Connect with us

india

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിൽ പൊട്ടിത്തെറി; മത്സരിക്കാനില്ലെന്ന് സ്ഥാനാർഥികൾ

വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാര്‍ഥിയുമായ രഞ്ജന്‍ബെന്‍ ഭട്ട്, സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂര്‍ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയില്‍ പൊട്ടിത്തെറി. 2 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.

വഡോദരയിലെ സിറ്റിങ് എം.പിയും സ്ഥാനാര്‍ഥിയുമായ രഞ്ജന്‍ബെന്‍ ഭട്ട്, സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂര്‍ എന്നിവരാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. മൂന്നാംതവണയും ബി.ജെ.പി സീറ്റ് നല്‍കിയ രഞ്ജന്‍ബെന്‍ ഭട്ട് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണ് അറിയിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് തന്റെ തീരുമാനം ഇവര്‍ പ്രഖ്യാപിച്ചത്. രഞ്ജന്‍ബെന്‍ ഭട്ടിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഹിള മോര്‍ച്ച മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ജ്യോതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം വ്യക്തമാക്കുന്നതായിരുന്നു ഇത്. രഞ്ജന്‍ബെന്‍ ഭട്ട് പിന്മാറിയതിന് പിന്നാലെ ജ്യോതി പാണ്ഡ്യയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

’10 ദിവസമായി അവഹേളനം സഹിക്കുന്നു. ഒരു പെട്ടിക്കട പോലുമില്ലാത്ത മകന്‍ ഷോപ്പിങ് മാള്‍ ഉടമയാണെന്നുവരെ പ്രചാരണമുണ്ടായി. കേന്ദ്രനേതൃത്വം മൂന്നാമതും സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്ട്. പക്ഷേ, പാര്‍ട്ടിക്ക് ധാരാളം പ്രവര്‍ത്തകരുണ്ട്. അവരിലാര്‍ക്കെങ്കിലും സ്ഥാനം നല്‍കട്ടെ’ -രഞ്ജന്‍ബെന്‍ ഭട്ട് പറഞ്ഞു.

ഭട്ടിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ് സബര്‍ക്കന്ധയിലെ സ്ഥാനാര്‍ഥി ഭിക്കാജി താക്കൂറും പിന്മാറ്റം പ്രഖ്യാപിച്ചത്. രണ്ടുതവണയായി ഇവിടെ വിജയിച്ചിരുന്ന ദീപ് സിങ് താക്കൂറിനെ മാറ്റിയാണ് ഭിക്കാജിക്ക് ടിക്കറ്റ് നല്‍കിയത്. മുന്‍ വി.എച്ച്.പി. നേതാവായ ഭിക്കാജി പാര്‍ട്ടിയുടെ ആരവല്ലി ജില്ല ജനറല്‍ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് സീറ്റ് നല്‍കിയതില്‍ അതൃപ്തരായവര്‍ ജാതിയെച്ചൊല്ലി വിവാദമുയര്‍ത്തിയിരുന്നു. ഇതാണ് ഭിക്കാജി താക്കൂറിന്റെ പിന്മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending