Connect with us

Culture

അമര്‍നാഥ് ഭീകരാക്രമണം: സലീമിന്റെ നെഞ്ചുറപ്പില്‍ 50 ജീവനുകള്‍ക്ക് പുനര്‍ജന്‍മം

Published

on

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം വലിയ ദുരന്തമാവാതിരുന്നത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ ഷെയ്ഖ് സലീം ഗഫൂറിന്റെ മന:സാന്നിധ്യം. കണ്ണടച്ചുതുറക്കുന്നതിന് മുമ്പെ നടന്ന ആക്രമണത്തില്‍ ഭീകരരുടെ മുന്നില്‍ നിന്ന് തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ വാഹനം മുന്നോട്ടെടുക്കാന്‍ സലീം കാണിച്ച ധൈര്യമാണ് വാഹനത്തിലുണ്ടായിരുന്ന മറ്റ് 49 പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചത്. കൂരാക്കൂരിരുട്ടില്‍ ഭീകരരുടെ കണ്ണുവെട്ടിച്ച് തീര്‍ത്ഥാടകരെയും വഹിച്ചുകൊണ്ടുള്ള ബസ് സലീം തൊട്ടടുത്ത ആസ്പത്രിയിലേക്ക് പായിക്കുകയായിരുന്നു.

driver647_07111712180830 പേര്‍ക്കാണ് ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഭീകരര്‍ ബസിനു നേരെ വെടിവെച്ചതെന്നും തന്നെ ലക്ഷ്യമാക്കിയുള്ള ആദ്യവെടിയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സലീം പറഞ്ഞു. വെടിയൊച്ച കേട്ടതോടെ സീറ്റില്‍ നിന്നും താഴേക്ക് ചാടി കുനിഞ്ഞിരുന്നു. തൊട്ടു പിന്നിലെ സീറ്റിലിരുന്ന തീര്‍ത്ഥാടകന്‍ വെടിയേറ്റ് താഴെ വീണു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്ത് ഇരുട്ടില്‍ വണ്ടിയുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹമാണ് ആ സമയത്ത് അങ്ങിനെ തോന്നിപ്പിച്ചത്-സലീം പറഞ്ഞു. ഏഴു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതില്‍ സലീമിന് എറെ ദു:ഖമുണ്ടെന്നും എന്നാല്‍ മറ്റുള്ളവരെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സഹോദരന്‍ ജാവേദും പ്രതികരിച്ചു. സലീമിന്റെ തക്കസമയത്തെ ഇടപെടലാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്ന് ജീവന്‍ തിരിച്ചുകിട്ടിയ തീര്‍ത്ഥാടകര്‍ പറയുന്നു. സലീമിന്റെ ധീരതക്ക് കശ്മീര്‍ സര്‍ക്കാരും അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ട്. കശ്മീര്‍ സര്‍ക്കാര്‍ അഞ്ച് ലക്ഷവും ക്ഷേത്ര ബോര്‍ഡ് രണ്ടു ലക്ഷവും സലീമിന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സലീമിന്റെ ധീരതയെ പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്ത ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി സലീമിനെ ധീരതക്കുള്ള പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുമെന്നും അറിയിച്ചു.

Film

എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

Published

on

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന്‍ വഴി കത്ത് കൈമാറാനാണ് തീരുമാനം.

വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര്‍ അനുകൂലിച്ചിരുന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Trending