Connect with us

india

ഡല്‍ഹി കെഎംസിസി ഇടപെടല്‍: കലാപത്തിന്റെ പേരില്‍ വ്യാജ കേസുണ്ടാക്കി ജയിലിലടച്ച ഇല്യാസിന് ജാമ്യം

‘ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും , സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തിൽ സഹായിച്ചതിന് ഒരുപാട് നന്ദി’ എന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇല്യാസിൻ്റെ പ്രതികരണം.

Published

on

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘപരിവാർ നടത്തിയ മുസ്‌ലിം
വംശഹത്യയിൽ പ്രതിചേർക്കപ്പെട്ട് ആറ് മാസമായി ഡൽഹി മണ്ടോളി സെൻട്രൽ ജയിലിലായിരുന്ന മുസ്തബാദ് സ്വദേശി ഇല്യാസിന് ജാമ്യം ലഭിച്ചു. ഡൽഹി കെഎംസിസി യുടെ നിയമസഹായ സമിതിയുടെ ഇടപെടലിനെ തുടർന്നാണ് ഡൽഹി ഹൈകോടതി കഴിഞ്ഞദിവസം ഇല്യാസിന് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി അവസാനത്തിൽ നടന്ന മുസ്‌ലിം വംശഹത്യയെ തുടർന്ന് പോലീസ് അന്വേഷണങ്ങളുടെ ഭാഗമായി മാർച്ച് 17 നാണ് 28 വയസുകാരനായ ഇല്യാസിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിത്യ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഇല്യാസിൻ്റെ മാതാപിതാക്കൾക്ക് കേസിൻ്റെ നാൾവഴികളിൽ ഡൽഹി പോലീസ് തീർത്ത പ്രതിബന്ധങ്ങളെ മറികടക്കാനാകുമായിരുന്നില്ല. തുടർന്ന് ഡൽഹി കെഎംസിസി നിയമ സഹായം നൽകുകയും കേസ് ഏറ്റെടുക്കുകയും ചെയ്തു.രണ്ട് എഫ്ഐആറുകളാണ് ഇല്യാസിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. മെയ് മാസത്തിൽ ആദ്യ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അപ്പോഴാണ് മറ്റൊരു കേസ് കൂടി അദ്ദേഹത്തിനെതിരെ എതിരെ ചുമത്തുന്നത്. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇല്യാസിന് പുറത്തിറങ്ങാനായത്.

‘ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും , സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തിൽ സഹായിച്ചതിന് ഒരുപാട് നന്ദി’ എന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇല്യാസിൻ്റെ പ്രതികരണം. ഡൽഹി വംശഹത്യയുടെ ഇരകളായ സമുദായത്തിലെ യുവാക്കളെ തന്നെ വ്യാപകമായി വേട്ടയാടുകയാണ് ഡൽഹി പോലീസ്. നിരവധി ചെറുപ്പക്കാരാണ് ഇല്യാസിനെ പോലെ മാസങ്ങളായി ജയിലിൽ കിടക്കുന്നത്. അവർക്കൊക്കെ നിയമപരമായി ഗുണമുണ്ടാക്കുന്നതാണ് ഇപ്പോഴുള്ള ഈ കോടതി വിധി. ഡൽഹി കെഎംസിസി ക്ക് വേണ്ടി അഡ്വ: ആദിൽ സൈഫുദ്ദീൻ ആണ് കോടതിയിൽ ഹാജരായത്. ഡൽഹി കെഎംസിസി ഭാരവാഹികളായ അഡ്വ: ഹാരിസ് ബീരാൻ, അഡ്വ: മർസൂഖ് ബാഫഖി, മുഹമ്മദ് ഹലീം, ജിഹാദ് പി.പി, അജ്മൽ മുഫീദ്, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending