News
ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്രാഈല്‍; ഏക ഡയാലിസിസ് സെന്ററും ബോംബിട്ട് തകര്‍ത്തു
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു.

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.
ഫലസ്തീന് ആരോഗ്യ മന്ത്രാലയം ബെയ്ത് ലാഹിയയിലുള്ള നൂറ അല്‍-കാബി കിഡ്നി ഡയാലിസിസ് സെന്ററില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതായി വ്യക്തമാക്കി. വൃക്ക തകരാറിലായ 160ലധികം രോഗികളെ ഇവിടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഭാഗമാണ് ഈ ഡയാലിസിസ് കേന്ദ്രം,
നേരത്തെ, കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇത് അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രാഈല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.
ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്.
kerala
ജാനകി എന്ന പേരിനെന്താണ് കുഴപ്പം; പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണ്; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി
മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.

കൊച്ചി: ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. ജാനകി ഒരു പൊതുവായ പേരല്ലേ എന്നും പേരിനെന്താണ് കുഴപ്പെമെന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.
സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം എന്തുകൊണ്ട് ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ ടീസറിന് ഇതേ പേരില്‍ അനുമതി നല്‍കിയെന്ന് ഹരജിക്കാര്‍ പറഞ്ഞു.
india
പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.
സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
News
അവസരം ലഭിച്ചിരുന്നെങ്കില്‍ ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നു; ഇസ്രാഈല്‍ പ്രതിരോധമന്ത്രി
ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്സ് പറഞ്ഞു.

ഇസ്രാഈല്‍- ഇറാന് സംഘര്‍ഷത്തിനിടെ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുമായിരുന്നുവെന്ന് ഇസ്രാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാട്സ്. ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ലെന്നും കാട്സ് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്സ് കാന്‍ പബ്ലിക് ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഞങ്ങളുടെ നിരീക്ഷണ പരിധിയില്‍ ഉണ്ടായിരുന്നെങ്കില്‍, ഖാംനഈയെ വധിക്കുമായിരുന്നു, ഞങ്ങള്‍ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി, ബങ്കറിനുള്ളിലേക്ക് പോയി, കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനാല്‍ വധിക്കാനായില്ല” -കാട്സ് പറഞ്ഞു. ഇസ്രാഈലി പ്രതിരോധ സേനയും (ഐ.ഡി.എഫ്) രഹസ്യാന്വേഷണ ഏജന്‍സികളും മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആദ്യമായാണ് സമ്മതിക്കുന്നത്.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local24 hours ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു