Connect with us

india

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവ്; ചാടിയും മറിഞ്ഞും അജിത് പവാര്‍

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

Published

on

മുംബൈ: എക്കാലവും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അജിത് പവാര്‍. ചാടിയും മറിഞ്ഞും അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ഇരുപ്പുറപ്പിക്കാന്‍ ശ്രമിച്ചവന്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകുന്നത്. ഇതില്‍ രണ്ട് തവണയും സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച് വലിയ രാഷ്ട്രീയ അട്ടിമറിയിലൂടെ.

ഇപ്പോഴിതാ സ്വന്തം അമ്മാവനെ ചതിച്ച് പാര്‍ട്ടി പിളര്‍ത്തി പുതിയ കരുനീക്കം. എന്‍.സി.പിയുടെ ശക്തി ദുര്‍ഗമായ പൂനെയിലെ ബരാമതി മണ്ഡലത്തില്‍ നിന്ന് ഒരു തവണ ലോക്‌സഭയിലേക്കും പിന്നീട് അഞ്ചു തവണ നിയമസഭയിലേക്കും അജിത് തിരഞ്ഞെടുക്കപ്പെട്ടു. വിഖ്യാത സംവിധായകന്‍ വി ശാന്താറാമിന്റെ സഹായിയായ അന്തറാവു പവാറിന്റെ മകനായി 1959 ലാണ് അജിത്തിന്റെ ജനനം. അച്ഛന്റെ മോശം ആരോഗ്യ സ്ഥിതി കാരണം ചെറുപ്പത്തില്‍ തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
1
982 ല്‍ മുംബൈയിലെ ഒരു പഞ്ചസാര ഫാക്ടറിയിലെ ബോര്‍ഡിലേക്ക് തിരഞ്ഞെടപ്പെട്ടതോടെയാണ് അജിത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. അമ്മാവനും എന്‍.സി.പി പരമോന്നത നേതാവുമായ ശരത് പവാറിന്റെ ആശീര്‍വാദത്തോടെ പൂനെ ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്‍മാനായി. ഈ പദവിയില്‍ 16 വര്‍ഷം ഇരുന്ന ശേഷം ബാരാമതിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരസിംഹ റാവു സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായ അമ്മാവന്‍ ശരത് പവാറിന് വേണ്ടി അജിത് ആ സ്ഥാനം രാജിവച്ചു. പിന്നീട് ബാരാമതി മണ്ഡലത്തില്‍ നിന്ന് തന്നെ നിയമസഭയിലെത്തി. വിവിധ സര്‍ക്കാരുകളില്‍ മന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ആദ്യ കൂറുമാറ്റം 2019 ല്‍; അമ്മാവനെയും വഞ്ചിച്ചു

മുംബൈ: 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന- ബി.ജെ.പി സഖ്യത്തിനായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചത്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കാരണം ആ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേനയും എന്‍. സി.പിയും കോണ്‍ഗ്രസും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയായായിരുന്നു അജിത്തിന്റെ ആദ്യ ചുവടുമാറ്റം.

സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും കാഴ്ചക്കാരാക്കി എന്‍സിപിയെ ഞെട്ടിച്ച് അജിത് പവാര്‍ ബിജെപിയുമായി കൂട്ടുകൂടി. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാര്‍ താഴെവീണു. ബിജെപിക്കൊപ്പം പോയ അജിത് എന്‍സിപിയിലേക്ക് തിരികെയെത്തിയതോടെ എന്‍സിപി- ശിവസേന- കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാവികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപവത്കരിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരുന്നു അന്ന് മുഖ്യമന്ത്രി. ആ സര്‍ക്കാരിലും അജിത് ഉപമുഖ്യമന്ത്രിയായി. ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ രണ്ട് പക്ഷത്തും അങ്ങനെ അദ്ദേഹം ഉപമുഖ്യമന്ത്രിയായി.
തുടര്‍ന്ന് 2022 വരെ ഈ സര്‍ക്കാര്‍ അധികാരം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ ഒരു വിഭാഗം ശിവസേന എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ശിവസേന- ബിജെപി സഖ്യം പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു അജിത് പവാറിന്.
ഒരു വര്‍ഷത്തിനിപ്പുറം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായുള്ള പടലപ്പിണക്കം രൂക്ഷമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം മറുപക്ഷത്തേക്ക് ചേക്കേറി ഉപുമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

Trending