Connect with us

Culture

നോട്ടു പിന്‍വലിക്കല്‍: വിദേശമാധ്യമ വിമര്‍ശം തുടരുന്നു; മോദി ഇന്ത്യയെ നശിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ മുഖപ്രസംഗം

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ വിദേശമാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഇത്തവണ മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ‘മോദി ഇന്ത്യയില്‍ നാശം വിതച്ചു’ (Modi has brought havoc to India) എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

images

മുഖപ്രസംഗം ഇങ്ങനെ:
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തെ പോലെ ദേശീയവാദിയും ജനപ്രീയനുമായ മറ്റൊരു നേതാവ് ക്രമസമാധാനത്തിന് അത്ര പേര് കേട്ടിട്ടില്ലാത്ത നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തുടക്കമിട്ടു. അപ്രതീക്ഷിത സന്ദര്‍ഭത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ 86 ശതമാനം കറന്‍സിയും ഈ പ്രഹരത്തില്‍ ഉപയോഗശൂന്യമായി. ബാങ്ക് ബ്രാഞ്ചുകള്‍ക്ക് പുറത്ത് അവ വെറും കടലാസ് കഷ്ണങ്ങളായി. ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയായിരുന്നു നീക്കം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കള്ളപ്പണമെന്ന് അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നികുതി വെട്ടിപ്പും ഇതിലൂടെ പുറത്തുകൊണ്ടുവരാമെന്നായിരുന്നു ന്യായീകരണം. പ്രഖ്യാപനം ആദ്യമൊക്കെ ജനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും മതിയായ മുന്‍കരുതല്‍ ഇല്ലാതെ പ്രാവര്‍ത്തികമാക്കിയത് ജനങ്ങള്‍ ക്ഷുഭിതരാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടു ലക്ഷം കോടി ഡോളറിന്റെ സമ്പാത്തിക ഘടന ഒന്നാകെ താറുമാറി. സാധാരണക്കാരായ ജനങ്ങളെയാണ് കറന്‍സി പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 130 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിച്ചു. സാധാരണക്കാരായ മിക്ക ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. പണം മാറ്റി വാങ്ങുന്നതിന് ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിന്ന വരി ഇതിനു തെളിവേകുന്നതാണ്. സമ്പന്നരെ നോട്ടു പ്രതിസന്ധി ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ സമ്പാദ്യം ഓഹരി വിപണിയിലും സ്വര്‍ണ, റിയല്‍എസ്റ്റേറ്റ് മേഖലകളിലുമായി നേരത്തെ നിക്ഷേപിച്ചിട്ടുണ്ട്. ഉപജീവനത്തിനു വേണ്ടി, ദിവസകൂലിക്കുവേണ്ടി പോരാടുന്നവരെയാണ് ഇത് ബാധിച്ചത്. പണവും സമയവും നഷ്ടമാകുന്നതിനൊപ്പം ഒരാഴ്ക്കിടെ രാജ്യത്ത് ഒരു ഡസനിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

3196
നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ 1978ല്‍ ഇത് നടപപാക്കിയിരുന്നു. അന്ന് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ പരീക്ഷണങ്ങള്‍ക്ക് ഏകാധിപതിയുടെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ അനന്തര ഫലങ്ങളോട് സാമ്യമുള്ളത്. രൂപ തകര്‍ച്ചയും നാണ്യശോഷണവും ഇതില്‍ പ്രധാനം. മിസ്റ്റര്‍ മോദിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണം അഴിമതി അവസാനിപ്പിക്കുമെന്നായിരുന്നു. നികുതി സംവിധാനത്തില്‍ ഭേദഗതി വരുത്തിയായിരുന്നു അത് പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ തണുപ്പന്‍ പരിഷ്‌കാരങ്ങള്‍ തലക്കെട്ടുകളാകില്ല. ആസന്നമായ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എതിര്‍ പാര്‍ട്ടിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. മിസ്റ്റര്‍.മോദിയെന്ന ഹിന്ദു ദേശീയവാദിക്ക് പതിറ്റാണ്ടു കാലത്തോളം അന്താരാഷ്ട്ര സമൂഹത്തില്‍ ഭ്രഷ്ട കല്‍പിക്കപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അദ്ദേഹം ഭരിച്ചിരുന്ന പ്രദേശത്ത് മുസ്്‌ലീകളുടെ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന ആക്ഷേപം അവഗണിക്കപ്പെടാനാവില്ല. യു.എസ് പ്രസിഡന്റ് ട്രംപ് തന്റെ പകരക്കാരനായി മോദിയെ കണ്ടതും എടുത്തുപറയേണ്ടതാണ്. മോദിയുടെ വിജയത്തെ ആഗോള വിപ്ലവത്തിന്റെ ഭാഗമായി ട്രംപിന്റെ അനുയായി സ്റ്റീവ് ബന്നന്‍ പ്രഖ്യാപിച്ചതും മറക്കാനാവില്ല. ഇതൊക്കെയാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും ഭരണ പ്രതിസന്ധികളും ഒഴിവാക്കി വിപ്ലവം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നായിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Trending