Connect with us

Culture

നോട്ടു പിന്‍വലിക്കല്‍: വിദേശമാധ്യമ വിമര്‍ശം തുടരുന്നു; മോദി ഇന്ത്യയെ നശിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ മുഖപ്രസംഗം

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ വിദേശമാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഇത്തവണ മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ‘മോദി ഇന്ത്യയില്‍ നാശം വിതച്ചു’ (Modi has brought havoc to India) എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

images

മുഖപ്രസംഗം ഇങ്ങനെ:
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തെ പോലെ ദേശീയവാദിയും ജനപ്രീയനുമായ മറ്റൊരു നേതാവ് ക്രമസമാധാനത്തിന് അത്ര പേര് കേട്ടിട്ടില്ലാത്ത നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തുടക്കമിട്ടു. അപ്രതീക്ഷിത സന്ദര്‍ഭത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ 86 ശതമാനം കറന്‍സിയും ഈ പ്രഹരത്തില്‍ ഉപയോഗശൂന്യമായി. ബാങ്ക് ബ്രാഞ്ചുകള്‍ക്ക് പുറത്ത് അവ വെറും കടലാസ് കഷ്ണങ്ങളായി. ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയായിരുന്നു നീക്കം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കള്ളപ്പണമെന്ന് അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നികുതി വെട്ടിപ്പും ഇതിലൂടെ പുറത്തുകൊണ്ടുവരാമെന്നായിരുന്നു ന്യായീകരണം. പ്രഖ്യാപനം ആദ്യമൊക്കെ ജനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും മതിയായ മുന്‍കരുതല്‍ ഇല്ലാതെ പ്രാവര്‍ത്തികമാക്കിയത് ജനങ്ങള്‍ ക്ഷുഭിതരാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടു ലക്ഷം കോടി ഡോളറിന്റെ സമ്പാത്തിക ഘടന ഒന്നാകെ താറുമാറി. സാധാരണക്കാരായ ജനങ്ങളെയാണ് കറന്‍സി പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 130 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിച്ചു. സാധാരണക്കാരായ മിക്ക ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. പണം മാറ്റി വാങ്ങുന്നതിന് ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിന്ന വരി ഇതിനു തെളിവേകുന്നതാണ്. സമ്പന്നരെ നോട്ടു പ്രതിസന്ധി ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ സമ്പാദ്യം ഓഹരി വിപണിയിലും സ്വര്‍ണ, റിയല്‍എസ്റ്റേറ്റ് മേഖലകളിലുമായി നേരത്തെ നിക്ഷേപിച്ചിട്ടുണ്ട്. ഉപജീവനത്തിനു വേണ്ടി, ദിവസകൂലിക്കുവേണ്ടി പോരാടുന്നവരെയാണ് ഇത് ബാധിച്ചത്. പണവും സമയവും നഷ്ടമാകുന്നതിനൊപ്പം ഒരാഴ്ക്കിടെ രാജ്യത്ത് ഒരു ഡസനിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

3196
നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ 1978ല്‍ ഇത് നടപപാക്കിയിരുന്നു. അന്ന് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ പരീക്ഷണങ്ങള്‍ക്ക് ഏകാധിപതിയുടെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ അനന്തര ഫലങ്ങളോട് സാമ്യമുള്ളത്. രൂപ തകര്‍ച്ചയും നാണ്യശോഷണവും ഇതില്‍ പ്രധാനം. മിസ്റ്റര്‍ മോദിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണം അഴിമതി അവസാനിപ്പിക്കുമെന്നായിരുന്നു. നികുതി സംവിധാനത്തില്‍ ഭേദഗതി വരുത്തിയായിരുന്നു അത് പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ തണുപ്പന്‍ പരിഷ്‌കാരങ്ങള്‍ തലക്കെട്ടുകളാകില്ല. ആസന്നമായ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എതിര്‍ പാര്‍ട്ടിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. മിസ്റ്റര്‍.മോദിയെന്ന ഹിന്ദു ദേശീയവാദിക്ക് പതിറ്റാണ്ടു കാലത്തോളം അന്താരാഷ്ട്ര സമൂഹത്തില്‍ ഭ്രഷ്ട കല്‍പിക്കപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അദ്ദേഹം ഭരിച്ചിരുന്ന പ്രദേശത്ത് മുസ്്‌ലീകളുടെ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന ആക്ഷേപം അവഗണിക്കപ്പെടാനാവില്ല. യു.എസ് പ്രസിഡന്റ് ട്രംപ് തന്റെ പകരക്കാരനായി മോദിയെ കണ്ടതും എടുത്തുപറയേണ്ടതാണ്. മോദിയുടെ വിജയത്തെ ആഗോള വിപ്ലവത്തിന്റെ ഭാഗമായി ട്രംപിന്റെ അനുയായി സ്റ്റീവ് ബന്നന്‍ പ്രഖ്യാപിച്ചതും മറക്കാനാവില്ല. ഇതൊക്കെയാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും ഭരണ പ്രതിസന്ധികളും ഒഴിവാക്കി വിപ്ലവം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നായിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending