Connect with us

More

തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ഖത്തര്‍; അഭയ ക്ഷേമ കേന്ദ്രം തുറക്കുന്നു

Published

on

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു.
തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി ഡോ. ഇസ്സ ബിന്‍ സാദ് അല്‍ജഫാലി അല്‍നുഐമിയാണ് ഇക്കാര്യം അറിയിച്ചത്. 120-ാമത് ഫിലിപ്പൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഫിലിപ്പിനോ കമ്യൂണിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്തിനിരകളാകുന്നവര്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സമൂഹമായി ഇടപെടല്‍ സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം. താല്‍ക്കാലിക തൊഴിലാളികള്‍ക്ക് രാജ്യത്തിനു പുറത്തേക്ക് പോകുന്നതുവരെ താമസിക്കുന്നതിനുള്ള സൗകര്യമെന്നനിലയില്‍ അഭയകേന്ദ്രവും വിഭാവനം ചെയ്യുന്നുന്നുണ്ട്.
വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ഫണ്ട് രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തില്‍ പുരോഗമിക്കുന്നു. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട സാമ്പത്തിക കുടിശികകള്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫണ്ട് രൂപീകരിക്കുന്നത്.
തൊഴില്‍ദാതാക്കള്‍ പാപ്പരാകുന്ന സാഹചര്യത്തില്‍ തൊഴില്‍തര്‍ക്കപരിഹാര കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക കുടിശിക ഫണ്ടില്‍ നിന്നും ലഭ്യമാക്കുക.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികളും പരിപാടികളും നിയമനിര്‍മാണങ്ങളുമാണ് നടപ്പാക്കിവരുന്നത്.
തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. നിരവധി നയങ്ങളും നിയമനിര്‍മാണ ഭേദഗതികളും ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്നു.
തൊഴിലാളികള്‍ക്ക് വേതനം ബാങ്കുമുഖേന ലഭ്യമാക്കുന്ന വേതന സംരക്ഷണ സംവിധാനം നടപ്പാക്കിയത്, പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമഭേദഗതി, തൊഴില്‍തര്‍ക്ക പരിഹാര കമ്മിറ്റികളുടെ രൂപീകരണം സാധ്യമാക്കിയ തൊഴില്‍നിയമഭേദഗതി എന്നിവ പ്രത്യേകമായി മന്ത്രി പരാമര്‍ശിച്ചു.
ഏകദേശം രണ്ടരലക്ഷത്തോളം ഫിലിപ്പൈനികളാണ് രാജ്യത്തുള്ളത്. ഖത്തറിന്റെ പുരോഗതിയും രാജ്യത്തെ കെട്ടിപ്പെടുക്കുന്നതിലും അവരുടെ സംഭാവനകളെയും മന്ത്രി പ്രശംസിച്ചു.

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

Trending