Connect with us

Football

അഭയാര്‍ഥി ക്യാമ്പില്‍ ജനനം; ബാഴ്‌സയെ വീഴ്ത്തിയ 19കാരന്റെ ജീവിത കഥ ഇങ്ങനെ

Published

on

ലിസ്ബണില്‍ ഒരു നെയ്മറെസ്‌ക്വു മൂവുമായി നെല്‍സണ്‍ സെമെദോയെ അടിതെറ്റിച്ച് അല്‍ഫോണ്‍സോ ഡേവിസ് ബാര്‍സിലോന ബോക്‌സിലേക്ക് ഡാന്‍സ് ചെയ്തു കയറി ജോഷ്വാ കിമ്മിചിന് പന്തു നല്‍കി ഉണ്ടാക്കിയ ആ ഗോളായിരുന്നു ഇന്നലത്തെ കളിയിലെ ഹൈലൈറ്റ്. ഡേവിസ് നല്‍കിയ പന്തിനെ ഒന്നു തൊട്ടു വിടേണ്ട ജോലിയേ കിമ്മിച്ചിനുണ്ടായിരുന്നുള്ളൂ. ആ ഓര്‍ഡിനറി ഗോളിനു പിന്നിലെ എക്‌സ്ട്രാ ഓര്‍ഡിനറി അസിസ്റ്റ് കണ്ടപ്പോള്‍, ബയണ്‍ മ്യൂണിക്ക് എന്നു കേള്‍ക്കുമ്പോള്‍ ന്യൂയര്‍-മുള്ളര്‍-ലെവന്‍ഡോവ്‌സ്‌കി എന്നു പൂരിപ്പിച്ചിരുന്നവര്‍ ചോദിച്ചു കാണും, ആരാണീ താരം?

അല്‍ഫോണ്‍സോ ഡേവിസ് അതിനുത്തരം പറയുകയാണെങ്കില്‍ അതിങ്ങനെയായിരിക്കും..

പേര്- അല്‍ഫോണ്‍സോ ബോയ്ല്‍ ഡേവിസ്

ജനനം- നവംബര്‍ 2, 2000

ജന്മസ്ഥലം- ഘാനയിലെ ബുദുബുരാം അഭയാര്‍ഥി ക്യാംപ്

ദേശീയ ടീം- കാനഡ

താമസസ്ഥലം – മ്യൂണിക്ക്, ജര്‍മനി!

19 വയസ്സിനുള്ളില്‍ അല്‍ഫോണ്‍സോ ഡേവിസ് മൂന്നു ഭൂഖണ്ഡങ്ങളില്‍ ജീവിച്ചു കഴിഞ്ഞു. അല്ല, അതിജീവിച്ചു കഴിഞ്ഞു. ലൈബീരിയന്‍ ആഭ്യന്തരയുദ്ധത്തിലെ അഭയാര്‍ഥികള്‍ക്കായി ഐക്യരാഷ്ട്ര സംഘടന ഘാനയിലെ ബുദുബുരാമില്‍ സ്ഥാപിച്ച ക്യാംപില്‍ ജനനം. അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം കാനഡയിലെ എഡ്മന്റനിലേക്ക് കുടിയേറ്റം. ഫ്രീ-ഫൂട്ടീ എന്ന സന്നദ്ധ സംഘടനയില്‍ നിന്ന് ആദ്യത്തെ ഫുട്‌ബോള്‍ കിറ്റ്. സൗഭാഗ്യങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ട് കൂടിയായിരുന്നു അത്..

ആദ്യം എഡ്മന്റന്‍ ഇന്റര്‍നാഷനല്‍സ്, സ്‌ട്രൈക്കേഴ്‌സ്..പിന്നെ എംഎല്‍എസ് ക്ലബ്ബായ വാന്‍കൂവര്‍ വൈറ്റ്കാപ്‌സില്‍. അവസാനം 2019 ജനുവരിയില്‍ ബയണ്‍ മ്യൂണിക്കില്‍…

പന്തു വാങ്ങാന്‍ പൈസയില്ലാതെ വളര്‍ന്ന അല്‍ഫോണ്‍സോയുടെ അപ്പോഴത്തെ മൂല്യം 165 കോടി രൂപ! അന്നത്തെ എംഎല്‍എസ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്!

ബയണ്‍ മുടക്കിയ പണം വെറുതെയായില്ല. 2019-20 സീസണില്‍ റൂക്കീ പ്ലെയര്‍ ഓഫ് ദ് ലീഗ്! വെര്‍ഡര്‍ ബ്രെമനെ തോല്‍പിച്ച് ബയണ്‍ കിരീടമുറപ്പിച്ച മത്സരത്തില്‍ 79-ാം മിനിറ്റില്‍ കാര്‍ഡ് കണ്ട് പുറത്തായി. പക്ഷേ അതിനു മുന്‍പേ ബുന്ദസ്ലിഗയില്‍ ക്ലോക്ക് ചെയ്ത ഏറ്റവും വേഗം സ്വന്തം പേരില്‍ കുറിച്ചു- മണിക്കൂറില്‍ 36.51 കിലോമീറ്റര്‍!

2017 ജൂണ്‍ ആറിന് സിറ്റിസണ്‍സിപ്പ് ടെസ്റ്റ് പാസായി കാനഡ പൗരനായി. അതേ ദിവസം തന്നെ കനേഡിയന്‍ ടീമിലേക്കു വിളിയെത്തി. 16-ാം വയസ്സില്‍ കുറാക്കാവോയ്‌ക്കെതിരെ അരങ്ങേറ്റം. അടുത്ത വര്‍ഷം കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ മികച്ച താരം. ലൈബീരിയയുടെയും ഘാനയുടെയും നഷ്ടം അങ്ങനെ കാനഡയുടെ നേട്ടമായി.

ഡേവിസിന് പന്ത് നല്‍കിയത് ഒരു കരിയര്‍ മാത്രമല്ല- കൂട്ടുകാരിയെ കൂടിയാണ്! കനേഡിയന്‍ വനിതാ ഫുട്‌ബോള്‍ താരം ജോര്‍ഡിന്‍ പമേല ഹുയ്‌തെമ.. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്‌ട്രൈക്കര്‍..!

ഡേവിസിന്റെ ജീവിതം തീര്‍ച്ചയായും ഒരു വിക്കിപീഡിയ ആര്‍ട്ടിക്കിള്‍ അല്ല! ഒരു ടെഡ് ടോക്ക് ആണ്!

 

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending