Video Stories
‘ആടുജീവിതം’ മൊഴിമാറ്റിയ മലയാളിയുടെ രണ്ടാമത് അറബ് ഗ്രന്ഥം ശ്രദ്ധേയമാവുന്നു

അശ്റഫ് തൂണേരി
ദോഹ: ലോക ഭാഷകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബെന്യാമീന്റെ ‘ആടുജീവിത’ത്തിന് അറബ് മൊഴിമാറ്റം നിര്‍വ്വഹിച്ച മലയാളി എഴുത്തുകാരന്റെ രണ്ടാമത് അറബ് രചന ശ്രദ്ധേയമാവുന്നു. ഖത്തറില്‍ ജോലി നോക്കുന്ന സുഹൈല്‍ അബ്്ദുല്‍ഹക്കീം അല്‍വാഫിയുടെ ‘അല്‍അറബിയ്യ ബയ്നല് ഫുസ്ഹീ വല്‍ആമിയ്യ’ (അറബി: എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന ഗ്രന്ഥമാണ് ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഈയ്യിടെ പുറത്തിറങ്ങിയ രചന ലബനാനിലെ അല്‍നഫാഇസ് ആണ് പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അറബ് ഭാഷയുടെ വൈവിധ്യങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന ഈ രചനയില്‍ 60 തലവാചകങ്ങളിലായി വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 192 പേജുകളാണുള്ളത്. ഭാഷകള്‍ക്കിടയില്‍ അറബ് ഭാഷയുടെ ശക്തി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥമെന്ന് രചയിതാവായ സുഹൈല്‍ വാഫി ഒരിടത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാഷാ ഗവേഷണ രംഗത്ത് പ്രചോദനമായി വരുന്ന ഈ ഗ്രന്ഥം ലോക ഭാഷാ സമൂഹങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്നു. അറബ് ഭാഷയില്‍ ഫുസ്ഹാ എന്നറിയപ്പെടുന്ന ശുദ്ധ സാഹിത്യ ഭാഷയിലും ലഹ്ജ എന്ന പൊതുജന സംസാര ഭാഷയിലുമുള്ള വൈജാത്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള തീവ്രശ്രമം രചയിതാവ് നടത്തുന്നുണ്ട്. അറബ് ദൃശ്യമാധ്യമ രംഗം ഭാഷയെ ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണവുമുണ്ട്.

സുഹൈല്‍ അല്‍വാഫി
ചില ധാരണകളെ പൊളിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥം നടത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാഷാപരമായി ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിന് മാത്രമേ കഴിയൂ എന്നതിനെ ഉദാഹരണ സഹിതം ചോദ്യം ചെയ്യുന്നു സുഹൈല്‍ വാഫി. മറ്റേതൊരു ഭാഷയെക്കാളും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ സെമിറ്റിക് ഭാഷയ്ക്കെന്ന് അദ്ദേഹം ഉദാഹരണ സഹിതം സ്ഥാപിക്കുന്നു. ഉപമയും അലങ്കാരങ്ങളും ഉള്‍പ്പെടെ ലളിതമായി വിശദീകരിക്കുന്ന, ഭാഷയുടെ പോയ കാലവും വര്‍ത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന ഈ രചന അറബി ഭാഷാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മുതല്‍ക്കൂട്ടാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
‘ആടു ജീവിതം’ അയ്യാമുല്‍ മാഈസ് എന്ന പേരിലായിരുന്നു സുഹൈല്‍ വാഫി വിവര്‍ത്തനം ചെയ്തത്. കുവൈത്തിലെ ആഫാഖ് ബുക് സ്റ്റോര്‍ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘അയ്യാമുല്‍ മാഈസ്’ ചില അറബ് രാജ്യങ്ങള്‍ നിരോധിക്കുകയുമുണ്ടായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
kerala2 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്