Connect with us

Culture

നോട്ടു പിന്‍വലിക്കല്‍: വിദേശമാധ്യമ വിമര്‍ശം തുടരുന്നു; മോദി ഇന്ത്യയെ നശിപ്പിക്കുന്നതായി ഗാര്‍ഡിയന്‍ മുഖപ്രസംഗം

Published

on

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെ വിദേശമാധ്യമങ്ങളുടെ വിമര്‍ശനം തുടരുന്നു. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ് ഇത്തവണ മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. മോദി സര്‍ക്കാര്‍ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് ഗാര്‍ഡിയന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖപ്രസംഗം. ‘മോദി ഇന്ത്യയില്‍ നാശം വിതച്ചു’ (Modi has brought havoc to India) എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

images

മുഖപ്രസംഗം ഇങ്ങനെ:
ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തെ പോലെ ദേശീയവാദിയും ജനപ്രീയനുമായ മറ്റൊരു നേതാവ് ക്രമസമാധാനത്തിന് അത്ര പേര് കേട്ടിട്ടില്ലാത്ത നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തുടക്കമിട്ടു. അപ്രതീക്ഷിത സന്ദര്‍ഭത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ 86 ശതമാനം കറന്‍സിയും ഈ പ്രഹരത്തില്‍ ഉപയോഗശൂന്യമായി. ബാങ്ക് ബ്രാഞ്ചുകള്‍ക്ക് പുറത്ത് അവ വെറും കടലാസ് കഷ്ണങ്ങളായി. ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെയായിരുന്നു നീക്കം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ കള്ളപ്പണമെന്ന് അറിയപ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നികുതി വെട്ടിപ്പും ഇതിലൂടെ പുറത്തുകൊണ്ടുവരാമെന്നായിരുന്നു ന്യായീകരണം. പ്രഖ്യാപനം ആദ്യമൊക്കെ ജനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും മതിയായ മുന്‍കരുതല്‍ ഇല്ലാതെ പ്രാവര്‍ത്തികമാക്കിയത് ജനങ്ങള്‍ ക്ഷുഭിതരാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടു ലക്ഷം കോടി ഡോളറിന്റെ സമ്പാത്തിക ഘടന ഒന്നാകെ താറുമാറി. സാധാരണക്കാരായ ജനങ്ങളെയാണ് കറന്‍സി പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 130 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിച്ചു. സാധാരണക്കാരായ മിക്ക ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. പണം മാറ്റി വാങ്ങുന്നതിന് ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട നിന്ന വരി ഇതിനു തെളിവേകുന്നതാണ്. സമ്പന്നരെ നോട്ടു പ്രതിസന്ധി ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ സമ്പാദ്യം ഓഹരി വിപണിയിലും സ്വര്‍ണ, റിയല്‍എസ്റ്റേറ്റ് മേഖലകളിലുമായി നേരത്തെ നിക്ഷേപിച്ചിട്ടുണ്ട്. ഉപജീവനത്തിനു വേണ്ടി, ദിവസകൂലിക്കുവേണ്ടി പോരാടുന്നവരെയാണ് ഇത് ബാധിച്ചത്. പണവും സമയവും നഷ്ടമാകുന്നതിനൊപ്പം ഒരാഴ്ക്കിടെ രാജ്യത്ത് ഒരു ഡസനിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

3196
നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ 1978ല്‍ ഇത് നടപപാക്കിയിരുന്നു. അന്ന് ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും കൂടുതല്‍ നികുതി ഈടാക്കാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ മോദിയുടെ പരീക്ഷണങ്ങള്‍ക്ക് ഏകാധിപതിയുടെ പരാജയപ്പെട്ട പരീക്ഷണങ്ങളുടെ അനന്തര ഫലങ്ങളോട് സാമ്യമുള്ളത്. രൂപ തകര്‍ച്ചയും നാണ്യശോഷണവും ഇതില്‍ പ്രധാനം. മിസ്റ്റര്‍ മോദിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണം അഴിമതി അവസാനിപ്പിക്കുമെന്നായിരുന്നു. നികുതി സംവിധാനത്തില്‍ ഭേദഗതി വരുത്തിയായിരുന്നു അത് പ്രാവര്‍ത്തികമാക്കേണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ തണുപ്പന്‍ പരിഷ്‌കാരങ്ങള്‍ തലക്കെട്ടുകളാകില്ല. ആസന്നമായ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എതിര്‍ പാര്‍ട്ടിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ കഴിയില്ലല്ലോ. മിസ്റ്റര്‍.മോദിയെന്ന ഹിന്ദു ദേശീയവാദിക്ക് പതിറ്റാണ്ടു കാലത്തോളം അന്താരാഷ്ട്ര സമൂഹത്തില്‍ ഭ്രഷ്ട കല്‍പിക്കപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. അദ്ദേഹം ഭരിച്ചിരുന്ന പ്രദേശത്ത് മുസ്്‌ലീകളുടെ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന ആക്ഷേപം അവഗണിക്കപ്പെടാനാവില്ല. യു.എസ് പ്രസിഡന്റ് ട്രംപ് തന്റെ പകരക്കാരനായി മോദിയെ കണ്ടതും എടുത്തുപറയേണ്ടതാണ്. മോദിയുടെ വിജയത്തെ ആഗോള വിപ്ലവത്തിന്റെ ഭാഗമായി ട്രംപിന്റെ അനുയായി സ്റ്റീവ് ബന്നന്‍ പ്രഖ്യാപിച്ചതും മറക്കാനാവില്ല. ഇതൊക്കെയാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും ഭരണ പ്രതിസന്ധികളും ഒഴിവാക്കി വിപ്ലവം ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നായിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.

Published

on

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്.

സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന വികാരവും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, പിആർഒ- ശബരി

Continue Reading

Film

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.

Published

on

ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.

ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്‍ കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന്‍ വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്‍-മകന്‍ ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്‍കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

Continue Reading

entertainment

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്

വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.

ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്‌സ് ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – കണ്ണന്‍ ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി

Continue Reading

Trending