Video Stories
അര്‍ജന്റീനക്ക് സ്നേഹ ഗോളുമായി ലയണല്‍ മെസി
ലോകോത്തര താരമാണെങ്കിലും ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങി ഫുട്ബോള്‍ മത്സര ഫൈനലുകളില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന താരമാണ് ടീം ക്യപ്റ്റന്‍ കൂടിയായ ലയണല്‍ മെസി.
ജയത്തിനായി മൈതാനത്ത് പലപ്പോളും രാജ്യത്തെ സ്വയം തോളിലേറ്റേണ്ടി വന്ന മെസിക്ക്, എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ പലപ്പോഴും രൂക്ഷമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു.
വിമര്‍ശനങ്ങള്‍ക്ക് മൈതാനത്ത് ഗോളുകള്‍ കൊണ്ടു മറുപടി നല്കുന്ന മെസി എന്നാല്‍, മൈതാനത്തിന് പുറത്തും രാജ്യത്തിനായി വമ്പന്‍ ഗോളടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ് ക്യാപ്റ്റന്‍.
ബാഴ്സ ടീമിലെ രാജകുമാരന് കളിക്കപ്പുറം സ്വന്തം രാജ്യത്തിന് നല്കിയ സാമ്പത്തിക സഹായമാണ് അര്‍ജന്റീനന്‍ ആരാധകരെ പുളകം കൊള്ളിച്ചിരിക്കുന്നത്.
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം കഴിഞ്ഞ കുറേ കാലമായി സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്. ടീമിനു ആവശ്യമായ പണം കണ്ടെത്താനാകാതെ വിഷമഘട്ടത്തിലാണ് ഫുട്ബോള്‍ ഫെഡറേഷന്. സാമ്പത്തിക ബുദ്ധിമുട്ടില്‍ പലപ്പോഴും ടീമിനൊപ്പമുള്ള സ്റ്റാഫിന് പോലും ശമ്പളം നല്കാന് പോലും കഴിയാത്ത അവസ്ഥയായിരുന്നു.
ആറ് മാസത്തിലധികമായി ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കാത്തിരിപ്പിന് ഫലം കാണില്ലെന്ന് ഉറപ്പായതോടെ അവര്‍ വിവരം ടീം നായകനായ മെസിയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ടീം അനുഭവിക്കുന്ന ദുരിതം മനസിലാക്കിയ മെസി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് നല്‍കുകയാണ് ചെയ്തത്.
കഴിഞ്ഞ ആറു മാസമായി മുടങ്ങിയിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് മെസി സ്വന്തം കീശയില്‍ നിന്നും കൊടുത്തു വീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
മുറിയില്‍ വിശ്രമിക്കുകയായിരുന്ന മെസിയുടെ അടുത്തേക്ക് വിഷയം അവതരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തിന്റെ ഗൗരവം വിവരിക്കുകയും ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസിയോട് വിഷയത്തില്‍ എന്തെങ്കിലും പരിഹാരം കാണുകയുമായിരുന്നു ലക്ഷ്യം.
പക്ഷേ വിഷയം അറിഞ്ഞയുടന്‍ മെസി തന്റെ പിതാവിനെ വിളിക്കുകയും തുടര്‍ന്നു പണമെത്തിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ വീഴ്ച്ചകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പലപ്പോഴും മെസി രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിലെ പിഴവും താരങ്ങളുടെ യാത്ര സൗകര്യത്തിലെ പ്രശ്നങ്ങളും മറ്റുമെല്ലാം മെസി നേരത്തെ തുറന്നടിച്ചതാണ്.
കോപ്പ അമേരിക്കയുടെ സമയത്ത് താരങ്ങളുടെ വിമാന യാത്രയില്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുമുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള മെസിയുടെ ട്വീറ്റ് രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. കോപ്പയുടെ ഫൈനലിന് ശേഷം അപ്രതീക്ഷതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലും ഫെഡറേഷനോടുള്ള പ്രതിഷേധമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതേസമയം തിരിച്ചു വരവിന് ശേഷം മെസിയുടെ രാജ്യ സ്നേഹം കൂടിയതായും സംസാരമുണ്ട്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala24 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala22 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

