Connect with us

More

ഉപരോധത്തെ മറികടന്ന് ഖത്തര്‍, കൂടുതല്‍ ശക്തമായതായി ജിസിഒ

Published

on

 

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധ രാജ്യങ്ങള്‍ ആഗ്രഹിച്ചത് അല്‍ഉദൈദ് സൈനികതാവളം ദോഹയില്‍ നിന്നും മാറ്റണമെന്നായിരുന്നു. എന്നാല്‍ താവളം സ്ഥിരമാക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തറും അമേരിക്കയും ഈ ജനുവരിയില്‍ പ്രഖ്യാപിച്ചു- ട്വിറ്ററിലെ ഒരു സന്ദേശം വ്യക്തമാക്കുന്നു.
ഖത്തര്‍ മുന്നോട്ട്, ഖത്തര്‍ ശക്തം തുടങ്ങിയ ഹാഷ്ടാഗുകളിലായിരുന്നു സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. അമേരിക്കയുടെ സുപ്രധാന സൈനിക താവളത്തിന് ഖത്തര്‍ ആതിഥ്യം നല്‍കുന്നതിന്റെ ഗ്രാഫിക് ഇമേജും സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍ഉദൈദ് സൈനികതാവളത്തില്‍ 11,000ലധികം സൈനികരാണുള്ളത്.
നിയമവിരുദ്ധ ഉപരോധത്തിനിടയിലും ഖത്തര്‍ രാജ്യാന്തര സഖ്യകക്ഷികളുമായി സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തിയതായി മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിനുള്ള ധനസഹായം പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഖത്തറും അമേരിക്കയും ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഫ്രാന്‍സുമായി കഴിഞ്ഞ ഡിസംബറിലും ധാരണയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ആഗോളസുരക്ഷയുടെയും സമാധാനത്തിന്റെയും പ്രതിബദ്ധതയുടെ ഭാഗമായി ഖത്തര്‍ നാറ്റോയുമായി സുരക്ഷാകരാറില്‍ ഒപ്പുവച്ചു.
ഉപരോധരാജ്യങ്ങള്‍ ആവശ്യപ്പെട്ടത് അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു. എന്നാലിപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാഴ്ചക്കാര്‍ക്ക് അല്‍ജസീറ ലഭ്യമാണെന്ന് മറ്റൊരു ട്വീറ്റില്‍ ജിസിഒ ചൂണ്ടിക്കാട്ടി.
ഒന്നാം നമ്പര്‍ അറബിക് ചാനലാണ് അല്‍ജസീറയെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ഇമേജും പോസ്റ്റ് ചെയ്തിട്ടുണ്ട്. 140ലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിനു പേരിലേക്കാണ് ചാനല്‍ എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപത് ബ്യൂറോകളാണ് ചാനലിനുള്ളത്. മിഡില്‍ഈസ്റ്റില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്രപ്ലാറ്റ്‌ഫോമാണ് അല്‍ജസീറയെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു. ഉപരോധ രാജ്യങ്ങളുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ ഖത്തറിനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതായി മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending