Connect with us

Culture

ദേശീയ അവാര്‍ഡ്: യേശുദാസിനെ വിമര്‍ഷിക്കാന്‍ താന്‍ ആരെന്ന് സംഘി സൈബര്‍ പോരാളികള്‍: കിടിലന്‍ മറുപടിയുമായി വായയടപ്പിച്ച് നടന്‍ ഷമ്മി തിലകന്‍

Published

on

കോഴിക്കോട്: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. പുരസ്‌കാര വിതരണ ചടങ്ങ് അവസാനിച്ചെങ്കിലും ചടങ്ങ് ബഹിഷ്‌കരിച്ച ജേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ പോര് മുറുകുകയാണ്. ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനെ വിമര്‍ഷശിച്ച് നടന്‍ ഷമ്മി തിലകന്‍ വന്നിരിന്നു. നിങ്ങളും ദാസേട്ടാ.. കഷ്ടം-എന്നായിരുന്ന ഷമ്മി തിലകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.എന്നാല്‍ യേശുദാസിനെ വിമര്‍ശിക്കാന്‍ താനാരാണെന്ന് ചോദ്യവുമായി സംഘപരിവാര്‍ സൈബര്‍ പോരാളി രംഗത്തെത്തി. ഇതോടെയാണ് സംഘികളുടെ വായയടപ്പിക്കുന്ന ഞാന്‍ പെരുന്തഛന്റെ മകനാണെന്ന് ഷമ്മി തിലകന്റെ കിടിലന്‍ മറുപടി നല്‍കിയത്. പോസ്റ്റിനടിയില്‍ വരുന്ന എല്ലാ കമന്റിനും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്.

 

നാണമുണ്ടോ മിസ്റ്റര്‍ ഷമ്മി നിങ്ങള്ക്ക് കൊലയാളി മന്ത്രിമാരുടെ കയ്യില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിന്‍ കഷ്ണത്തിനു വേണ്ടി ഇങ്ങനെ തരാം താഴരുത് മിസ്റ്റര്‍, അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തേലുമൊക്കെ നിങ്ങള്‍ക്കു നക്കാന്‍ തരും എന്ന് കമന്റിട്ടയാളോട് ‘ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയില്‍ കേറിയപ്പൊ ഒരു പേര് നല്‍കിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ’ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

വെറും മൂന്നാം കിട തരംതാണ രാഷ്ട്രീയമല്ലാതെ ഇതില്‍ എന്താണ് പറയാന്‍ ഉള്ളത് ഷമ്മി ചേട്ടനോട് ഞാന്‍ വിയോജിക്കുന്നു എന്ന് പറഞ്ഞായാളോട് എന്നോട് വിയോജിക്കുന്നത് പോലെ, സ്മൃതിയോട് വിയോജിക്കുവാനുള്ള അവകാശം അവര്‍ക്കും ഉണ്ട്. എനിക്കും ഉണ്ട് എന്നും ഷമ്മി പറഞ്ഞു.

അവര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് ഉപദേശിച്ചയാളോട് ‘ശരിയാണ്..!എന്നാലും മനുഷ്യത്വം എന്താന്ന് അറിയാത്തവര്‍ക്ക് പറഞ്ഞുകൊടുക്കണ്ടേ ബ്രോ’, എന്നായിരുന്നു ഷമ്മി പറഞ്ഞത്.

പതിവിന് വിപരീതമായി 11 ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുയെന്ന തീരുമാനമാണ് അറുപതോളം വരുന്ന ജേതാക്കളെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണം. അതേസമയം മന്ത്രാലയത്തിന്റെ ഈ നീക്കത്തിനെതിരെ ജേതാക്കള്‍ നല്‍കിയ പരാതിയില്‍ ഒപ്പുവെച്ചങ്കിലും യേശുദാസും സംവിധായകന്‍ ജയരാജും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം.

മലയാള സിനിമയില്‍ നിന്ന് നടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, നടി പാര്‍വതി, തിരാക്കഥാകൃത്ത് സജീവ് പാഴൂര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ അനീസ് കെ മാപ്പിള തുടങ്ങിയവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ നടന്‍ ഫഹദിനേയും അനീസിനേയും മാത്രം തെരഞ്ഞെടുപ്പിച്ച് ഇവര്‍ ഭീകരവാദികളാണെന്നും ഇവരുടെ സിനിമ ബഹിഷ്‌കരിക്കണമെന്നും പറഞ്ഞ് സംഘപരിവാര്‍ സൈബറാക്രമണം നടത്തുതയായിരുന്നു.

അതേസമയം പുരസ്‌കാര വിതരണം സംബന്ധിച്ചുണ്ടായ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി അറിയിച്ചു. വിവാദമുണ്ടായപ്പോള്‍ മന്ത്രി സ്മൃതി ഇറാനി ആവര്‍ത്തിച്ച് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ഒരു മണിക്കൂര്‍ മാത്രമാണെന്ന് അവസാന നിമിഷമാണ് രാഷ്ട്രപതി ഭവന്‍ അറിയിച്ചതെന്നാണ്. എന്നാല്‍ ഇത് അടിസ്ഥാനവിരുദ്ധമാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending