Connect with us

Culture

മഴ പെയ്തത് വയനാട്ടില്‍; നേട്ടം കൊയ്തത് കര്‍ണാടക

Published

on

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന് 72ഉം 12ന് 94.60ഉം മഴയാണ് ജില്ലയില്‍ ലഭിച്ചത്. തോരാമഴയില്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം ഉയരുകയും ചെയ്തു. പുഴകള്‍ കരവിഞ്ഞ് വയലുകളും നൂറുകണക്കിന വീടുകളും വെള്ളത്തിലായി. എന്നാല്‍ രണ്ട് ദിവസം കഴിയുമ്പോഴേക്കും ഈ ജലമെല്ലാം ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്തത്.

മഴവെള്ളം സംഭരിക്കാന്‍ ഫലപ്രദമായ ഒരു പദ്ധതികളുമില്ലാതെ കേരളം ഇരുട്ടില്‍ തപ്പുമ്പോള്‍ ഇതേ ആവശ്യത്തിനായി ഡാം നിര്‍മ്മിച്ച് കാത്തിരിക്കുകയാണ് കര്‍ണാടക. ജില്ലയില്‍ പെയ്ത വെള്ളമത്രയും നിറഞ്ഞത് കബനി പുഴയിലൂടെ കര്‍ണാടകയുടെ അണക്കെട്ടുകളില്‍ സംഭരിക്കുകയാണ്. കര്‍ണാടകയിലെ ബീച്ചനഹള്ളി, തര്‍ക്ക, നുഗു തുടങ്ങിയ വലുതും ചെറുതുമായ ജലസംഭരണികളില്‍ അവര്‍ക്കാവശ്യമായ വെള്ളമത്രയും സംഭരിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടക. ഫലപ്രദമായ ചെറുകിട പദ്ധതികള്‍ക്കുപകരം വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ പോവാനാണ് സംസ്ഥാനത്തിന് താല്‍പര്യം. എന്നാല്‍ പദ്ധതികളൊന്നും പ്രവര്‍ത്തിപഥത്തിലെത്താറുമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് പുല്‍പ്പള്ളിക്കടുത്ത മരക്കടവിനക്കരെ മച്ചൂരില്‍ നിര്‍മിച്ച ജലസേചന പദ്ധതി ഈ അടുത്താണ് കര്‍ണാടക കമീഷന്‍ ചെയ്തത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കബനി ജലപദ്ധതിയുടെ പമ്പ്ഹൗസ് ഈ ജലസേചന പദ്ധതിയുടെ നേര്‍ മറുകരയിലാണ്. കൂറ്റന്‍ പൈപ്പുകള്‍ പുഴയുടെ നടുഭാഗം വരെ എത്തിച്ചാണ് കര്‍ണാടക ജലപദ്ധതി ആരംഭിച്ചിരിക്കുന്നത്. പുഴയില്‍ ജല നിരപ്പ് താഴുന്നതിനിടയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കുകയാണ് കര്‍ണാടക. മച്ചൂരിലെ നിരവധി ഹെക്ടര്‍ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ചാണ് ഇപ്പോള്‍ കൃഷി.

ജലസേചനത്തിനായി കബനിയില്‍നിന്ന് തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയില്‍ വയനാട് അതിര്‍ത്തി പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളടക്കം കൃഷിയിറക്കാനാവാത്ത നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കര്‍ണാടക മച്ചൂരില്‍ ജലസേചന പദ്ധതിക്ക് പ്രവൃത്തികള്‍ നടപ്പാക്കിയത്. അന്ന് കേരളത്തിന്റെ അടക്കം എതിര്‍പ്പുയര്‍ന്നിരുന്നു. ഈ പദ്ധതി വരുന്നതോടെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന കബനി പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നേ ആശങ്ക ഉയര്‍ന്നിരുന്നു.

മച്ചൂര്‍ പദ്ധതിക്കു പുറമെ കബനിയില്‍ പലയിടത്തായി മറ്റു ചില പദ്ധതികള്‍കൂടി ആരംഭിക്കാന്‍ കര്‍ണാട നീക്കം ആരംഭിച്ചിട്ടുണ്ട്. ബീച്ചനഹള്ളി, തര്‍ക്ക അണക്കെട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കി കര്‍ണാടക വന്‍തോതില്‍ വെള്ളം സംഭരിച്ചുവെക്കുന്നുമുണ്ട്. കാവേരിയിലേക്ക് എത്തുന്ന കബനികളുടെ ഉല്‍ഭവ സ്ഥാനം വയനാടാണ്. ഓരോ വര്‍ഷകാലത്തും വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം കര്‍ണ്ണാടകയിലെ അണകെട്ടുകളാണ് നിറക്കുന്നത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending