Connect with us

Culture

‘ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. മാപ്പ് ചോദിക്കുന്നു’; മുജാഹിദ് ബാലുശ്ശേരി

Published

on

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. ‘പ്രത്യേകമായ ഒരു പശ്ചാത്തലത്തില്‍ നിര്‍വ്വഹിച്ച ആ പ്രഭാഷണത്തില്‍ ഞാനുപയോഗിച്ച ചില പദങ്ങളും ശൈലികളും ഒരു ഇസ്ലാമിക പ്രബോധകന്‍ എന്ന നിലക്ക് എന്നില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അത് എനിക്ക് പറ്റിയ അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്തുകയും മാപ്പ് പറയേണ്ടതുമാണ്. പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടപ്പിക്കുകയും മാപ്പു ചോദിക്കുകയുമാണ്’-മുജാഹിദ് ബാലുശ്ശേരി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പരമ കാരുണികനും
കരുണാ നിധിയുമായ
അള്ളാഹുവിന്റെ നാമത്തില്‍…..

മലയാളികളോട് സ്‌നേഹപൂര്‍വ്വം

സഹോദരങ്ങളേ
ഞാന്‍ മുജാഹിദ് ബാലുശ്ശേരി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി
കേരളത്തിലെ ചില ചാനലുകളിലും സോഷ്യല്‍
മീഡിയയിലും 5 വര്‍ഷങ്ങള്‍ക്കു
മുമ്പ് ഞാന്‍ ചെയ്ത ഒരു
പൊതു പ്രഭാഷണത്തിലെ
ചില പരാമര്‍ശങ്ങള്‍ ചൂടേറിയ
ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും
കാരണമായിരിക്കുന്നു.

തല്‍പര ലക്ഷ്യങ്ങളുള്ള ഒരു
ഓണ്‍ലൈന്‍ ചാനലിലാണ്
ആദ്യമായി ഈ പ്രഭാഷണത്തിലെ ചില
ഭാഗങ്ങള്‍ വാലും തലയും
മുറിച്ച് അവതരിപ്പിക്കപ്പെട്ടത് .
യഥാര്‍ത്ഥത്തില്‍ സ്ത്രീസര്‍വ്വരാലും സമാദരിക്കപ്പെടുന്നതിനു വേണ്ടിയും ,അവള്‍ക്ക് സമ്പൂര്‍ണ്ണമായ സുരക്ഷിതത്വം ലഭിക്കുന്നതിന്നു വേണ്ടിയുമാണ് ഞാന്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്. എന്നാല്‍ പ്രത്യേകമായ ഒരു പാശ്ചത്തലത്തില്‍ നിര്‍വ്വഹിച്ച ആ
പ്രഭാഷണത്തില്‍
ഞാനുപയോഗിച്ച ചില
പദങ്ങളും ശൈലികളും
ഒരു ഇസ്ലാമിക പ്രബോധകന്‍ എന്ന നിലക്ക് എന്നില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും
അത് എനിക്ക് പറ്റിയ
അബദ്ധമാണെന്നും ഇന്ന് ആ പ്രസംഗം വീണ്ടും കേള്‍ക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കുന്നു.

ഒരു കാര്യം തെറ്റാണെന്ന്
ബോധ്യപ്പെട്ടാല്‍ അത് തിരുത്തുകയും
മാപ്പ് പറയേണ്ടത് ജനങ്ങളോടാണെങ്കില്‍
അത് തുറന്നു പറയുകയും
അല്ലാഹു വിനോട് പൊറുക്കലിനെ
തേടുകയുമാണല്ലോഒരു യഥാര്‍ത്ഥ
വിശ്വാസി ചെയ്യേണ്ടത്.

സ്ത്രികള്‍ പൊതുവെ
അഹങ്കാരികളാണെന്നും
അതവരുടെ മുഖ
മുദ്രയാണെന്നുമുള്ള എന്റെ
പരാമര്‍ശം സ്ത്രീ സമൂഹത്തോടുള്ള
അനീതിയായി പോയെന്നും അത്
ശരിയല്ലെന്നും അത്
അവരോട് ക്ഷമാപണം
നടത്തേണ്ടതാണെന്നും
ഞാന്‍ മനസ്സിലാക്കുന്നു….
ഭാര്യയും ഭര്‍ത്താവും ജോലിക്കു
പോവുന്ന വീടുകള്‍
ഡിസോഡര്‍ ആയിരിക്കുമെന്നും
അവിടെയൊരു വൃത്തിയും
ഉണ്ടാകില്ലെന്നും ഞാന്‍ പറഞ്ഞിരുന്നു.
എന്നാള്‍ അതിനു ശേഷം
ഞാന്‍ പറഞ്ഞ വാചകങ്ങള്‍
ക്ലിപ്പ് കട്ട് ചെയ്ത്
വിവാദമുണ്ടാക്കിയവരും
സദുദ്ദേശ്യത്തോടെ ചര്‍ച്ചയില്‍ പങ്കെടുത്ത ചില സ്‌നേഹിതന്‍മാരും
ബോധപൂര്‍വ്വമോ അല്ലാതെയോ
വിട്ടു കളഞ്ഞു!

ആ പ്രഭാഷണത്തിന്റെ തുടര്‍ച്ച
ഇങ്ങനെയായിരുന്നു….
‘ എല്ലാവരുമല്ല, എല്ലാവരുമല്ല ‘ അഥവാ ഒറ്റപ്പെട്ട ഒരു സംഭവത്തെ സാമാന്യവല്‍ക്കരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലന്നര്‍ഥം.

മനസ്സിന്റെ കോണിലൊരിടത്തും
ഞാന്‍ വിചാരിച്ചിട്ടില്ലാത്ത
ചിന്തിച്ചിട്ടില്ലാത്ത
ഒരാരോപണവും ഈ പ്രഭാഷണത്തിന്റെ പേരില്‍
ഞാന്‍ കേള്‍ക്കുകയുണ്ടായി…

ജോലിക്കു പോകുന്ന എല്ലാ
സ്ത്രീ പുരുഷന്‍മാരും
അവിഹിത ബന്ധമുള്ളവരാണെന്ന് ഞാന്‍ പറഞ്ഞു
എന്നതായിരുന്നു ആ ആരോപണം…
ഞാനൊരിക്കലും അങ്ങനെ
പറഞ്ഞിട്ടില്ല,
‘ എല്ലാവരുമല്ല, എല്ലാവരുമല്ല
ഞാനുറപ്പിച്ചു പറയുന്നു ‘
എന്ന പരാമര്‍ശം ഇതിനും
ബാധകമായിരുന്നു.
പക്ഷേ എന്തോ
അത് പരിഗണിക്കപ്പെട്ടില്ല…..

എന്റെ പ്രഭാഷണത്തിലെ
മുകളില്‍ സൂചിപ്പിച്ച പല പരാമര്‍ശങ്ങളും
ജോലിക്കു പോകുന്ന
സ്ത്രീ പുരുഷന്മാരെ വളരെയേറെ വേദനിപ്പിച്ചു
എന്ന് ഞാന്‍ മനസ്സിലാക്കുന്നു….
ആയതിനാല്‍ ഞാന്‍ നിര്‍വ്യാജം
ഖേദിക്കുന്നു….
മാപ്പ് ചോദിക്കുകയും ചെയ്യുന്നു.

പ്രിയ സഹോദരങ്ങളേ,,
ഈ വിവാദത്തിന്റെ പേരില്‍
എന്നെ തെറി കൊണ്ട് അഭിഷേകം ചെയ്തവരുമുണ്ട്…
അവരോട് എനിക്ക് വെറുപ്പില്ല..
എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന
സ്രഷ്ടാവിലേക്ക് വിടുന്നു…
ഒരു നാള്‍ നാം മരിക്കും
ശേഷം നമ്മുടെ നാഥനെ
കണ്ടുമുട്ടും….
അവിടുത്തെ
രക്ഷയാണ് രക്ഷ…..
അവിടുത്തെ
ശിക്ഷയാണ് ശിക്ഷ….

സഹോദരങ്ങളേ,
എനിക്കും എന്നെ പൊലെയുള്ള
പ്രബോധകര്‍ക്കും അബദ്ധങ്ങള്‍
പറ്റാതെ മുന്നോട്ടു പോകാന്‍
സാധിക്കട്ടെയെന്ന് നിങ്ങള്‍
പ്രാര്‍ത്ഥിക്കുക…
അമൂല്യമാണ് സമയം
വ്യക്തിവിരോധം കൊണ്ടും
സംഘടനാ വിരോധം കൊണ്ടും
അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി ഈ സമയം പാഴാക്കരുത്……

നാഥാ
എന്റെ നന്മകള്‍ നീ സ്വീകരിക്കേണമേ..
എന്റെ അപരാധങ്ങള്‍ നീ
പൊറുത്തുതരേണമേ…

എല്ലാ നന്മകളും
നേര്‍ന്നു കൊണ്ട്…..

മുജാഹിദ് ബാലുശ്ശേരി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.

Published

on

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ദേവസ്വം ബോര്‍ഡ്. ഏലക്കായി കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്ര ക്ഷണിച്ചിരിക്കുന്നത്.

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading

Film

‘കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല’: കെ.സി. വേണുഗോപാൽ

Published

on

കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്‍റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി. വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Continue Reading

Culture

സ്ഥാനക്കയറ്റം നൽകുന്നില്ല; മിൽമ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം

: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്

Published

on

തിരുവനന്തപുരം: മിൽമ തെക്കൻ മേഖലയിലെ പ്ലാൻറുകളിൽ ജീവനക്കാരുടെ സമരം.തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലുമാണ് മിൽമ പ്ലാൻറുകളിൽ ഐഎൻടിയുസിയും സിഐടിയും ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ചെയ്യുന്നത്.തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമരം ആരംഭിച്ചത്.

ഉയർന്ന തസ്തതികയിൽ ഉള്ളവർക്ക് മാത്രം സ്ഥാനക്കയറ്റം നൽകുന്നുവെന്നും നാലുവർഷമായി സാധാരണ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്നും ആരോപിച്ചാണ് തൊഴിലാളി സംഘടനകൾ സംയുക്ത സമരം ആരംഭിച്ചത്. തിരുവനന്തപുരം അമ്പലത്തറയിലും കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ രാവിലെ ആറു മണി മുതൽ സമരം ആരംഭിച്ചു. നേരത്തെ മിൽമ ഭരിച്ച കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് പ്രതി ഭാസുരാംഗൻറെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതി ആണ് ജീവനക്കാർക്കെതിരെ എല്ലാ അട്ടിമറികളും നടത്തിയതെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്.

പാലുമായി പോകേണ്ട ലോറികൾ ജീവനക്കാർ തടഞ്ഞിരിക്കുകയാണ്. രാവിലെ ആറുമണിവരെ പാലുമായി ലോറികൾ പോയതുകൊണ്ട് രാവിലെ പാൽ ക്ഷാമം നേരിട്ടിരുന്നില്ല. എന്നാൽ 11 മണി കഴിഞ്ഞതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പാൽ ക്ഷാമം നേരിട്ടുതുടങ്ങി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ മൂന്നു ജില്ലകളിലും പാൽ ക്ഷാമം രൂക്ഷമാകും. തങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിന് മാനേജ്മെന്റെ അടിയന്തരമായി ചർച്ച നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെക്കുന്നത്.

Continue Reading

Trending