Connect with us

Video Stories

അറബ് ലോകത്ത് ആശങ്ക

Published

on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യയില്‍, വിശിഷ്യാ അറബ് ലോകത്ത് നിരാശപടര്‍ത്തി. വൈറ്റ് ഹൗസിലെത്തുന്ന പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പശ്ചിമേഷ്യയോട് നീതിപുലര്‍ത്തുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ പല പ്രഖ്യാപനങ്ങളും അറബ് രാജ്യങ്ങളെയും ഇസ്്‌ലാമിക ലോകത്തെയും വ്രണപ്പെടുത്തുന്നവയായിരുന്നു. മുസ്്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന വിവാദ പ്രസ്താവന തന്നെ ട്രംപിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര രോഷത്തിനു തന്നെ കാരണമായ പ്രസ്താവന തിരുത്താനോ അതില്‍ ഖേദപ്രകടനം നടത്താനോ അദ്ദേഹം തയാറായിട്ടില്ല. അറബ് ലോകത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.

അമേരിക്കയുടെ ഉറ്റസുഹൃത്തുക്കളായ അറബ് രാജ്യങ്ങളെപ്പോലും അകറ്റിനിര്‍ത്താനാണ് ട്രംപിന് താല്‍പര്യം. സഊദി അറേബ്യയെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിര്‍ശിച്ചുകൊണ്ടിരുന്നു. ലോക വ്യാപാര കേന്ദ്രം തകര്‍ത്തത് സഊദി അറേബ്യയാണെന്ന് വിളിച്ചുകൂവാന്‍ അദ്ദേഹത്തിന് ഒട്ടുംമടിയുണ്ടായില്ല. പ്രസിഡണ്ടായാല്‍ സഊദി ഉള്‍പ്പെടെയുള്ള അറബ് സഖ്യരാജ്യങ്ങളില്‍നിന്ന് എണ്ണവാങ്ങുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയങ്ങളെ മുഴുവന്‍ ഉടച്ചുവാര്‍ക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ആണവായുധ വിഷയത്തില്‍ അമേരിക്കയും മറ്റു വന്‍ശക്തികളും ഇറാനുമായുണ്ടാക്കിയ കരാറിനെ ട്രംപ് അംഗീകരിക്കുന്നില്ല. ആണവ കരാറിലൂടെ ഇറാന്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കരാര്‍ റദ്ദാക്കമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

 
യു.എസ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ആഹ്ലാദിക്കുന്നത് സിറിയന്‍ ഭരണകൂടമാണ്. സിറിയന്‍ പ്രസിഡണ്ട് ബഷാറുല്‍ അസദിനെക്കാള്‍ മോശക്കാരാണ് അദ്ദേഹത്തെ എതിര്‍ക്കുന്ന വിമതരെന്ന് സെപ്തംബറില്‍ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തുറന്നടിക്കുകയുണ്ടായി. വിമതരോടൊപ്പം ചേര്‍ന്ന് അസദിനെ ആക്രമിക്കുന്ന യു.എസ് നയം പുനപ്പരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങളെ വിഡ്ഢിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അസദിനോടൊപ്പം ചേര്‍ന്ന് വിതമരെ ആക്രമിക്കുന്ന റഷ്യയെ കൂട്ടുപിടിച്ച് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരരെ തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

 

ഹിലരി പ്രസിഡണ്ടായാല്‍ സിറിയന്‍ പ്രശ്‌നത്തെ ചൊല്ലി മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പുനല്‍കിയിരുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദ്മിര്‍ പുടിനുമായി കൈകോര്‍ത്ത് സിറിയന്‍ വിമതരെ തകര്‍ക്കാനാണ് അദ്ദേഹത്തിന് ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഗതി മറ്റൊന്നായിരിക്കും. ഹിലരി അധികാരത്തില്‍വന്നാല്‍ വിമതര്‍ക്കുള്ള അമേരിക്കയുടെ സഹായം പൂര്‍വ്വാധികം വര്‍ധിക്കുമെന്ന് അസദ് ഭയപ്പെട്ടിരുന്നു.
വൈറ്റ്ഹൗസിലെ പുതിയ താമസക്കാരന്‍ വരുമ്പോള്‍ അത്യധികം ആഹ്ലാദിക്കുന്ന ഒരു ശക്തിയുണ്ട് പശ്ചിമേഷ്യയില്‍. ഇസ്രാഈലാണ് അത്. അധിനിവിഷ്ട ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് ഉറപ്പുകൊടുത്തിട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെ അദ്ദേഹം പൂര്‍ണമായി അംഗീകരിക്കുന്നു. ട്രംപിന്റെ ആഗമനം പക്ഷെ, ഫല്‌സതീനികള്‍ക്ക് മറ്റൊരു തരത്തില്‍ ഗുണം ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ യു.എസ് പ്രസിഡണ്ടിന്റെ നിഷേധാത്മക നയങ്ങള്‍ പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ അമേരിക്കയുടെ പങ്ക് കുറയ്ക്കും. പകരം റഷ്യയും യൂറോപ്യന്‍ യൂണിയനും അനുരഞ്ജന നീക്കങ്ങള്‍ ഏറ്റെടുത്തു നടത്തും. എക്കാലവും ഇസ്രാഈലിനോടൊപ്പം നിന്നിരുന്ന അമേരിക്ക കളത്തില്‍നിന്ന് പുറത്തുപോകുകയും റഷ്യയും യൂറോപ്പും രംഗം പിടിച്ചെടുക്കുയും ചെയ്യുന്നതോടെ ഫലസ്തീനികള്‍ക്ക് അനുകൂല നീക്കങ്ങളുണ്ടാകാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ.

 
ട്രംപിന്റെ വിജയം ഈജിപ്തില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പ്രസിഡണ്ട് അബ്ദുല്‍ഫത്താഹ് അല്‍ സീസിക്ക് ട്രംപിനോട് അനുഭാവമാണുള്ളത്. സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍വെച്ച് ട്രംപിനെയും ഹിലരിയെയും അദ്ദേഹം കണ്ടിരുന്നു. കൂടിക്കാഴ്ചക്കുശേഷം ശക്തനായ നേതാവെന്നാണ് ട്രംപിനെ സിസി വിശേഷിപ്പിച്ചത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് മുര്‍സിയെ തുറന്ന് അനുകൂലിച്ചിരുന്ന ഹിലരി വൈറ്റ്ഹൗസില്‍ വരണമെന്നാണ് ഈജിപ്ഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും ആഗ്രഹിച്ചിരുന്നത്. അറബ് ലോകത്തെ,

പ്രത്യേകിച്ചും ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ ഒബാമാ ഭരണകൂടം കൈകാര്യം ചെയ്ത രീതിയിലുണ്ടായ പാളിച്ചകള്‍ കാരണമാണ് ഹിലരി തോറ്റതെന്നാണ് പല ഈജിപ്തുകാരുടെയും അഭിപ്രായം. തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഉര്‍ദുഗാന്റെ ഇസ്്‌ലാമിസ്റ്റ് നയങ്ങളോട് അദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം. ഇറാഖിലെ അമേരിക്കന്‍ അധിവേശത്തെ ഒരുകാലത്ത് വിമര്‍ശിച്ചവരില്‍ ട്രംപുമുണ്ടായിരുന്നു. ഇറാഖ് യുദ്ധം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Video Stories

നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ അവഹേളനം; നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസ് (19) ആണ് മരിച്ചത്

Published

on

മലപ്പുറം: കൊണ്ടോട്ടിയില്‍ പത്തൊമ്പതുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

കൊണ്ടോട്ടി ഗവ.കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending