Connect with us

Sports

ടെവസ് പുറത്ത് തന്നെ, മെസിയുടെ സംഘത്തില്‍ ഡിബാലയും

Published

on

 

ബ്യൂണസ് അയേഴ്‌സ്: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള സാധ്യത ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇതില്‍ നിന്നും 23 താരങ്ങളെ അടുത്തയാഴ്ച പരിശീലകന്‍ ജോര്‍ജ് സാംപാളി പ്രഖ്യാപിക്കും. പോളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നീ താരങ്ങള്‍ക്ക് സാധ്യതാ ടീമില്‍ ഇടം നേടി. യുവന്റസിനും ഇന്റര്‍മിലാന്റെയും നിര്‍ണായക താരങ്ങളായ ഡിബാലയും, ഇക്കാര്‍ഡിയും തന്റെ ലോകകപ്പ് പദ്ധതിയിലുണ്ടാകില്ലെന്ന് സാംപോളി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇവരെ ടീമിലെത്തിച്ചത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഇന്റര്‍മിലാന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് സാംപോളിയുടെ പ്രസ്താവന ആരാധകര്‍ അമ്പരപ്പോടെയാണ് കേട്ടിരുന്നത്. അതേ സമയം, ടീമിലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പൊസിഷനില്‍ തന്നെ കളിക്കുന്ന ഡിബാലയെയും ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സാംപോളി വ്യക്തമാക്കിയിരുന്നത്. പരിക്കേറ്റ് ലോകകപ്പ് ആശങ്കയിലായിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോ സെവിയ്യയുടെ ഗെയ്‌ഡോ പിസാറോ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദേശീയ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്‍ലോസ് ടെവസിന് ടീമില്‍ ഇടം ലഭിച്ചില്ല. ഈ മാസം 29ന് ഹെയ്തിയുമായി ബ്യൂണസ് അയേഴ്‌സില്‍ അര്‍ജന്റീന സൗഹൃദ മത്സരം കളിക്കും. അതിന് ശേഷം ജൂണ്‍ ഒന്‍പതിന് ലോകകപ്പിന് തൊട്ടുമുമ്പായി ഇസ്രാഈലുമായും അര്‍ജന്റീന സ്രന്നാഹ മല്‍സരം കളിക്കാന്‍ തിരിക്കും. ക്രൊയേഷ്യ, ഐസ്‌ലന്‍ഡ, നൈജീരിയ എന്നിവരാണ് ലോകപ്പില്‍ അര്‍ജന്റീയ്‌ക്കൊപ്പം ഗ്രൂപ്പ് ഡിയില്‍ മത്സരിക്കുന്നത്. ജൂണ്‍ 16ന് ഐസ്‌ലന്‍ഡുമായാണ് അര്‍ജന്റീയുടെ ആദ്യ മത്സരം.
അര്‍ജന്റീനയുടെ ലോകകപ്പ് ടീം ഇവരില്‍ നിന്ന്
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), വില്‍ഫ്രെഡോ കബല്ലെരൊ (ചെല്‍സി), നഹുല്‍ ഗുസ്മാന്‍ (യുഎഎന്‍എല്‍), ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്).
ഡിഫന്റര്‍മാര്‍: ഗബ്രിയേല്‍ മാര്‍സെഡോ (സെവിയ്യ), എഡ്വേര്‍ഡോ സാല്‍വിയോ (ബെനഫിക്ക), യാവിയര്‍ മഷറാനോ (ഹെബെയ് ചൈന ഫോര്‍ച്യൂണ്‍), നിക്കോളാസ് ഒറ്റമെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ജര്‍മന്‍ പെസെല്ല (ഫിയോറെന്റീന), ഫെഡറിക്ക ഫാസിയോ (റോമ), മാര്‍ക്കോസ് റൊജൊ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാമീറോ ഫുണെസ് മോറി (എവര്‍ട്ടണ്‍), നിക്കോളാസ് താഗ്ലിയാഫിക്കോ (അയാക്‌സ്), മാര്‍ക്ക് അകുന (സ്‌പോര്‍ട്ടിംഗ് സി.പി.), ക്രിസ്ത്യന്‍ അന്‍സാല്‍ഡി (ടൊറീനോ). മിഡ്ഫീല്‍ഡര്‍മാര്‍: മാനുവല്‍ ലാന്‍സിനി (വെസ്റ്റ് ഹാം), റിക്കാര്‍ഡോ സെഞ്ചൂറിയന്‍ (റേസിംഗ്), മക്‌സിമിലിയനൊ മെസ (ഇന്‍ഡിപെനിയെന്റെ), ലൂക്കാസ് ബിഗ്ലിയ (മിലാന്‍), ഗൈഡോ പിസാറോ (സെവിയ്യ), എന്‍സോ പെരസ് (റിവര്‍ പ്ലേറ്റ്), എവര്‍ ബനേഗാ (സെവിയ്യ), ഗിയോവ്‌നി ലോ സെസ് ലോ (പിഎസ്ജി), ലീന്‍ഡോ പരാഡെസ് (സെനിത്), റോഡ്രിഗോ ബത്തഗ്ലിയ ( സ്‌പോര്‍്്ടിങ് സിപി), എയ്ഞ്ചല്‍ ഡി മരിയ (പിഎസ്ജി), ക്രിസ്ത്യന്‍ പാവന്‍ (ബൊക്ക ജൂനിയേഴ്‌സില്‍), പാബ്ലോ പാരെസ് (ബൊക്ക ജൂനിയേഴ്‌സ്)
ഫോര്‍വേഡുകള്‍: പോളോ ഡിബാല (യുവന്റസ്), ഡീഗോ പെരോട്ടി (റോമ), ലയണല്‍ മെസ്സി (ബാഴ്‌സലോണ), സെര്‍ജിയോ അഗ്വൂറോ (മാഞ്ചസ്റ്റര്‍ സിറ്റി), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (യുവന്റസ്), ലൌതരൊ മാര്‍ട്ടിനെസ് (റേസിങ്), മൗറോ ഇക്കാര്‍ഡി (ഇന്റര്‍).

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Trending