Connect with us

More

ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….

Published

on

ഈ 16 വയസുള്ള 3 കുഞ്ഞുങ്ങളുടെ മരണം ശരിക്കും സങ്കടപെടുത്തി..എന്നാല്‍ ഇവര്‍ മരിച്ച വാര്‍ത്തയെക്കാള്‍ ഞെട്ടല്‍ ഉണ്ടാക്കിയത് അവരുടെ മരണത്തിന്റെ രീതി ആയിരുന്നു..വാര്‍ത്തകള്‍ അനുസരിച്ചു 16 വയസുള്ള ഈ കുഞ്ഞുങ്ങള്‍ പാതിരാത്രി 2 മണിക്ക് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ തമിള്‍ നാട്ടിലേക്ക് തേനീച്ചയുമായി പോയ ലോറിയില്‍ ചെന്നു ഇടിച്ചാണ് മരിച്ചത് എന്നാണ്…
ഇതില്‍ ചിന്തിക്കേണ്ട വിഷയങ്ങള്‍..
1..16 വയസുള്ള 3 കുഞ്ഞുങ്ങള്‍ എന്നാല്‍ െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാത്ത കുഞ്ഞുങ്ങള്‍..
2..ഒരു സ്‌കൂട്ടറില്‍ 3 പേരു…
3..സമയം രാത്രി 2 മണി..
എന്റെ സംശയം ഈ കുഞ്ഞുങ്ങള്‍ എവിടെ പോയി..മാതാപിതാക്കള്‍ അന്വേഷിക്കാറില്ലേ ഇവരെ.ഒരു പക്ഷെ മാതാപിതാക്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല..പക്ഷെ അറിയണമാരുന്നു..സ്‌കൂട്ടറുമായി പാതിരാത്രി ലൈസന്‍സ് പോലും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ സത്യത്തില്‍ മരണത്തിനു വിട്ടുനല്കുവായിരുന്നില്ലേ ഇവരുടെ മാതാപിതാക്കള്‍…

സമാനമായ സംഭവം 2 ദിവസം മുന്‍പ് അട്ടച്ചാക്കലും നടന്നു..ഒരു ഡ്യുക് ബൈക്ക് രാത്രി വെയ്റ്റിംഗ് ഷെഡിന് പുറകിലൂടെ ഒരു പറമ്പില്‍ കയറി അവിടെ ഒരു പ്ലാവിന്റെ ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ ഉയരത്തില്‍ ചെന്നു അടിച്ചിട്ടു വീണ്ടും റോഡില്‍ വന്നു വീണു…അതും രാത്രി 11 മണിക്ക് ശേഷം..ബൈക്കില്‍ യുവാവ് തന്നെ…ഇതെന്താ കുഞ്ഞുങ്ങള്‍ ഇങ്ങനെ…

ഞാന്‍ ഇത് പറയുവാന്‍ കാരണം ഇപ്പോള്‍ എനിക്ക് 42 വയസുണ്ട്..ഇപ്പോളും ഒരു 10 മണിക്ക് മുന്‍പ് വീട്ടില്‍ വരും…അതിനുള്ളില്‍ മിനിമം 3 കോള്‍ എങ്കിലും പപ്പ ചെയ്യും എനിക്ക്..എവിടെയാ..യെന്തു ചെയുന്നു..കഴിച്ചോ..വേഗം വരണം ഇങ്ങനെ പോകും പപ്പയുടെ വാക്കുകള്‍..എന്റെ സഹോദരനോടും ഇതുപോലെ തന്നെ…ചില സമയങ്ങളില്‍ ദേഷ്യം വരാറുണ്ടെങ്കിലും ഇപ്പോള്‍ ആ വിളി പ്രതീക്ഷിച്ചാണ് പോകുന്നത്..ആ വിളി വന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു പപ്പയോട് പറയും ഞാന്‍ ഇവിടെ ഉണ്ട്..ഇന്ന സമയത്തു എത്തും എന്നു..കാരണം ഒരു പിതാവിന്റെ കരുതല്‍ എന്തെന്ന് ഒരു പിതാവായപ്പോള്‍ എനിക്ക് മനസിലായി…

ഞാന്‍ പറഞ്ഞു വന്നത്..ഈ തലമുറയുടെ പോക്ക് എങ്ങോട്ട്….ഈ കുഞ്ഞുങ്ങളുടെ വേര്‍പാടില്‍ വിഷമിക്കുന്നത് കുടുംബക്കാര്‍ മാത്രം അല്ല..സുഹൃത്തുക്കള്‍..സഹപാഠികള്‍..നാട്ടുകാര്‍..ഇതു വായിക്കുന്നവര്‍..യെല്ലാം ഇല്ലേ..എത്രയോ നല്ല ജീവിതം നയിക്കേണ്ട കുഞ്ഞുങ്ങള്‍..സമൂഹത്തിനു നന്മ ചെയേണ്ടവര്‍..മാതാപിതാക്കള്‍ക്കു താങ്ങായി നില്‌കേണ്ടവര്‍….ഒരു അശ്രദ്ധകൊണ്ട് നഷ്ടപ്പെട്ടു….എന്താണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാത്തത്…അവരെ വിലക്കേണ്ടപ്പോള്‍ വിലക്കാത്തത്…
ആവശ്യം ഉള്ളത് ആവശ്യം ഉള്ളപ്പോള്‍ ആണ് കൊടുക്കേണ്ടത്..അതിനു ഓരോ സമയം ഉണ്ട്..അങ്ങനെ ഉള്ളവരാണ് കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നത്..അല്ലാതെ അവര്‍ പറയുന്നതെന്തും ആ സെക്കന്‍ഡില്‍ സാധിച്ചുകൊടുക്കുന്നവര്‍ അവരെ തെറ്റായ വഴിയില്‍ പോകുവാന്‍ പ്രേരിപ്പിക്കും….
മാതാ പിതാക്കള്‍ ശ്രദ്ധിക്കു..നിങ്ങളുടെ കുഞ്ഞുങ്ങളെ..െ്രെഡവ് ചെയ്തു പോകുമ്പോള്‍ പലപ്പോഴും കൊച്ചു കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നത് കണ്ടിട്ടുണ്ട്…ഹെല്‍മെറ്റ് പോലും ഇല്ലാതെ…എല്ലാം മാതാപിതാക്കള്‍ അറിയാതെ ആണെന്ന് പറയാന്‍ പറ്റില്ല…കുഞ്ഞുങ്ങളെ സ്‌കൂട്ടര്‍ കൊടുത്തു വിടുന്ന മാതാപിതാക്കളും ഉണ്ട്…ഒരു അപകടം വന്നതിനു ശേഷം കണ്ണു നിറയാതെ,അതിനു ഇടവരുത്തതിരിക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ എത്രയോ പേരുടെ കണ്ണുനീര് കാണാതെ ഇരിക്കാന്‍ സാധിക്കും…
ഈ കുഞ്ഞുങ്ങളുടെ വിയോഗത്തില്‍ ഏറെ പേരുടെ മനസു വിങ്ങുന്നുണ്ട്…എന്റെയും…
പ്രിയപെട്ടവര്‍ക്കു ആദരാഞ്ജലികള്‍…

ഞാന്‍ ഈ എഴുതിയത് എന്റെ മനസ്സാണ്.. ഉള്ളില്‍ ഉണ്ടായ വിഷമം…അതുകൊണ്ടു എഴുതി എന്നെ ഉള്ളു…ആരെയും വേദനിപ്പിക്കാന്‍ അല്ല..ആര്‍ക്കെങ്കിലും വേദനിച്ചു എങ്കില്‍ ക്ഷമ ചോദിക്കുന്നു…
നമ്മള്‍ കരുതണം കുഞ്ഞുങ്ങളെ…അവര്‍ എവിടെ പോകുന്നു..എന്തു ചെയ്യുന്നു..മാതാപിതാക്കള്‍ അറിയണം..ഇതു വായിക്കുന്നവര്‍..ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ ഒരു മനുഷ്യയുസു മുഴുവന്‍ മക്കളെ ഓര്‍ത്തു കണ്ണു നിറയാതെ ജീവിക്കാം….
സ്‌നേഹത്തോടെ…
ബിജു കുമ്പഴ….

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending