Culture
സമാറയിലെ സമാധാന യുദ്ധം; ഓസ്ട്രേലിയക്കിനി പെട്ടി കെട്ടാം

ഡെന്മാര്ക്ക് 1 – ഓസ്ട്രേലിയ 1
ഡെന്മാര്ക്കും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാചകം ഇപ്രകാരമായിരുന്നു: A decent half of football in Samara! മത്സരം പൂര്‍ത്തിയായപ്പോഴും അത് അങ്ങനെ തന്നെ തുടര്‍ന്നു. മര്യാദക്ക്, എന്നാല്‍ അസാധാരണമായ മികവിന്റെയോ അത്ഭുതക്കാഴ്ചകളുടെയോ അലങ്കാലരമില്ലാതെ രണ്ടു ടീമുകളും കളിച്ചു. ആരും ജയിച്ചില്ല, ആരും തോറ്റതുമില്ല. പക്ഷേ, അന്തിമ വിശകലനത്തില്‍ ലാഭം ഡെന്മാര്ക്കിനു തന്നെ. ഏഴാം മിനുട്ടില്‍ നേടിയ ഗോള്‍ അവസാനം വരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കങ്കാരുക്കള്‍ തീകൊടുത്ത മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് ഊരിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രണ്ടാം റൗണ്ട് സ്വപ്നങ്ങള്‍ക്ക് നിറംപകരാനും.
ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെ കഷ്ടപ്പെടുത്തി ഫുട്ബോള്‍ പ്രേമികളെ ഇംപ്രസ് ചെയ്ത ഓസ്ട്രേലിയ അതേശൈലിയില്‍ തന്നെയാണ് കളിച്ചത്. തന്ത്രങ്ങളില്‍ നേരിയ ഒരു മാറ്റമുണ്ടായത് മിഡ്ഫീല്‍ഡില്‍ മാത്രമാണ്. 4-4-1-1 ശൈലിയില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ യെദിനാകും മൂയ്യും പൊസിഷന്‍ പരസ്പരം മാറിക്കളിച്ചതു മാത്രം. 4-2-3-1 ശൈലിയില്‍ ഡെന്മാര്ക്കും കളിച്ചു. പന്ത് കാലില്‍വെച്ചു കളിക്കുക എന്നത് അവരുടെ അജണ്ടയിലുണ്ടായിരുന്നില്ല എന്നു തോന്നി. അവസരം കിട്ടുമ്പോള്‍ പരമാവധി കയറിക്കളിക്കുക; അല്ലാത്തപ്പോള്‍ ഓസ്ട്രേലിയയുടെ വഴിമുടക്കുക എന്നതാണ് കണ്ടത്.
പത്താം മിനുട്ടില്‍ ലഭിച്ച മനോഹര ഗോള്‍ മുഴുസമയം പ്രതിരോധിക്കുക നടക്കുന്ന കാര്യമല്ലെന്ന് – കളി പൂര്‍ണ മനസ്സോടെ കണ്ടില്ലെങ്കിലും – യൂറോപ്യന്മാരുടെ നീക്കങ്ങളില്‍ നിന്ന് എനിക്കു തോന്നിയിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യത്തിന്റെ രൂപത്തിലാണ് അവര്‍ക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നത്. ബോക്സില്‍ വെച്ചുള്ള പോരാട്ടത്തിനിടെ പോള്സന് പന്ത് കൈകൊണ്ട് തൊട്ടത് മനഃപൂര്‍വമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കൈ ശരീരത്തില്‍ നിന്ന് പുറത്തായതിനാല്‍ വി.എ.ആര് തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും. ആദ്യ മത്സരത്തില്‍ നായകനായ പോള്‍സണ്‍ ഇത്തവണ വില്ലനാവേണ്ടി വന്നു. യെദിനാക് ആവട്ടെ, ഒരു മനശ്ചാഞ്ചല്യവുമില്ലാതെ പന്ത് വലയിലാക്കുകയും ചെയ്തു. പോള്‍സണ്‍ മഞ്ഞക്കാര്‍ഡ് കൊടുത്തത് എന്തിനെന്നു മാത്രം മനസ്സിലായില്ല. ആ തീരുമാനം ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഡെന്മാര്ക്കിനെ വിഷമിപ്പിക്കും.
ഓസ്ട്രേലിയക്ക് ഈ മത്സരം നിര്‍ണായകമായിരുന്നു; ജയിക്കേണ്ടതും ജയിക്കാവുന്നതുമായിരുന്നു. പക്ഷേ, പന്ത് റിക്കവര്‍ ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഡെലാനി, ഷോണ്‍ എന്നിവര്‍ക്കു മുന്നില്‍ ലെക്കിയും മൂയും റോജിച്ചുമെല്ലാം വിഷമിച്ചു. നബൗട്ടിനെ ഗോള്‍ ഏരിയയില്‍ നിരായുധനാക്കുന്ന വിധത്തില്‍ സിമോണ്‍ ക്ഷാറും ക്രിസ്റ്റിയന്‍സനും തിളങ്ങുകയും ചെയ്തു; അത് മിക്കപ്പോഴും ഭാഗ്യത്തിന്റെ സഹായത്തോടെ ആയിരുന്നെങ്കില്‍ പോലും.
പീറ്റര്‍ ഷ്മൈക്കല്‍ എന്ന ഇതിഹാസത്തിനൊപ്പം നില്‍ക്കാനുള്ള പ്രതിഭ മകന് കാസ്പറിനുമുണ്ടെന്നത് പെറു-ഡെന്മാര്ക്ക് മത്സരത്തില്‍ തന്നെ തെളിഞ്ഞതാണ്. ഇന്ന് ഓസീസിന് ലഭിച്ച മികച്ച അവസരങ്ങളിലും കാസ്പര്‍ കഴിവു തെളിയിച്ചു. അതേസമയം, 180 മിനുട്ട് കളിച്ചിട്ടും ഒരു ഫീല്‍ഡ് ഗോള്‍ വഴങ്ങിയിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് മിക്കവാറും ഡെന്മാര്ക്കിന്റെ ഡിഫന്‍സിനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിനുമുള്ളതാണ്. അവസാന ഘട്ടങ്ങളിലെ സമ്മര്‍ദം കൈകാര്യം ചെയ്ത രീതിയില്‍ നിന്നു മനസ്സിലാക്കാം ഡെന്മാര്ക്കിന്റെ പ്രതിരോധത്തെ വിലകുറച്ചു കാണാന്‍ കഴിയില്ലെന്ന്.
ഓസ്ട്രേലിയക്ക് നാട്ടിലേക്കുള്ള ടിക്കറ്റുറച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. പെറു-ഫ്രാന്‍സ് മത്സരഫലം എന്തായിരുന്നാലും പെറുവിനെ അവസാന മത്സരത്തില്‍ തോല്‍പ്പിക്കുക എന്നത് അവര്‍ക്ക് എളുപ്പമല്ല. പക്ഷേ, പന്തുകളിയാണ്; എന്തും സംഭവിക്കാം.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്