Connect with us

Video Stories

‘ആടുജീവിതം’ മൊഴിമാറ്റിയ മലയാളിയുടെ രണ്ടാമത് അറബ് ഗ്രന്ഥം ശ്രദ്ധേയമാവുന്നു

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക ഭാഷകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബെന്യാമീന്റെ ‘ആടുജീവിത’ത്തിന് അറബ് മൊഴിമാറ്റം നിര്‍വ്വഹിച്ച മലയാളി എഴുത്തുകാരന്റെ രണ്ടാമത് അറബ് രചന ശ്രദ്ധേയമാവുന്നു. ഖത്തറില്‍ ജോലി നോക്കുന്ന സുഹൈല്‍ അബ്്ദുല്‍ഹക്കീം അല്‍വാഫിയുടെ ‘അല്‍അറബിയ്യ ബയ്നല്‍ ഫുസ്ഹീ വല്‍ആമിയ്യ’ (അറബി: എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന ഗ്രന്ഥമാണ് ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഈയ്യിടെ പുറത്തിറങ്ങിയ രചന ലബനാനിലെ അല്‍നഫാഇസ് ആണ് പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത്.

അറബ് ഭാഷയുടെ വൈവിധ്യങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന ഈ രചനയില്‍ 60 തലവാചകങ്ങളിലായി വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 192 പേജുകളാണുള്ളത്. ഭാഷകള്‍ക്കിടയില്‍ അറബ് ഭാഷയുടെ ശക്തി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥമെന്ന് രചയിതാവായ സുഹൈല്‍ വാഫി ഒരിടത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാഷാ ഗവേഷണ രംഗത്ത് പ്രചോദനമായി വരുന്ന ഈ ഗ്രന്ഥം ലോക ഭാഷാ സമൂഹങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്നു. അറബ് ഭാഷയില്‍ ഫുസ്ഹാ എന്നറിയപ്പെടുന്ന ശുദ്ധ സാഹിത്യ ഭാഷയിലും ലഹ്ജ എന്ന പൊതുജന സംസാര ഭാഷയിലുമുള്ള വൈജാത്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള തീവ്രശ്രമം രചയിതാവ് നടത്തുന്നുണ്ട്. അറബ് ദൃശ്യമാധ്യമ രംഗം ഭാഷയെ ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണവുമുണ്ട്.

സുഹൈല്‍ അല്‍വാഫി

 

ചില ധാരണകളെ പൊളിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥം നടത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാഷാപരമായി ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിന് മാത്രമേ കഴിയൂ എന്നതിനെ ഉദാഹരണ സഹിതം ചോദ്യം ചെയ്യുന്നു സുഹൈല്‍ വാഫി. മറ്റേതൊരു ഭാഷയെക്കാളും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ സെമിറ്റിക് ഭാഷയ്ക്കെന്ന് അദ്ദേഹം ഉദാഹരണ സഹിതം സ്ഥാപിക്കുന്നു. ഉപമയും അലങ്കാരങ്ങളും ഉള്‍പ്പെടെ ലളിതമായി വിശദീകരിക്കുന്ന, ഭാഷയുടെ പോയ കാലവും വര്‍ത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന ഈ രചന അറബി ഭാഷാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മുതല്‍ക്കൂട്ടാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.

‘ആടു ജീവിതം’ അയ്യാമുല്‍ മാഈസ് എന്ന പേരിലായിരുന്നു സുഹൈല്‍ വാഫി വിവര്‍ത്തനം ചെയ്തത്. കുവൈത്തിലെ ആഫാഖ് ബുക് സ്റ്റോര്‍ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘അയ്യാമുല്‍ മാഈസ്’ ചില അറബ് രാജ്യങ്ങള്‍ നിരോധിക്കുകയുമുണ്ടായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending