Video Stories
കളം വാണ് പന്ത്, കളി മറന്ന് ഗാംഭീറും ധവാനും

ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂര്‍ണ പരാജയമായിട്ടും രാജസ്ഥാനെതിരെ കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹി മികച്ച നിലയില്‍. ദേശീയ താരങ്ങളായ ഗംഭീറും ധവാനും നിറം മങ്ങിയിട്ടും ആദ്യ ഇന്നിംഗ്സില്‍ 69 റണ്‍സിന്റെ ലീഡ് നേിടയ ഡല്‍ഹിയുടെ നിയന്ത്രണത്തിലായിരുന്നു രണ്ടാം ദിനവും. കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്. 31 പന്തില്‍ 4 റണ്‍സുമായി കഴിഞ്ഞ ദിവസത്തെ ശതകക്കാരന്‍ അമിത് കുമാര്‍ ഗൗതവും 3 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് തന്‍വീറുല്‍ ഹഖുമാണ് ക്രീസില്‍.
ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ് മറികടക്കാന്‍ രാജസ്ഥാന് ഇനിയും 50 റണ്‍സ് കൂടി വേണം. ദേശീയ ടീം മോഹവുമായി രാവിലെ കളത്തിലിറങ്ങിയ ഗൗതം ഗംഭീറും ധവാനും മലമുകളിലെ തണുപ്പിന്റെ ആലസ്യത്തിലായിരുന്നു ബാറ്റ് വീശിയത്. പിച്ചിലെ ഈര്‍പ്പത്തിന്റെ ആനുകൂല്യത്തില്‍ പന്തെറിഞ്ഞ രാജസ്ഥാന് പേസ് ജോഡികളെ അമിതമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്കോര്‍ബോര്‍ഡ് നിശ്ചലമായി. അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ഇരുവരും തലേന്നത്തെ സ്കോറിനൊപ്പം പതിനാറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പവലിയിനിലേക്ക് മടങ്ങുകയും ചെയ്തു. അനികേത് ചൗധരിയുടെ നിരുദ്രവമെന്ന് തോന്നിച്ച പന്തില്‍ ഓഫ് സ്റ്റംപ് തെറിച്ച് മടങ്ങുമ്പോള്‍ 46 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.
ടീം സ്കോറില്‍ ഒറു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതിന് മുന്നേ 38 റണ്‍സുമായി ധവാനും മടങ്ങി. തുടര്‍ന്ന് ഒന്നിച്ച ഉന്മുക് ചന്ദും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ ്പന്തും ചേര്‍ന്ന് കൈവിട്ട കളി ഡല്‍ഹിയുടെ വരുതിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ഋഷഭ് 38 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. എന്നാല്‍ രഞ്ജി സീസണിലെ മികച്ച റണ്‍വേട്ടക്കാരനായ ഋഷഭിന് അമിതാത്മവിശ്വാസം മൂലം അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് പണിമുടക്ക് ദിനത്തില്‍ കളികാണാനെത്തിയ നൂറ് കണക്കിന് കാണികള്‍ക്ക് നിരാശയായി. തന്‍വീറുല്‍ഹഖിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ 59 പന്തില്‍ 75 റണ്‍സായിരുന്നു ഈ പത്തൊമ്പതുകാരന്റെ സമ്പാദ്യം. ഋഷഭ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ മിലിന്ദ് കുമാര്‍ 41 റണ്‍സ് നേടി ടീം ടോട്ടല്‍ 200 കടത്തി. മിലിന്ദ് പുറത്തായതിന് ശേഷം വന്ന മനന്‍ ശര്‍മ്മയും പ്രദീപ് സാങ് വാനും നിരാശപ്പെടുത്തി.
അവസാന വിക്കറ്റില്‍ കൂറ്റനടികളിലൂടെ സുമിത് നര്‍വാളും വികാസ് തൊകാസുമാണ് ടീം സ്കോര്‍ 300 കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നര്‍വാളിനെ പങ്കജ് സിംഗും തൊകാസിനെ ചൗധരിയും പുറത്താക്കിയതോടെ ഡല്‍ഹി 307ല്‍ ഒതുങ്ങി. അമര്‍ജീത് സൈനി 16 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് അമിതപ്രതിരോധത്തിനാണ് ശ്രമിച്ചത്. പത്ത്് ഓവര്‍ ബാറ്റ് ചെയ്ത ഓപ്പണിംഗ് സഖ്യം 19 റണ്‍സ് മാത്രമാണ് നേടിയത്. മനന്‍ ശര്‍മ്മയുടെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട മനേന്ദര്‍ നരേന്ദര്‍ സിംഗ് 14 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ പങ്കജ് സിംഗും തന്‍വീറുല്‍ ഹഖും മൂന്ന് വിക്കറ്റ് വീതം നേടി. എ.വി ചൗധരിയും എം.കെ ലംറോയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala17 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
kerala3 days ago
ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്മാരെ സിപിഎമ്മിന് ഭയമാണ്; വി.ഡി സതീശന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍