Connect with us

Video Stories

കളം വാണ് പന്ത്, കളി മറന്ന് ഗാംഭീറും ധവാനും

Published

on

ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂര്‍ണ പരാജയമായിട്ടും രാജസ്ഥാനെതിരെ കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹി മികച്ച നിലയില്‍. ദേശീയ താരങ്ങളായ ഗംഭീറും ധവാനും നിറം മങ്ങിയിട്ടും ആദ്യ ഇന്നിംഗ്‌സില്‍ 69 റണ്‍സിന്റെ ലീഡ് നേിടയ ഡല്‍ഹിയുടെ നിയന്ത്രണത്തിലായിരുന്നു രണ്ടാം ദിനവും. കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍. 31 പന്തില്‍ 4 റണ്‍സുമായി കഴിഞ്ഞ ദിവസത്തെ ശതകക്കാരന്‍ അമിത് കുമാര്‍ ഗൗതവും 3 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ തന്‍വീറുല്‍ ഹഖുമാണ് ക്രീസില്‍.

ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ് മറികടക്കാന്‍ രാജസ്ഥാന് ഇനിയും 50 റണ്‍സ് കൂടി വേണം. ദേശീയ ടീം മോഹവുമായി രാവിലെ കളത്തിലിറങ്ങിയ ഗൗതം ഗംഭീറും ധവാനും മലമുകളിലെ തണുപ്പിന്റെ ആലസ്യത്തിലായിരുന്നു ബാറ്റ് വീശിയത്. പിച്ചിലെ ഈര്‍പ്പത്തിന്റെ ആനുകൂല്യത്തില്‍ പന്തെറിഞ്ഞ രാജസ്ഥാന്‍ പേസ് ജോഡികളെ അമിതമായി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്‌കോര്‍ബോര്‍ഡ് നിശ്ചലമായി. അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ഇരുവരും തലേന്നത്തെ സ്‌കോറിനൊപ്പം പതിനാറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പവലിയിനിലേക്ക് മടങ്ങുകയും ചെയ്തു. അനികേത് ചൗധരിയുടെ നിരുദ്രവമെന്ന് തോന്നിച്ച പന്തില്‍ ഓഫ് സ്റ്റംപ് തെറിച്ച് മടങ്ങുമ്പോള്‍ 46 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.

ടീം സ്‌കോറില്‍ ഒറു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതിന് മുന്നേ 38 റണ്‍സുമായി ധവാനും മടങ്ങി. തുടര്‍ന്ന് ഒന്നിച്ച ഉന്മുക് ചന്ദും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ ്പന്തും ചേര്‍ന്ന് കൈവിട്ട കളി ഡല്‍ഹിയുടെ വരുതിയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ഋഷഭ് 38 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. എന്നാല്‍ രഞ്ജി സീസണിലെ മികച്ച റണ്‍വേട്ടക്കാരനായ ഋഷഭിന് അമിതാത്മവിശ്വാസം മൂലം അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത് പണിമുടക്ക് ദിനത്തില്‍ കളികാണാനെത്തിയ നൂറ് കണക്കിന് കാണികള്‍ക്ക് നിരാശയായി. തന്‍വീറുല്‍ഹഖിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ 59 പന്തില്‍ 75 റണ്‍സായിരുന്നു ഈ പത്തൊമ്പതുകാരന്റെ സമ്പാദ്യം. ഋഷഭ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ മിലിന്ദ് കുമാര്‍ 41 റണ്‍സ് നേടി ടീം ടോട്ടല്‍ 200 കടത്തി. മിലിന്ദ് പുറത്തായതിന് ശേഷം വന്ന മനന്‍ ശര്‍മ്മയും പ്രദീപ് സാങ് വാനും നിരാശപ്പെടുത്തി.

അവസാന വിക്കറ്റില്‍ കൂറ്റനടികളിലൂടെ സുമിത് നര്‍വാളും വികാസ് തൊകാസുമാണ് ടീം സ്‌കോര്‍ 300 കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നര്‍വാളിനെ പങ്കജ് സിംഗും തൊകാസിനെ ചൗധരിയും പുറത്താക്കിയതോടെ ഡല്‍ഹി 307ല്‍ ഒതുങ്ങി. അമര്‍ജീത് സൈനി 16 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ അമിതപ്രതിരോധത്തിനാണ് ശ്രമിച്ചത്. പത്ത്് ഓവര്‍ ബാറ്റ് ചെയ്ത ഓപ്പണിംഗ് സഖ്യം 19 റണ്‍സ് മാത്രമാണ് നേടിയത്. മനന്‍ ശര്‍മ്മയുടെ പന്തിന്റെ ഗതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട മനേന്ദര്‍ നരേന്ദര്‍ സിംഗ് 14 റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന് വേണ്ടി ക്യാപ്റ്റന്‍ പങ്കജ് സിംഗും തന്‍വീറുല്‍ ഹഖും മൂന്ന് വിക്കറ്റ് വീതം നേടി. എ.വി ചൗധരിയും എം.കെ ലംറോയും രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending