india
ഹാത്രസ് കുടുംബത്തെ കാണാന്‍ വിലക്ക് ലംഘിച്ച് മാധ്യമപ്രവര്‍ത്തക; എ.ബി.പി ന്യൂസിലെ പ്രതിമ മിശ്രയുടെ ഇടപെടല്‍ വൈറല്‍
രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.

ലഖ്നൗ: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമ വിലക്ക് നിലനില്‍ക്കെ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എ.ബി.പി ന്യൂസിലെ വനിതാ ജേര്‍ണലിസ്റ്റായ പ്രതിമ മിശ്രയാണ് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെവരെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലാത്ത രീതിയില്‍ അപ്രഖ്യാപിത വിലക്കാണ് ഹാത്രസിലുണ്ടായിരുന്നുത്. രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.
#ABPKoMatRoko | ABP न्यूज़ ने पूछे सवाल तो यूपी पुलिस ने कैमरे पर की खुलेआम गुंडागर्दी
बिना डरे, बिना झुके, हाथरस में डटा रहा ABP न्यूज़@pratimamishra04 @awasthis #HathrasCase pic.twitter.com/8U9CDmGdfi
— ABP News (@ABPNews) October 2, 2020
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലെന്ന് പറഞ്ഞ് പ്രതിമയെ പോലീസ് ഉദ്യോഗസ്ഥന് തടഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് അതിനുള്ള അധികാരം ആരാണ് തന്നതെന്ന് പ്രതിമ തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഉത്തരംമുട്ടിയ പൊലീസുകാരോട് നീങ്ങള് ഉത്തരവ് കാണിക്കൂ എന്നും പ്രതിമ ആവശ്യപ്പെട്ടു. പിന്നാലെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ച പൊലീസിനോട് താങ്കള്‍ ആരേയാണ് വിളിക്കുന്നതെന്നും പ്രതിമ ചോദിച്ചു. നിങ്ങള്‍ സിഎം പറഞ്ഞാണോ അതോ ഡിഎം പറഞ്ഞാണോ ഇങ്ങനെ ചെയ്യുന്നതെന്നും പ്രതിമ ചോദിച്ചു. എന്നാല്‍ അത് മുകളില്‍ നിന്നുള്ള ഉത്തരവാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ വ്യാഖ്യാനം നടത്താമെന്നായിരുന്നു പോലീസിന്റെ മറുപടി.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ പൊലീസ് വാഹനത്തില്‍ കസ്റ്റഡിലാക്കാനും ശ്രമം നടത്തി. എന്നാല്‍ കൊറോണയാണ് എന്നെ തൊടരുത് എന്ന് പറഞ്ഞാണ് പ്രതിമ മിശ്ര അതിനെ ചെറുത്തത്. അതേസമയം, ക്യാമറാമാനെതിരെ ബലം പ്രയോഗിച്ച പൊലീസ് വീഡിയോ കട്ട് ചെയ്യിപ്പിച്ച് ഇരുവരേയും കസ്റ്റഡിലാക്കി.
അതേസമയം, പ്രതിമ മിശ്രയുടെ ഇടപെടലിന് സോഷ്യല്‍മീഡിയയില്‍ വലിയ അഭിനന്ദനമാണ് കിട്ടയത്. മാധ്യമത്തെ പോലും കടത്തി വിടാതെ യോഗിയുടെ പോലീസ് കാണിക്കുന്ന ക്രൂരതക്ക് മുന്നില്‍ വിരല്‍ ഉയര്‍ത്താന്‍ പ്രതിമ മിശ്രക്ക് ഒറ്റക്ക്് കഴിയുമെങ്കില്‍ എന്ത് കൊണ്ട് ഇവിടുത്തെ പ്രമുഖ മാധ്യമ സംഘത്തിന് അതിന് സാധിക്കുന്നില്ലെന്ന്, പലരും പങ്കുവെച്ചു.
ഇന്ത്യയില്‍ ഇന്ന് മോദി ഭരണകൂടവും മോദി നേരിട്ട് അധികാരത്തിലേറ്റിയ യോഗിയും നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇതാണ്, കണ്ണുതുറന്ന് കാണുക ലോകമേ..എന്നതാണ് പ്രതിമ മിശ്ര കാണിച്ചുതരുന്നതെന്നും പലരും കുറിച്ചു.
അതിനിടെ, ഹാത്രസില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ പറഞ്ഞു. അതേസമയം, ഹാത്രസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ പോലുംകാണിക്കാതെ അര്‍ദ്ധരാത്രിയില്‍ കത്തിച്ചുകളഞ്ഞതിന് പിന്നാലെയാണ് പ്രദേശത്ത് അപ്രഖ്യാപിത വിലക്ക് വന്നത്.
ഹാത്രസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് നടപടി. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനും പൊലീസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ റോഡില്‍ ബലം പ്രയോഗിച്ച് തള്ളിയിട്ടത് വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുണ്ടെന്ന വാദവുമായി ഭരണകൂടം രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കും മൊബൈല്‍ ഫോണ്‍ പിടിച്ചുവക്കുകയും ചെയ്തിരുരുന്നു.
എന്നാല്‍, അരോപണങ്ങളെല്ലാം തള്ളിയ ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്നതായും മറ്റുള്ളവര്‍ക്ക് അനുമതി നല്കുമ്പോള് അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു.
india
ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്വതാരോഹകന് ഷെയ്ക് ഹസന് ഖാനെ രക്ഷപെടുത്തി
വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്.

പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്വ്വതാരോഹകന് ഷെയ്ക് ഹസന് ഖാനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.
വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദെനാലിയുടെ ക്യാമ്പ് 5ല്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്.
ഷെയ്ക് ഹസന് ഖാനോടൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്വതാരോഹകന് ഷെയ്ക് ഹസന് ഖാനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.
ഓപ്പറേഷന് സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന് ഖാന് കൊടുങ്കാറ്റില്‍പ്പെട്ടത്.
india
രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍; കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് ഇന്ന് തൊഴില്‍ മേള നടത്തും
ന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55 ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.
നേരത്തെ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗങ്ങളില്‍ തൊഴിലില്ലായ്മയെ ആവര്‍ത്തിച്ചുള്ള ശ്രദ്ധാകേന്ദ്രമാക്കി-വരുമാനം കുറയുന്നതിനെയും തൊഴില്‍ ദൗര്‍ലഭ്യത്തെയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരാജയമായി കുറ്റപ്പെടുത്തിയിരുന്നു.
ഇന്നത്തെ പരിപാടി അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശമയയ്ക്കല്‍ ദേശീയ തലസ്ഥാനത്ത് ഒരു ഗ്രൗണ്ട് ഇടപെടലാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് വിവരം.
രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ഈ തൊഴില്‍ മേളയില്‍ ഏകദേശം 20,000 പേര് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, റിക്രൂട്ടര്‍മാര്‍ ഏകദേശം 5,000 ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടിയുടെ പ്രൊമോഷണല്‍ മെറ്റീരിയലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ Zepto, Airtel, Blinkit, Tata, HDFC Bank, Flipkart, Mahindra, Axis Bank എന്നിവ ഉള്‍പ്പെടുന്നു.
‘രാജ്യത്തെ യുവജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,’ യാദവ് പറഞ്ഞു. പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും തൊഴിലില്ലായ്മയുടെ പ്രശ്നം അദ്ദേഹം നിരന്തരം ഉന്നയിച്ചിട്ടുണ്ട്, ഗവണ്മെന്റിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളിലേക്ക് എങ്ങനെ വിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് എടുത്തുകാണിക്കുന്നു.
”രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും യുവാക്കള്‍ ജോലി തേടി ഡല്‍ഹിയില്‍ വരുന്ന ഒരു കാലമുണ്ടായിരുന്നു,” യാദവ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍, ഡല്‍ഹിയിലെ യുവാക്കള്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയുമായി പോരാടുകയാണ്.
കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് പരിപാടിയുടെ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് പറഞ്ഞു. 20,000 രജിസ്ട്രേഷനുകളില്‍ 10,000 എണ്ണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ബാക്കിയുള്ളവ ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് ആരംഭിച്ച 258 ബ്ലോക്ക് തല ക്യാമ്പുകളിലൂടെയും ശേഖരിച്ചു.
രജിസ്റ്റര്‍ ചെയ്ത 3,500 യുവാക്കളില്‍ 1,400 പേര്‍ക്കും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഏപ്രിലില്‍ രാജസ്ഥാനിലും സമാനമായ ഒരു സംരംഭം ഉദ്ധരിച്ചു.
india
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്
എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്മാന് എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.

കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ 270-ലധികം പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്മാന് എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.
”മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലാത്ത വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണിത്.”
‘ടാറ്റയുടെ കീഴിലുള്ള ഒരു എയര്‍ലൈനില്‍ ഈ അപകടമുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. എനിക്ക് ഖേദമുണ്ട്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഈ സമയത്ത് കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക, അവരോടൊപ്പം ദുഃഖിക്കുക, ഈ സമയത്തും അതിനുശേഷവും അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,’ ചന്ദ്രശേഖരന് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം – ബോയിംഗ് 787-8 ഡ്രീംലൈനര്‍ – ജൂണ്‍ 12 ന് അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് സമുച്ചയത്തില്‍ തകര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്ന് 270 പേര് മരിച്ചു.
തകര്‍ച്ചയുടെ കാരണത്തെക്കുറിച്ചും എയര്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രാഥമിക കണ്ടെത്തലുകളുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേകം ചോദിച്ചപ്പോള്‍, ‘അന്വേഷണം അവസാനിക്കാന്‍ കാത്തിരിക്കേണ്ടി വരും’ എന്ന് ചന്ദ്രശേഖരന് പറഞ്ഞു.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെയും നിയോഗിച്ചു.
ജൂണ്‍ 12 ദുരന്തത്തിന് ശേഷം, നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ കാലതാമസം നേരിടുകയോ ചെയ്തു, ഇത് യാത്രക്കാര്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
ഈ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരുമായി ആശയവിനിമയം നടത്താന്‍ എയര്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് ശ്രീ ചന്ദ്രശേഖരന് സമ്മതിച്ചു.
‘ഞങ്ങള്‍ ദിവസവും പറക്കുന്ന 1100-ലധികം ഫ്ലൈറ്റുകളുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളില്‍, പൊതുവെ 5 മുതല്‍ 16 വരെ അല്ലെങ്കില്‍ 18 വിമാനങ്ങള്‍, ദിവസത്തിനനുസരിച്ച്, റദ്ദാക്കപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News3 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി