Connect with us

Video Stories

എന്തുണ്ട് പിലാത്തോസേ വിശേഷം?

Published

on

കൂമന്‍കാവില്‍ ബസിറങ്ങി നടന്നാല്‍ ഏത് രവിയായാലും ഇനി തസ്രാക്കിലെത്തില്ല. അവിടെ നൈജാമലിയോ അല്ലാപിച്ച മൊല്ലാക്കയോ നീല ഞരമ്പുള്ള മൈമൂനയോ ഇനിയില്ല. ഉള്ളത് അടികൊടുത്ത് നല്ല പരിചയമുള്ള ഇങ്ങനെ പോയാല്‍ തല്ലുമേടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അഡ്വ. ബി.ഗോപാലകൃഷ്ണനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂട്ടക്കൊലയാളിയെന്ന് വിളിച്ചതിന് മാപ്പു പറഞ്ഞില്ലെങ്കില്‍ തല്ലുമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയയെ മുമ്പ് പയ്യന്നൂരില്‍ സി.പി.എമ്മുകാര്‍ കൈകാര്യം ചെയ്തപോലെ ചെയ്യുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞിരിക്കുന്നത്. തല്ലും കൊലയും ബി.ജെ.പി, സി.പി.എമ്മുകാരുടേതാവുമ്പോള്‍ എവിടെനിന്ന് പഠിച്ചുവെന്ന് അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എക്ക് വിടേണ്ടതുമില്ല.
ഗോപാലകൃഷ്ണന്റേത് അമിത്ഷായെന്ന ഭാസ്‌കര പട്ടേലരെ പ്രീതിപ്പെടുത്താനുള്ള ഒരു വിധേയന്റെ പ്രകടനമായേക്കാമെങ്കിലും കേട്ടാല്‍ തോന്നും ഇതാദ്യമായാണ് ഒരാള്‍ നരേന്ദ്രമോദിയെ കൊലയാളിയെന്ന് വിളിക്കുന്നതെന്ന്. ഗുജറാത്തില്‍ അധികാരം പിടിക്കാനും നിലനിര്‍ത്താനും കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കാനും വേണ്ടി എത്ര നിരപരാധികളുടെ രക്തം ചിന്തേണ്ടിവന്നുവെന്ന് രാജ്യത്തിന് അറിയാം. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞവര്‍ എത്രയോ ഇന്ന് ജീവിച്ചിരിപ്പുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധി. ഇതേകുറിച്ച് സക്കറിയ ഒരു കഥ തന്നെ എഴുതിയിട്ടുണ്ട്. ‘ആര്‍ക്കറിയാം’ എന്നാണ് കഥയുടെ പേര്. അന്നാട്ടില്‍ ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളെയും കൊല്ലാനുള്ള ഉത്തരവ് നിറവേറ്റാനിറങ്ങിയ പോലീസുകാരന്റെ കഥയാണിത്. സക്കറിയ ചോദിക്കുന്നുണ്ട്, എത്ര കുഞ്ഞുങ്ങളുടെ രക്തത്തിലൂടെയാണ് രക്ഷകാ നീ കടന്നുവന്നത് എന്ന്. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു കീറിയെടുത്ത് തീയിലെറിഞ്ഞാണല്ലോ ഈ ‘രക്ഷകനു’ം വന്നത്. എന്തുണ്ട് വിശേഷം പിലാത്തോസേ എന്ന് സക്കറിയ ചോദിക്കാതിരിക്കില്ല. അതാണ് ഉരുളിക്കുന്നത്തുകാരന്‍ സക്കറിയയുടെ പ്രകൃതം.
പഠനം കഴിഞ്ഞ് ബാംഗ്ലൂരിലും കോട്ടയത്തും കോളജ് അധ്യാപകനായി ജോലി നോക്കിയ സക്കറിയ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോയി. കാക്കനാടനോ ഒ.വി വിജയനോ മുകുന്ദനോ വി.കെ എന്നോ ആകണമെങ്കില്‍ ഡല്‍ഹിയില്‍ പോകണമെന്ന നാട്ടുനടപ്പ് അന്ന് നിലവില്‍ വന്നിരുന്നു. അതുകൊണ്ടുകൂടിയാണ് ഒ.വി വിജയനെ കുറിച്ച് സംസാരിക്കാന്‍ സക്കറിയക്ക് ഇത്ര ആധികാരികത ലഭിച്ചത്. വിജയന്റെ പൂച്ചയെ പോലും പരിചയമുള്ള സുഹൃത്തായിരുന്നുവെന്ന ബലമുണ്ട് സക്കറിയക്ക്. ഒ.വി വിജയന്റെ കൃതികളില്‍ മൃദു ഹിന്ദുത്വമുണ്ടെന്ന് പറയുന്ന ആദ്യത്തെയാളല്ല സക്കറിയ. വിജയന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സക്കറിയ ഇത് ആവര്‍ത്തിച്ചതിനെ സഹോദരി ഒ.വി ഉഷയും കവി മധുസൂദനന്‍നായരുമൊക്കെ എതിര്‍ത്തുവെങ്കിലും നിലപാടില്‍ സക്കറിയ മാറ്റം വരുത്തിയിട്ടില്ല. വിജയനെ വര്‍ഗീയവാദിയെന്ന് സക്കറിയ വിളിച്ചിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ചിലര്‍ക്കെങ്കിലും താല്‍പര്യം. ഒ.വി വിജയന്റെ എഴുത്തിലെ ആത്മീയത മൃദു ഹിന്ദുത്വവാദങ്ങളെ തുണക്കുന്നതോ അതിന് നേരെ കണ്ണടക്കുന്നതോ ആണെന്നാണ് സക്കറിയ പറഞ്ഞത്. എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗീയവാദിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സഹോദരി ഉഷ കരുണാകര ഗുരുവിന്റെ ആശ്രമത്തിലായിരുന്നപ്പോഴും വിജയന്‍ പൂജകളില്‍ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനിയായ ഭാര്യ മകനെ മാമോദിസ മുക്കിയതിനെ എതിര്‍ത്തിട്ടില്ലെന്നും ഉഷ വിശദീകരിച്ചപ്പോള്‍ ഞാന്‍ വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. അതേസമയം വിജയന്റെ ദാര്‍ഢ്യമില്ലായ്മയാണ് സംഘ്പരിവാര സംഘടനയായ തപസ്യയുടെ പുരസ്‌കാരം സ്വീകരിക്കുന്നതിലെത്തിച്ചതെന്ന് ആരോപിക്കുകയുണ്ടായി. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്കെതിരെ കാര്‍ട്ടൂണ്‍ രചിക്കുകയും ധര്‍മപുരാണം എഴുതുകയും ചെയ്ത ഒ.വി വിജയന് മനോദാര്‍ഢ്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ലെന്ന വിശദീകരണവും സദസ്സില്‍ നിന്നും വേദിയില്‍ നിന്നുമുണ്ടായി.
ലൈംഗികതയോടുള്ള മലയാളിയുടെ സമീപനം സക്കറിയയുടെ വിമര്‍ശനത്തിന് എന്നും വിഷയമായിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് പയ്യന്നൂരില്‍ നിന്ന് സി.പി.എമ്മുകാരുടെ അടി സക്കറിയയെ തേടിയെത്തിയത്. കേരളത്തിലെ മുന്‍കാല ഇടതു നേതാക്കളുടെ ഒളിവു ജീവിതം ലൈംഗികതയുടെ ആഘോഷക്കാലമായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു ഡി.വൈ.എഫ്.ഐക്കാരുടെ കൈയേറ്റം. ഇതിനെ ‘സ്വാഭാവികം’ എന്ന് ന്യായീകരിച്ച പിണറായി വിജയന്‍ അന്ന് പാര്‍ട്ടി സെക്രട്ടറി മാത്രം. ഇതിനെ കുറെ കൂടി വ്യക്തമായി പറഞ്ഞതിന് വി.ടി ബല്‍റാം എം.എല്‍.എയെ സി.പി.എം തൃത്താലയില്‍ ബഹിഷ്‌കരിക്കുകയാണ്.
ചുംബന സമരത്തെ പിന്തുണച്ച എഴുത്തുകാരനാണ് സക്കറിയ. ലൈംഗികതയെ ഭയക്കുകയും അതിനായി വെറി പൂണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് പറഞ്ഞ സക്കറിയ പരസ്യ ചുംബനസമരം ഇതിന് മാറ്റം വരുത്തുമെന്ന് പ്രത്യാശിച്ചു. പോള്‍ സക്കറിയയുടെ എഴുത്തുകള്‍ കേവലം സൗന്ദര്യാവിഷ്‌കാരമല്ല. സമൂഹവുമായുള്ള നിരന്തര സംവാദമാണ്. മോദിയില്‍ റിലാക്‌സേഷന്‍ കണ്ടെത്തുന്ന കണ്ണന്താനത്തിന്റെ നാടും കോട്ടയമാണ്. മോദിയുടെ കൈയില്‍നിന്ന് ഒരു അംഗീകാരവും വേണ്ടെന്ന് കട്ടായം പറയുന്ന സക്കറിയയുടെ നാടും കോട്ടയം. പള്ളിയോടും പട്ടക്കാരോടും കലഹിക്കുന്ന കഥകളാണ് സക്കറിയ എഴുതിയത്. പ്രെയിസ് ദി ലോഡ്, ആര്‍ക്കറിയാം, എന്തു വിശേഷം പിലാത്തോസേ തുടങ്ങിയവ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകളാണ്. എസ്.കെ പൊറ്റെക്കാട് സഞ്ചരിച്ച ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഇന്നത്തെ അവസ്ഥ രേഖപ്പെടുത്തിയ യാത്രാവിവരണവും സക്കറിയയുടെ സംഭാവനയാണ്. ഏഷ്യാനെറ്റിലൂടെ മലയാളത്തില്‍ പുതിയ മാധ്യമ സംസ്‌കാരത്തിന് തുടക്കമിട്ടവരില്‍ സക്കറിയയുണ്ട്. പ്രായം 70 പിന്നിട്ട ഈ ഘട്ടത്തില്‍ വിധേയനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending