Culture
ഇരട്ടപദവി: ആം ആദ്മി പാര്‍ട്ടിക്ക് കൂനിന്മേല് കുരുവായി രോഗി കല്യാണ്‍ സമിതി നിയമന വിവാദം
ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എം എല്‍ എ മാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയതില്‍ മാത്രം ഇരട്ടപദവി വിവാദം ഒതുങ്ങില്ല. കെജ്രിവാള് സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന തരത്തില്‍ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെത് കൂടി ഇരട്ടപദവി അയോഗ്യത പരാതി തിരഞ്ഞടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്.
വെള്ളിയാഴ്ച്ചയാണ് 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തബര്‍ 8 വരെ പാര്‍ലമെന്ററി സെക്രട്ടറി പദവി കൈകാര്യം ചെയ്ത കാരണത്താല്‍ ആംആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്.
എന്നാല്‍ സമാനമായ മറ്റൊരു പരാതി കൂടി തിരഞ്ഞടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ദില്ലി സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളിലെ രോഗി കല്യാണ്‍ സമിതികളുടെ ചെയര്‍പേഴ്സണ്‍ പദവികളില്‍ 27 എംഎല്‍എമാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് പ്രതിഫലം പറ്റുന്ന ഇരട്ടപദവിയില്‍ ഉള്‍പ്പെടുമോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുന്നത്. 2016 ജൂണില്‍ നിയമ വിദ്യാര്‍ഥിയായ വിഭോര്‍ ആനന്ദാണ് തിരഞടുപ്പ് കമ്മീഷന് രോഗി കല്യാണ്‍ സമിതിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി എം.എല്‍.എ മാരെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കത്തയച്ചത്. എം.എല്‍.എമാര്‍ക്ക് അംഗമാവാന്‍ മാത്രമേ ചട്ടം അനുവദിക്കുന്നുള്ളൂ എന്ന വാദമാണ് പരാതിക്കാരന് മുന്നോട്ട് വെക്കുന്നത്. ചെയര്പേഴ്സന് പദവി ആനുകൂല്യം പറ്റുന്ന പദവിയാണന്നും അതിനാല്‍ തന്നെ എം എല്‍ എ മാരുടെ ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതി. പാര്‍ലമെന്റ് സിക്രട്ടറി പദവിയും രോഗി സമിതി ചെയര്പ്പേഴ്സണ് പദവിയും ഒന്നിച്ച് വഹിച്ച 11 എം എല്‍ മാരെ കൂടെ കൂട്ടിയാല്‍
ഇരട്ടപദവി പരാതി 36 എംഎല്‍എ മാരുടെ ഭാവി അനിശ്ചിതത്തിലാക്കും. 20 എംഎല്‍എ മാര്‍ക്ക് പുറമേ 16 എംഎല്‍എമാര്‍ കൂടി അയോഗ്യരാക്കപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മുതലടുത്ത് അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി ജെ പി ആവശ്യപ്പെടാനിടയുണ്ട്.
രാജ്യസഭാ സീറ്റിനെ ചൊല്ലി പാര്‍ട്ടിയിലെ പ്രബല നേതാവായ കുമാര്‍ വിശ്വാസ് വിഭാഗം പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ കെജ്രിവാളുമായി അത്ര സുഖത്തിലല്ല. രാജ്യസഭ സീറ്റിനു സ്ഥാപകാംഗമായ കുമാര്‍ വിശ്വാസിനെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം മറനീക്കി പുറത്ത് വന്നിരുന്നു.
അതിനിടെ തിരഞ്ഞടുപ്പ് കമ്മിഷനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. കമ്മീഷന് ബി ജെ പിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
എഴുപതംഗ ദില്ലി അസംബ്ലിയില്‍ 66 സീറ്റ് നേടിയാണ് കെജ്രിവാള് സര്‍ക്കാര്‍ അധികാരമേറ്റത്. സഭയില്‍ ഒരു ആം ആദ്മി പാര്‍ട്ടി വിമത എം എല്‍ എ യും നാല് ബിജെപി എംല്‍എമാരും മാത്രമാണ് പ്രതിപക്ഷ നിരയിലുള്ളത്. പാര്‍ലമന്റ് സിക്രടറി നടപടി പോലെ രോഗി കല്യാണ്‍ സമിതി പരാതിയിലും സമാന സമീപനം തെരഞടുപ്പ് കമ്മീഷന് സ്വീകരിച്ചാല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാറിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
news
കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും; ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു
അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും..
ന്യൂഡല്‍ഹി: നാലുദിവസമായി തുടരുന്ന പ്രതിസന്ധിയില്‍ ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍. ഇരുനൂറ്റമ്പതിലധികം വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.
വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യവ്യാപകമായി ദുരിതത്തിലായത്. അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും രാജ്യമൊട്ടാകെയുള്ള യാത്രക്കാരില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും സമാനമായ പ്രതിസന്ധി തുടര്‍ന്നത്. ഡല്‍ഹി (33), ബെംഗളൂരു (73), മുംബൈ (85), ഹൈദരാബാദ് (68) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകള്‍ ഉണ്ടായത്.
വൈകിയ വിമാനങ്ങളില്‍ രണ്ടെണ്ണം അന്താരാഷ്ട്ര സര്‍വീസുകളായിരുന്നു. സിംഗപ്പൂര്‍, കാംബോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ. യാത്രക്കാരെയും ഷെഡ്യൂളുകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഡിഗോ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.
ദിവസേന ഏകദേശം 2,300 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ്, പരാതികളോട് പ്രതികരിച്ചിട്ടുണ്ട്. പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ കൂടിയത് നെറ്റ്വര്‍ക്കിനെ ഗുരുതരമായി ബാധിച്ചതായി എയര്‍ലൈന്‍ സമ്മതിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ അറിയിച്ചു.
പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കാരണങ്ങളായി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങളും ബുധനാഴ്ച ഇരുന്നൂറോളം വിമാനങ്ങളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു.
-
kerala23 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

