Connect with us

More

മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ല, വിരോധവുമില്ല, പിണക്കവുമില്ല; ടോവിനോ തോമസ്

Published

on

മായാനദി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകന്‍ ടോവിനോ തോമസ്. മായാനദി കാണില്ലെന്ന് തീരുമാനിച്ചവരോട് പരാതിയില്ലെന്ന് ടോവിനോ പറഞ്ഞു. 22ന് തിയ്യറ്ററുകളിലെത്തിയ മായാനദി കണ്ട് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ മെസേജ് അയച്ചു. പലര്‍ക്കും ഷൂട്ടിങ്ങിന്റെ തിരക്കായതിനാല്‍ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവര്‍ക്കും നന്ദിയുണ്ട്. എന്നാല്‍ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല. കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകള്‍ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങള്‍. അത് കൊണ്ട് നിസ്സാരമായ കാരണങ്ങളുടെ പേരില്‍, സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററില്‍ കാണില്ല എന്ന ഒരു തീരുമാനത്തില്‍ തോല്‍ക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവര്‍ത്തകരോ അല്ല. മറിച്ച്, നമ്മള്‍ സ്‌നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണെന്നും ടോവിനോ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്ലാവര്‍ക്കും നമസ്‌കാരം..

ഒരുപാട് സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണു ഈ വാക്കുകള്‍ കുറിക്കുന്നത്.

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതല്‍ ഇന്നു വരെ നേരിട്ടും, സോഷ്യല്‍ മീഡിയ വഴിയായുമൊക്കെ ഒരുപാട് പേഴ്‌സണല്‍ മെസേജുകള്‍ എനിക്ക് കിട്ടുന്നുണ്ട് സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങള്‍ ഹോണ്ട് ചെയ്യുന്നു എന്നൊക്കെ അറിയിച്ച് കൊണ്ട്.നേരിട്ട് മെസേജുകള്‍ക്ക് മറുപടി കൊടുക്കണമെന്നുണ്ട് , പക്ഷേ ഷൂട്ടിനിടയില്‍ അതിനു നിര്‍വ്വാഹമില്ലാത്തത് കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത് എല്ലാവര്‍ക്കും ഒരുപാട് നന്ദി , ഒരുപാട് സ്‌നേഹം 🙂 ആദ്യ ദിവസം മുതല്‍ തീയറ്ററുകളില്‍ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട് നല്ല വാക്കുകള്‍ മറ്റുള്ളവരോട് പറഞ്ഞ് കൂടുതല്‍ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സര്‍വ്വോപരി മാത്തനെയും അപ്പുവിനെയും ചേര്‍ത്തു പിടിച്ച് നെഞ്ചിലേറ്റിയതിനു …!

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും അടുത്തുള്ള തീയറ്ററുകളില്‍ പോയി കണ്ടു അഭിപ്രായങ്ങള്‍ അറിയിക്കണം.

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകള്‍ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങള്‍ . ഈ സിനിമയും തീയറ്റര്‍ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത് നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങള്‍ക്ക് തരുന്ന ഒരു തീയറ്റര്‍ എക്‌സ്പീരിയന്‍സ് തീര്‍ത്തും നിസ്സാരമായ കാരണങ്ങളുടെ പേരില്‍,അതു നിങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നാണു നിങ്ങള്‍ സ്‌നേഹിക്കുന്ന , നിങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് പറയാനുള്ളത് .സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററില്‍ കാണില്ല എന്ന ഒരു തീരുമാനത്തില്‍ തോല്‍ക്കുന്നത് ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവര്‍ത്തകരോ അല്ല മറിച്ച് നമ്മള്‍ സ്‌നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.

2017 അവസാനിക്കുകയാണു.ഈ ഒരു വര്‍ഷകാലം നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹത്തിനു , പിന്തുണയ്ക്ക്, അംഗീകാരങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി, സ്‌നേഹം.

പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ മാത്രം , നല്ലത് മാത്രം സംഭവിക്കട്ടെ.

സ്‌നേഹപൂര്‍വ്വം

ടൊവിനോ തോമസ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending