Connect with us

kerala

ബംഗളൂരു ലഹരിക്കടത്ത്; പിടിയിലാകുന്നതിന് മുമ്പും ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചു- ഫോണ്‍ രേഖ പുറത്ത്

ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്‍ താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചതായി രേഖയില്‍ നിന്ന് വ്യക്തമാണ്.

Published

on

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്. ഇതുസംബന്ധിച്ച ഫോണ്‍ രേഖ തങ്ങള്‍ക്ക് ലഭിച്ചതായും ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായി ഫോണ്‍രേഖകള്‍ തെളിയിക്കുന്നത്.

ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്‍നഗറിലെ ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്‍ താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്‍ സംസാരിച്ചതായി രേഖയില്‍ നിന്ന് വ്യക്തമാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ആഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്റെ വാദം. അനൂപിന് നാട്ടില്‍ വരാന്‍ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോള്‍ അതേ അനൂപിന്റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ നേരത്തെ കൂടുതല്‍ ആരോപണങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തയിരുന്നു. ബിനീഷ് പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഇവർ തമ്മിൽ ഒരുപാട് സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത് സംബന്ധിച്ച് ബിനീഷ് മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തിെൻറ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം, ഫിറോസ് പറഞ്ഞു.

2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്റ്റോറൻറ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിെന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് കമ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്റ്റോറൻറിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.

ആഗസ്റ്റ് 22നാണ് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിേജഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ് ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.

അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞദിവസമാണ് പി.കെ. ഫിറോസ് ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്‍ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടൽ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.

സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിൻെറ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിെൻറ ഫോൺ ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ  ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

ബിനീഷിെൻറ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്റ്റംബർ 25ന് അനൂപിെൻറ മറ്റൊരു ഹോട്ടൽ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെൻറിൽ ബിനീഷ് കോടിയേരി നിത്യസന്ദർശകനാണ്. ലോക്ഡൗൺ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.

എന്നാൽ, അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന് ഇടപാട് നടത്തുന്ന കാര്യം അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. അനൂപ് അറസ്റ്റിലായ വിവരം എനിക്ക് വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക് ഇങ്ങനെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ് പിന്നീട് പരാജയപ്പെട്ടു.

ബംഗളൂരുവിൽ പോകുേമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ് സഹായിക്കാറുണ്ടെന്നത് സത്യമാണ്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്. അതൊന്നും കാര്യമാക്കുന്നില്ല എന്നുമാണ് ബിനീഷ് പറഞ്ഞിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു

ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.

Published

on

പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ കൃഷ്ണനാണ് (30) മരിച്ചത്.

ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്‍പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.

ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്‍: അഖില്‍

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്‌നാടിന് കത്തയച്ച് കേരളം

. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

Published

on

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.

വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

Trending