Connect with us

Video Stories

അര്‍ജന്റീനക്ക് സ്‌നേഹ ഗോളുമായി ലയണല്‍ മെസി

Published

on

ലോകോത്തര താരമാണെങ്കിലും ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങി ഫുട്‌ബോള്‍ മത്സര ഫൈനലുകളില്‍ അര്‍ജന്റീനക്കേറ്റ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന താരമാണ് ടീം ക്യപ്റ്റന്‍ കൂടിയായ ലയണല്‍ മെസി.

ജയത്തിനായി മൈതാനത്ത് പലപ്പോളും രാജ്യത്തെ സ്വയം തോളിലേറ്റേണ്ടി വന്ന മെസിക്ക്, എന്നാല്‍ ടീമിന്റെ തോല്‍വിയില്‍ പലപ്പോഴും രൂക്ഷമായ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു.

വിമര്‍ശനങ്ങള്‍ക്ക് മൈതാനത്ത് ഗോളുകള്‍ കൊണ്ടു മറുപടി നല്‍കുന്ന മെസി എന്നാല്‍, മൈതാനത്തിന് പുറത്തും രാജ്യത്തിനായി വമ്പന്‍ ഗോളടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കയാണ് ക്യാപ്റ്റന്‍.

ബാഴ്‌സ ടീമിലെ രാജകുമാരന്‍ കളിക്കപ്പുറം സ്വന്തം രാജ്യത്തിന് നല്‍കിയ സാമ്പത്തിക സഹായമാണ് അര്‍ജന്റീനന്‍ ആരാധകരെ പുളകം കൊള്ളിച്ചിരിക്കുന്നത്.

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീം കഴിഞ്ഞ കുറേ കാലമായി സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്. ടീമിനു ആവശ്യമായ പണം കണ്ടെത്താനാകാതെ വിഷമഘട്ടത്തിലാണ് ഫുട്ബോള്‍ ഫെഡറേഷന്‍. സാമ്പത്തിക ബുദ്ധിമുട്ടില്‍ പലപ്പോഴും ടീമിനൊപ്പമുള്ള സ്റ്റാഫിന് പോലും ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.

ആറ് മാസത്തിലധികമായി ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടിയിട്ട്. കാത്തിരിപ്പിന് ഫലം കാണില്ലെന്ന് ഉറപ്പായതോടെ അവര്‍ വിവരം ടീം നായകനായ മെസിയെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ടീം അനുഭവിക്കുന്ന ദുരിതം മനസിലാക്കിയ മെസി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണമെടുത്ത് നല്‍കുകയാണ് ചെയ്തത്.

കഴിഞ്ഞ ആറു മാസമായി മുടങ്ങിയിരുന്ന ഉദ്യോഗസ്ഥരുടെ ശമ്പളമാണ് മെസി സ്വന്തം കീശയില്‍ നിന്നും കൊടുത്തു വീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

മുറിയില്‍ വിശ്രമിക്കുകയായിരുന്ന മെസിയുടെ അടുത്തേക്ക് വിഷയം അവതരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. സംഭവത്തിന്റെ ഗൗരവം വിവരിക്കുകയും ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസിയോട് വിഷയത്തില്‍ എന്തെങ്കിലും പരിഹാരം കാണുകയുമായിരുന്നു ലക്ഷ്യം.
പക്ഷേ വിഷയം അറിഞ്ഞയുടന്‍ മെസി തന്റെ പിതാവിനെ വിളിക്കുകയും തുടര്‍ന്നു പണമെത്തിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

13അതേസമയം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ വീഴ്ച്ചകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ തന്നെ പലപ്പോഴും മെസി രംഗത്തെത്തിയിട്ടുണ്ട്. സംഘാടനത്തിലെ പിഴവും താരങ്ങളുടെ യാത്ര സൗകര്യത്തിലെ പ്രശ്നങ്ങളും മറ്റുമെല്ലാം മെസി നേരത്തെ തുറന്നടിച്ചതാണ്.

കോപ്പ അമേരിക്കയുടെ സമയത്ത് താരങ്ങളുടെ വിമാന യാത്രയില്‍ ഫെഡറേഷന്റെ ഭാഗത്തുനിന്നുമുണ്ടായ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള മെസിയുടെ ട്വീറ്റ് രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. കോപ്പയുടെ ഫൈനലിന് ശേഷം അപ്രതീക്ഷതമായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നിലും ഫെഡറേഷനോടുള്ള പ്രതിഷേധമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതേസമയം തിരിച്ചു വരവിന് ശേഷം മെസിയുടെ രാജ്യ സ്‌നേഹം കൂടിയതായും സംസാരമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending