശീലിപ്പയാളാണ്. 823 മത്സരങ്ങളില്‍ അദ്ദേഹം ആര്‍സനലിനെ പരിശീലിപ്പിച്ചു. കഴിഞ്ഞയാഴ്ച ലീഗില്‍ ന്യൂകാസിലിനോട് തോറ്റതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള മുറവിളി ശക്തമായിരുന്നു. വെംഗറുടെ കരിയറിലെ ഏറ്റവും മോശം സീസണാണിത്. വെംഗര്‍ ടീമിലെത്തിയ ശേഷം ഇതാദ്യമായിട്ടായിരിക്കും ടീം ആദ്യ നാലിനു പുറത്ത് ഫിനിഷ് ചെയ്യുന്നത്. 2003-04 ല്‍ വെംഗറുടെ കീഴില്‍ ആര്‍സനല്‍ സീസണ്‍ മുഴുവന്‍ അപരാജിതരായിരുന്നു. 1888-89 സീസണിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ടീം ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ സീസണ്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി 49 മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയ ശേഷമാണ് അന്ന് ആര്‍സനല്‍ ഒരു പരാജയമറിഞ്ഞത്.
@PremierLeague titles:
FA Cup trophies:
#MerciArsène pic.twitter.com/b7HY4PbGcs
— Arsenal FC (@Arsenal) April 21, 2018
ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ എട്ട് വര്‍ഷങ്ങള്‍ക്കിടെയായിരുന്നു വെംഗര്‍ക്കു കീഴില്‍ ആര്‍സലിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും. 1998, 2002, 2004 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആറ് തവണ വീതം ടീം ഫിനിഷ് ചെയ്തു.
2005 എഫ്.എ കപ്പ് നേടിയതിനു ശേഷം അടുത്ത കിരീടത്തിന് ഒമ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2014-ല്‍ എഫ്.എ കപ്പ് നേടിയാണ് ആ ക്ഷാമം തീര്‍ത്തത്. തൊട്ടടുത്ത സീസണിലും ആര്‍സനല്‍ എഫ്.എ കപ്പ് നേടി. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് നേടിയെങ്കിലും ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാന എതിര്‍ ടീമുകളേക്കാള്‍ കുറഞ്ഞ പണം ചെലവഴിച്ച് മികച്ച ടീം കെട്ടിപ്പടുക്കുന്നതില്‍ വിദഗ്ധനാണ് വെംഗര്‍. കഴിഞ്ഞ വേനലില്‍ ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ത്ത് മികച്ച ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.
Passion, respect and success- that is what Arsene Wenger is all about. Thank u for what you’ve done for us at @Arsenal and the football world.
I’m grateful for everything you’ve taught me & all the trust you’ve put in me no matter how difficult the situation was.Merci Boss! pic.twitter.com/2KyoLyWrVT
— Mesut Özil (@MesutOzil1088) April 20, 2018
india
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.
ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.
സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
kerala3 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india3 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്