Video Stories
എ.ഐ.എ.ഡി.എം.കെ ലയന ചര്‍ച്ച അവസാന ഘട്ടത്തില്‍ ഒടുവില്‍ ഒ.പി.എസ്

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തിലെന്ന് സൂചന. അടുത്ത ദിവസം തന്നെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ധാരണ പ്രകാരം ഒ പന്നീര്‍ശെല്‍വം വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായേക്കും. നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് എന്നിവരെ പുറത്താക്കണം, ജയലളിതയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്നീ രണ്ടു ആവശ്യങ്ങളാണ് ലയനത്തിനായി പന്നീര്‍ശെല്‍വം വിഭാഗം ഉന്നയിച്ചിരുന്നത്. ഇവ രണ്ടും പളനിസാമി വിഭാഗം തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം.
”ലയനം സംബന്ധിച്ചും തര്‍ക്ക വിഷയങ്ങളിലും ധാരണയായിട്ടുണ്ട്. ഇരുപക്ഷത്തേയും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഔപചാരിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. ഉടന്‍ തന്നെ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഒ പന്നീര്‍ശെല്‍വത്തിനു വേണ്ടി പളനിസാമി മുഖ്യമന്ത്രി പദം ഒഴിയും. പകരം അദ്ദേഹം ജനറല്‍ സെക്രട്ടറിയാകും.
ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ആരോഗ്യമന്ത്രി വിജയ്ഭാസ്കറിനെ മന്ത്രിസഭയില്‍നിന്ന് നീക്കും. മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയില്‍ എത്തും. ഒന്നോ രണ്ടോ പുതുമുഖങ്ങള്‍ കൂടി മന്ത്രിസഭയിലുണ്ടാകും”- മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
122 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിനുള്ളത്. ഇതില്‍ ആറുപേര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ദിനകരന് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തതോടെ മന്നാര്‍ഗുഡി സംഘത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പാര്‍ട്ടി ചിഹ്നം ലഭിക്കാന്‍ ദിനകരന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ നിലവിലെ രീതിയില്‍ മുന്നോട്ടു പോയാല്‍ എം.എല്‍.എമാരില്‍ ചിലര്‍ മറുപക്ഷത്തേക്ക് ചായാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ വീഴും. ഇത് മുന്നില്‍ കണ്ടാണ് എന്ത് വില കൊടുത്തും ലയനം സാധ്യമാക്കുക എന്ന നിലപാടിലേക്ക് പളനിസാമി ക്യാമ്പ് എത്തിയത്. ജനങ്ങളുടെ ഇച്ഛയും താല്പര്യവും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ ധര്‍മ്മ യുദ്ധമെന്നായിരുന്നു ലയന നീക്കം സംബന്ധിച്ച് പന്നീര്‍ശെല്‍വത്തിന്റെ പ്രതികരണം.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി