Culture
വിശ്രമമില്ലാതെ… ചിട്ടയൊത്ത ജീവിതം…

ശരീഫ് കരിപ്പൊടി
കാസര്‍ക്കോട്
രാഷ്ട്രീയ രംഗത്ത് അടുക്കുംചിട്ടയുമുള്ള ജീവിതം സാധ്യമല്ലെന്നത് നേര്. ചിട്ടപ്പെടുത്തിയ ജീവിതമെന്നത് ആലങ്കാരിമായ വിശേഷണമാണെങ്കിലും ചെര്‍ക്കളം അബ്ദുള്ളയെ സംബന്ധിച്ചിടത്തോളം അത് അലങ്കാരത്തിനപ്പുറമാണ്. മന്ത്രിയെന്ന ഉന്നതമായ പദവിയിലിരിക്കുമ്പോഴും താഴേത്തട്ടില്‍ വിവിധ മേഖലകളില്‍ നേതൃപദവിയിലിരിക്കുമ്പോഴും ചെര്‍ക്കളത്തിന് മാറ്റമില്ല.
ഏതുകാര്യവും നിഷ്ഠയോടെയും കൃത്യതയോടെയും ചെയ്ത് തീര്‍ക്കുകയെന്നതാണ് അദ്ദേഹം ഊന്നുന്ന മര്‍മം. ദൈനംദിന പ്രവര്‍ത്തനങ്ങളിലും കൃത്യനിഷ്ഠ പ്രകടമാണ്. ഓഫീസിലെത്തുന്ന ഓരോ ഫയലും അതിന്റെ ഇരിപ്പുവശവും അദ്ദേഹത്തിനറിയാം. അതുകൊണ്ട് അവ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. അസുഖ ബാധിതനായി വിശ്രമത്തിലിരിക്കുമ്പോഴും ഓഫീസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു.
വേണ്ടാത്തിടത്ത് വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു ചെര്‍ക്കളം. എന്തെങ്കിലുമൊന്ന് തീരുമാനിച്ചാല്‍ ലക്ഷ്യം കൈവരിക്കുന്നത് വരെ അതിന്റെ പിന്നാലെയുണ്ടാകും. ഒരു യോഗം വിളിക്കണമെന്ന് തീരുമാനിച്ചാല്‍ നിശ്ചിത സമയം അത് വിളിച്ചിരിക്കും. നിര്‍ദേശിച്ചാല്‍ നിര്‍ദേശം പാലിക്കണം. അല്ലെങ്കില്‍ ഏത്രവലിയ സൗഹൃദക്കാരനാണെങ്കിലും ദേഷ്യപ്പെടും. ഒരിക്കല്‍ ജില്ലയിലെ ഒരു ഡെപ്യൂട്ടി കലക്ടര്‍ സാന്ദര്‍ഭികമായി പറഞ്ഞുവത്രെ. ചെര്‍ക്കളം കൊടുത്തയക്കുന്ന ഫയലുകള്‍ ഞങ്ങള്‍ അധികം വെച്ച് താമസിപ്പിക്കാറില്ല. കാരണം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അയാള്‍ ഫയലുകള്‍ ഫോളോ അപ്പ് ചെയ്യും.
വസ്ത്രധാരണയിലും ചിട്ടയും നിഷ്ഠയും പാലിക്കുകയും അത് മുറതെറ്റാതെ കൊണ്ടുനടക്കുകയും ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ചെര്‍ക്കളം ഏറ്റ പരിപാടികളില്‍ എത്താത്ത ചരിത്രമില്ല. പരിപാടികളില്‍ നേരത്തെ എത്തും. സമയത്ത് തുടങ്ങാത്ത എത്രയോ പരിപാടികളില്‍ നിന്നും ഇറങ്ങിപ്പോയ സംഭവവും മുതിര്‍ന്നവരുടെ ഓര്‍മയിലുണ്ട്.
വിശ്രമമറിയാത്തതായിരുന്നു ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ ജീവിതം. നേതൃത്വ പദവി മുതല്‍ മന്ത്രി പദവി വരെ ഒരു നിമിഷം പോലും വെറുതെ കളയില്ല. എന്നും ഏതുനേരവും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹം ജനസേവനം ജീവിത ചര്യയാക്കി മാറ്റുകയായിരുന്നു. ചെര്‍ക്കളം നാടിന്റെയും നാട്ടുകാരുടെയും വാക്കുംനോക്കുമായിരുന്നു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഭിമാനം കൊള്ളുകയായിരുന്നു അദ്ദേഹം ഇന്നലെ വരെ.
ചന്ദ്രിക പ്രചാരണത്തിന് കാസര്‍കോട് ജില്ലയില്‍ ശ്രമംതുടങ്ങിയപ്പോള്‍ അന്നത്തെ ചന്ദ്രിക ഡയറക്ടര്‍ പരേതനായ കെഎസ് അബ്ദുല്ലയുമൊത്ത് ജില്ലയിലുടനീളം സഞ്ചരിക്കുകയും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ താല്‍പര്യം കാണിച്ചു. കാസര്‍കോട് ജില്ലയില്‍ നിരന്തരം പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തി. കെഎസ് അബ്ദുല്ലയും ചെര്‍ക്കളവും ചേര്‍ന്ന് പ്രചാരണ രംഗത്തിറങ്ങുമ്പോള്‍ അതേറെ ഫലം ചെയ്തിട്ടുണ്ട്.
നാടിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പരാതിക്കെട്ടുകളുമായി തന്റെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ മാസത്തില്‍ ശരാശരി ആറുതവണ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ചെര്‍ക്കളം ഒട്ടുമിക്ക യാത്രയും ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലായിരിക്കും. ട്രെയിന്‍ വൈകുകയാണെങ്കില്‍ ട്രെയിനില്‍ വെച്ച് കുളിയും മറ്റും കഴിച്ച് അസംബ്ലിയിലെത്തിയ ഒട്ടേറെ അനുഭവങ്ങളും ചെര്‍ക്കളത്തിന്റെ പൊതുജീവിതത്തിലുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
GULF3 days ago
ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം വനിത കെഎംസിസി കമ്മിറ്റി രൂപീകരിച്ചു