Connect with us

More

മാനന്തവാടി നഗരസഭയില്‍ സി.പി.എം-സിപിഐ ഭിന്നത; ഭരണ പ്രതിസന്ധി

Published

on

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തിന് അവകാശവാദവുമായി സിപിഐ രംഗത്ത്. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ മൂന്നണികളിലെ ഘടക കക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നത്. ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിയുമ്പോള്‍ പദവികള്‍ വച്ചുമാറണം. ഇന്ന് സി.പി.എം ഭരണമേറ്റെടുത്ത് രണ്ടര വര്‍ഷമാകും. ധാരണ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകണം. ഇതുപ്രകാരം മാനന്തവാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.

എസ്ടി പുരുഷ കൗണ്‍സിലര്‍ ഇല്ലാത്തതിനാലാണ് സിപിഐ ആദ്യമെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ടത്. മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സി.പി.ഐ. പ്രതിനിധി ശോഭരാജന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ജോണി മറ്റത്തിലാനി സി.പി.എം.ഏരിയാ സെക്രട്ടറിക്ക് ഒരു മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

മാനന്തവാടി മണ്ഡലത്തില്‍ ഏറെനാളായി സി.പി.എമ്മും സി.പി.ഐയും ഏറ്റുമുട്ടലിന്റെ പാതയിലാണ് നീങ്ങുന്നത്. കുറുവ വിഷയത്തില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം. എന്തുനിലപാട് സ്വീകരിക്കുമെന്നാണിനി അറിയേണ്ടത്. മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിന് 18ഉം യുഡിഎഫിന് 15 ഉം സി.പി.ഐക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ഇരു വിഭാഗവും അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ നഗരസഭയിലെ സ്വതന്ത അംഗത്തിന്റെയും യുഡിഎഫിന്റയും തീരുമാനങ്ങള്‍ നഗരസയിലെ ഭരണമാറ്റത്തിന് വരെ കാരണമായേക്കും. പ്രതിഭ ശശിയാണ് ഇപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍. ചെയര്‍മാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയിലായതിനാല്‍ ചെയര്‍മാന്റെ ചുമതലയും വൈസ് ചെയര്‍പേഴ്‌സണ്‍ തന്നെയാണ് വഹിക്കുന്നുണ്ട്. അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ സി.പി.എം.

അടുത്തിടെ ഒ.ആര്‍.കേളു എം.എല്‍ എ യെ മുന്‍നിര്‍ത്തി നടത്തിയ സമരം വരാന്‍ പോകുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റ് ലക്ഷ്യം വെച്ചെന്ന ആരോപണവും ശക്തമാവുകയാണ്. 2009 ല്‍ വയനാട് ലോകസഭ മണ്ഡലം നിലവില്‍ വന്നപ്പോള്‍ മുതല്‍ സി.പി.ഐയുടെ സീറ്റാണ്. സി.പി.ഐയക്ക് എടുത്ത് പറയാന്‍ തക്ക സ്വാധീനമില്ലാത്ത വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും സി.പി.എമ്മിനാണ് വോട്ട് കൂടുതല്‍. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെയും പ്രവര്‍ത്തനത്തിന്റെയും ചുക്കാന്‍ സി.പി.എമ്മിന്റെ കയ്യിലാണ്.

എന്നാല്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ മാത്രം നിലനിന്നിരുന്ന സി.പി.എം, സി.പി.ഐ ഭിന്നത കുറുവ വിഷയത്തോടെ ജില്ല തലത്തിലേക്ക് വളര്‍ന്നതോടെയാണ് സി.പി.എം. ജില്ല നേതൃത്വം ലോക സഭ സീറ്റ് കൈപ്പിടിയില്‍ ഒതുക്കാന്‍ നീക്കം തുടങ്ങിയത്. തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ അടുത്തിടെ വീണ്ടും മുന്നണിയില്‍ എത്തിയ വീരന്‍ വിഭാഗത്തിന് സീറ്റ് നല്‍കാനുള്ളള ചരട് വലി ശക്തമാക്കാനും സി.പി.എം ശ്രമങ്ങള്‍ നടത്തിയേക്കും.

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

Trending