Connect with us

More

മൂസ മുസ്‌ലിയാരും കടന്നുപോയി; വളച്ചുകെട്ടി വീട്ടില്‍ ഇനി ഉമ്മയും മകനും മാത്രം

Published

on

പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്‌ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഇന്നലെ പരാജയപ്പെട്ടതോടെ മുസ്്‌ലിയാര്‍ ഇനി മടങ്ങിവരില്ലെന്ന് ഉറപ്പായി. മൂസ മുസ്്‌ലിയാരുടെ മക്കളില്‍ സാബിത്ത് ആണ് ആദ്യം അപൂര്‍വരോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങിയത്. പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലായിരുന്നു ചികിത്സ. മേയ് അഞ്ചിനായിരുന്നു മരണം.

പിന്നീട് മുഹമ്മദ് സാലിഹ് അതേ രോഗത്താല്‍ 18ന് മരണത്തിന് കീഴടങ്ങി. എഞ്ചിനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ സാലിഹ് വിവാഹജീവിത്തിലേക്കുള്ള വഴിയിലായിരുന്നു. പ്രതിശ്രുതവധു ആത്തിഫയും രോഗത്തിന്റെ പിടിയിലായി. പുതുജീവിതത്തിന്റെ വാതില്‍ തുറക്കും മുമ്പേ സാലിഹ് വിടവാങ്ങി. മക്കള്‍ക്കൊപ്പം അസുഖം ബാധിച്ച മൂസ മുസ്്‌ലിയാര്‍ 17 മുതല്‍ ആസ്പത്രിയിലായിരുന്നു. രോഗം പിടിവിടാതെ മൂര്‍ച്ഛിച്ചപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

ഇന്നലെ മരിച്ച മൂസ മുസ്‌ലിയാരുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍
അതീവ സുരക്ഷാ ജാഗ്രതയില്‍ മറവുചെയ്യുന്നു (ചിത്രം : തന്‍സീര്‍ സികെ)

നാളുകളായി ജീവനുവേണ്ടി മല്ലടിച്ചിരുന്ന ഭര്‍ത്താവ് മൂസ ഇന്നലെ പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളായ സാബിത്തിനെയും സാലിഹിനെയും നിപാ നേരത്തേ കവര്‍ന്നിരുന്നു. രണ്ട് മക്കളെ കൂടാതെ ഭര്‍ത്താവിനെയും നിപാ ബാധ കവര്‍ന്നതോടെ സങ്കടത്തുരുത്തിലായിരിക്കുകയാണ് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മറിയം. സഹോദരങ്ങളെയും പിതാവിനെയും നഷ്ടപ്പെട്ട വേദനയില്‍ നീറി ഇവരുടെ ഏക മകനും.


Read More:
എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തത്, എന്നിട്ടും എനിക്ക് രോഗമില്ലല്ലോ?’; നിപ്പ ബാധിച്ച് മരിച്ച ചങ്ങരോത്ത് മൂസയുടെ ഭാര്യ ചോദിക്കുന്നു


മൂസ മുസ്്‌ലിയാരുടെ മറ്റൊരു മകന്‍ മുഹമ്മദ് സലിം അഞ്ചുവര്‍ഷം മുമ്പ് അപകടത്തില്‍ മരിക്കുകയായിരുന്നു. ഫാത്തിമ കല്ലൂര്, ആയിശ പന്തിരിക്കര, മൊയ്തീന്‍ഹാജി, ബിയ്യാത്തു, നഫീസ, പരേതരായ ബീവി, അമ്മദ് മുസ്‌ലിയാര്‍, ചേക്കുട്ടിഹാജി എന്നിവര്‍ സഹോദരങ്ങളാണ്.

സാബിത്തും സാലിഹും ഗള്‍ഫില്‍ പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ മരണമെത്തിയത്. നിലവില്‍ താമസിക്കുന്ന വീടിന് പകരം മറ്റൊരു വീട് അല്‍പം മാറി കണ്ടെത്തിയിരുന്നു. അവിടേക്ക് മാറും മുമ്പെയാണ് ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എത്തിയത്.
മൂസ മുസ്്‌ലിയാര്‍ മദ്രസ അധ്യാപകനായിരുന്നു. കുറ്റ്യാടി യത്തീംഖാന, പേരാമ്പ്ര ജെ.എന്‍.എ കോളജ് എന്നിവയുടെ റിസീവര്‍ ആയിരുന്നു.

kerala

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ നിരക്കാണ് ഇന്ന് തിരികെ കയറിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്ന് 9235 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 10,075 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയും പവന് 60,448 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,350 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Continue Reading

kerala

ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്.

ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്‌. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.

Continue Reading

kerala

യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍

Published

on

തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.

ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.

 

Continue Reading

Trending