Connect with us

Video Stories

എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച അവസാന ഘട്ടത്തില്‍ ഒടുവില്‍ ഒ.പി.എസ്

Published

on

 

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് സൂചന. അടുത്ത ദിവസം തന്നെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ഒ പന്നീര്‍ശെല്‍വം വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ എന്നിവരെ പുറത്താക്കണം, ജയലളിതയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നീ രണ്ടു ആവശ്യങ്ങളാണ് ലയനത്തിനായി പന്നീര്‍ശെല്‍വം വിഭാഗം ഉന്നയിച്ചിരുന്നത്. ഇവ രണ്ടും പളനിസാമി വിഭാഗം തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം.
”ലയനം സംബന്ധിച്ചും തര്‍ക്ക വിഷയങ്ങളിലും ധാരണയായിട്ടുണ്ട്. ഇരുപക്ഷത്തേയും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഉടന്‍ തന്നെ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഒ പന്നീര്‍ശെല്‍വത്തിനു വേണ്ടി പളനിസാമി മുഖ്യമന്ത്രി പദം ഒഴിയും. പകരം അദ്ദേഹം ജനറല്‍ സെക്രട്ടറിയാകും.
ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ആരോഗ്യമന്ത്രി വിജയ്ഭാസ്‌കറിനെ മന്ത്രിസഭയില്‍നിന്ന് നീക്കും. മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയില്‍ എത്തും. ഒന്നോ രണ്ടോ പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലുണ്ടാകും”- മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
122 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിനുള്ളത്. ഇതില്‍ ആറുപേര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ദിനകരന്‍ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതോടെ മന്നാര്‍ഗുഡി സംഘത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ എം.എല്‍.എമാരില്‍ ചിലര്‍ മറുപക്ഷത്തേക്ക് ചായാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ വീഴും. ഇത് മുന്നില്‍ കണ്ടാണ് എന്ത് വില കൊടുത്തും ലയനം സാധ്യമാക്കുക എന്ന നിലപാടിലേക്ക് പളനിസാമി ക്യാമ്പ് എത്തിയത്. ജനങ്ങളുടെ ഇച്ഛയും താല്‍പര്യവും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ധര്‍മ്മ യുദ്ധമെന്നായിരുന്നു ലയന നീക്കം സംബന്ധിച്ച് പന്നീര്‍ശെല്‍വത്തിന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending