Sports
ടെവസ് പുറത്ത് തന്നെ, മെസിയുടെ സംഘത്തില്‍ ഡിബാലയും

ബ്യൂണസ് അയേഴ്‌സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന്‍ ജോര്‍ജ് സാംപാളി പ്രഖ്യാപിക്കും. പോളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നീ താരങ്ങള്‍ക്ക് സാധ്യതാ ടീമില്‍ ഇടം നേടി. യുവന്റസിനും ഇന്റര്‍മിലാന്റെയും നിര്‍ണായക താരങ്ങളായ ഡിബാലയും, ഇക്കാര്‍ഡിയും തന്റെ ലോകകപ്പ് പദ്ധതിയിലുണ്ടാകില്ലെന്ന് സാംപോളി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇവരെ ടീമിലെത്തിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇന്റര്‍മിലാന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് സാംപോളിയുടെ പ്രസ്താവന ആരാധകര്‍ അമ്പരപ്പോടെയാണ് കേട്ടിരുന്നത്. അതേ സമയം, ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പൊസിഷനില്‍ തന്നെ കളിക്കുന്ന ഡിബാലയെയും ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സാംപോളി വ്യക്തമാക്കിയിരുന്നത്. പരിക്കേറ്റ് ലോകകപ്പ് ആശങ്കയിലായിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ സെവിയ്യയുടെ ഗെയ്‌ഡോ പിസാറോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്‍ലോസ് ടെവസിന് ടീമില്‍ ഇടം ലഭിച്ചില്ല. ഈ മാസം 29ന് ഹെയ്തിയുമായി ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീന സൗഹൃദ മത്സരം കളിക്കും. അതിന് ശേഷം ജൂണ്‍ ഒന്‍പതിന് ലോകകപ്പിന് തൊട്ടുമുമ്പായി ഇസ്രാഈലുമായും അര്‍ജന്റീന സ്രന്നാഹ മല്‍സരം കളിക്കാന്‍ തിരിക്കും. ക്രൊയേഷ്യ, ഐസ്‌ലന്‍ഡ, നൈജീരിയ എന്നിവരാണ് ലോകപ്പില്‍ അര്‍ജന്റീയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ മത്സരിക്കുന്നത്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീയുടെ ആദ്യ മത്സരം.
അര്‍ജന്റീനയുടെ ലോകകപ്പ് ടീം ഇവരില്‍ നിന്ന്
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), വില്‍ഫ്രെഡോ കബല്ലെരൊ (ചെല്‍സി), നഹുല്‍ ഗുസ്മാന്‍ (യുഎഎന്‍എല്‍), ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്).
ഡിഫന്റര്‍മാര്‍: ഗബ്രിയേല്‍ മാര്‍സെഡോ (സെവിയ്യ), എഡ്വേര്‍ഡോ സാല്‍വിയോ (ബെനഫിക്ക), യാവിയര്‍ മഷറാനോ (ഹെബെയ് ചൈന ഫോര്‍ച്യൂണ്‍), നിക്കോളാസ് ഒറ്റമെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ജര്‍മന്‍ പെസെല്ല (ഫിയോറെന്റീന), ഫെഡറിക്ക ഫാസിയോ (റോമ), മാര്‍ക്കോസ് റൊജൊ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാമീറോ ഫുണെസ് മോറി (എവര്‍ട്ടണ്‍), നിക്കോളാസ് താഗ്ലിയാഫിക്കോ (അയാക്‌സ്), മാര്‍ക്ക് അകുന (സ്‌പോര്‍ട്ടിംഗ് സി.പി.), ക്രിസ്ത്യന്‍ അന്‍സാല്‍ഡി (ടൊറീനോ). മിഡ്ഫീല്‍ഡര്‍മാര്‍: മാനുവല്‍ ലാന്‍സിനി (വെസ്റ്റ് ഹാം), റിക്കാര്‍ഡോ സെഞ്ചൂറിയന്‍ (റേസിംഗ്), മക്‌സിമിലിയനൊ മെസ (ഇന്‍ഡിപെനിയെന്റെ), ലൂക്കാസ് ബിഗ്ലിയ (മിലാന്‍), ഗൈഡോ പിസാറോ (സെവിയ്യ), എന്‍സോ പെരസ് (റിവര്‍ പ്ലേറ്റ്), എവര്‍ ബനേഗാ (സെവിയ്യ), ഗിയോവ്‌നി ലോ സെസ് ലോ (പിഎസ്ജി), ലീന്‍ഡോ പരാഡെസ് (സെനിത്), റോഡ്രിഗോ ബത്തഗ്ലിയ ( സ്‌പോര്‍്്ടിങ് സിപി), എയ്ഞ്ചല്‍ ഡി മരിയ (പിഎസ്ജി), ക്രിസ്ത്യന്‍ പാവന്‍ (ബൊക്ക ജൂനിയേഴ്‌സില്‍), പാബ്ലോ പാരെസ് (ബൊക്ക ജൂനിയേഴ്‌സ്)
ഫോര്‍വേഡുകള്‍: പോളോ ഡിബാല (യുവന്റസ്), ഡീഗോ പെരോട്ടി (റോമ), ലയണല്‍ മെസ്സി (ബാഴ്‌സലോണ), സെര്‍ജിയോ അഗ്വൂറോ (മാഞ്ചസ്റ്റര്‍ സിറ്റി), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (യുവന്റസ്), ലൌതരൊ മാര്‍ട്ടിനെസ് (റേസിങ്), മൗറോ ഇക്കാര്‍ഡി (ഇന്റര്‍).
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.
india
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം
തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.
ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Football
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം
-
kerala3 days ago
‘ഖാംനഈ എന്ന യോദ്ധാവിന്റെ നേതൃത്വത്തിന് പിന്നിൽ ഉറച്ചുനിന്നു, ഇസ്രായേലിന് ഇറാനിൽ ചുവട് പിഴച്ചു’: മുനവ്വറലി ശിഹാബ് തങ്ങൾ
-
GULF3 days ago
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
-
india3 days ago
ചരിത്രമെഴുതി ശുഭാംശു ശുക്ല; ആക്സിയം-4 വിക്ഷേപിച്ചു