Connect with us

Views

കാവിവത്കരണത്തിന്റെ തീവ്രത

Published

on

വെട്ടിച്ചിറ മൊയ്തു

കേന്ദ്ര ഭരണം ബി.ജെ.പിയുടെ കൈകളില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ചരിത്രം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം കാവി വത്കരണത്തിന്റെ ശക്തമായ ഇടപെടലുകള്‍ നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ വ്യക്തമാണ്. ഭരണം കാവി പുതപ്പിക്കുന്നതിന് വേണ്ട അജണ്ടകള്‍ നിശ്ചയിക്കുന്നതും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍.എസ്.എസും മറ്റ് സംഘ്പരിവാര്‍ ശക്തികളുമാണ്. ആര്‍.എസ്. എസ് രചിക്കുന്ന തിരക്കഥക്കനുസരിച്ച് അരങ്ങത്ത് ആടുകയാണ് ബി.ജെ.പി. ഭാരതീയ ജനതാപാര്‍ട്ടിക്ക് സ്വാധീനമുള്ള അധികാര കേന്ദ്രങ്ങളില്‍ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തിയും അല്ലാത്ത സ്ഥലങ്ങളില്‍ സംഘടനാ സ്വാധീനം ഉപയോഗപ്പെടുത്തിയുമാണ് ആര്‍.എസ്.എസ് കാവിവത്കരണം നടപ്പിലാക്കുക.

ഏതൊരു സമുദായത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രയാണത്തിനും അഭിമാനകരമായ അസ്തിത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ് അവയുടെ പൂര്‍വകാല ചരിത്രം. തങ്ങളുടെ പൂര്‍വികരുടെ മഹിതമായ ചരിത്ര പശ്ചാത്തലം ഉള്‍കൊണ്ടു അതിനെ മാതൃകയാക്കി പുതിയ തലമുറയും മുന്നോട്ട് നീങ്ങുമ്പോഴാണ് നന്മയുടെ വക്താക്കള്‍ വീണ്ടും രൂപം കൊള്ളുന്നത്. ഈ നന്മകളെ തല്ലിക്കെടുത്താന്‍ ഒരു പ്രത്യേക സമുദയത്തെയും അവരുടെ പൂര്‍വികരുടെയും ചരിത്രം മാറ്റി എഴുതുകയും വികലമായ ചരിത്രങ്ങള്‍ പാഠ പുസ്തകങ്ങളില്‍ വരെ കുത്തിനിറക്കുകയും ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ ആര്‍. എസ്.എസ് ബുദ്ധി കേന്ദ്രങ്ങള്‍ കേന്ദ്ര സര്‍ക്കാരിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ചില സംഘടനകള്‍ക്കും അവരുടെ പൂര്‍വികരില്‍ ചിലര്‍ക്കും സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌കാര്‍ക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ ഒറ്റികൊടുത്ത ചരിത്ര പശ്ചാത്തലമുള്ളതിനാല്‍ മാറ്റി എഴുതി മഹത്വവത്കരിക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്. ആര്‍) പുനസംഘടിച്ചപ്പോള്‍ ആര്‍.എസ്.എസു കാരെ തിരുകി കയറ്റിയിരിക്കുന്നത്. അവരാണ് ചരിത്ര സത്യങ്ങളെ വികലമാക്കിയും പുതിയ ചരിത്ര രചനകള്‍ നടത്തിയും സാംസ്‌കാരിക മേഖലയെ മലിനമാക്കി കൊണ്ടിരിക്കുന്നത്.

പാഠ പുസ്തകങ്ങളില്‍ വിഷലിപ്തമായ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവ പഠിപ്പിച്ച് കുരുന്നു ഹൃദയങ്ങളില്‍ വര്‍ഗീയത കുത്തി വെക്കുകയാണ്. ശരിയുടെ വിപരീതം തെറ്റ്, ഹിന്ദു വിന്റെ വിപരീതം മുസ്‌ലിം എന്ന് പഠിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിയിരിക്കുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍. ഹിന്ദു മതത്തെ പുകഴ്ത്തിയും മറ്റ് മതങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന പുസ്തകങ്ങളാണ് ഇപ്പോള്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്ര ജനകീയ സ്ഥാപനങ്ങളില്‍ കാവിവത്കരണം നടപ്പിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രീയ സ്വയം വേവക സംഘവും ഉണ്ട് എന്ന് സമ്മതിക്കുന്നു. ഇതിന് കാവിവത്കരണം എന്ന പേരല്ല സ്മൃതി ഇറാനി പറഞ്ഞത് എന്ന് മാത്രം. ഭാരതവത്കരണം അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഹൈന്ദവ ചിന്താവത്കരണം എന്നൊക്കെയുള്ള ഓമന പേരിലാണ് സുമൃതി ഇറാനി ഈ അജണ്ടയെ വിശദീകരിക്കാന്‍ ശ്രമിച്ചത്.
മോദി ഗവണ്‍മെന്റ് അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും നിയന്ത്രിക്കുകയും ആശയങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചത് ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍ ആയിരുന്നു. അമര്‍ത്യസെന്‍ തന്നെ അതിന്റെ ഒരു ഇരയാണ്. അടുത്തകാലത്താണ് അദ്ദേഹത്തെ മോദി ഗവണ്‍മെന്റ് നളന്ദ സര്‍വകലാശാലയുടെ ചാന്‍സ് ലര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. വിദ്യാഭ്യാസ, ചരിത്ര, ജനകീയ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് ആശയപരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമര്‍ത്യസെന്നിനെ പോലെയുള്ളവര്‍ ഈ പ്രക്രിയയെ കയ്യേറ്റമായാണ് വിശദീകരിക്കുന്നത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് കഴിഞ്ഞ ജൂണ്‍ എട്ടു മുതല്‍ പന്ത്രണ്ട് വരെ നടത്തിയ ശില്‍പശാല യില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിലെ അംഗങ്ങളും ഉണ്ടായിരുന്നു. ശില്‍പശാലയുടെ ഉദ്ദേശം ചരിത്രത്തിലെ തെറ്റുകളും വിവാദങ്ങളും കണ്ടെത്തുകയെന്നതായിരുന്നു. അതെല്ലാം സംഘ്പരിവാറിന്റെ കാവി വീക്ഷണ കോണിലൂടെയാണെന്ന് മാത്രം. ഇത് പ്രകാരം സംഘ്പരിവാറിന്റെ പുസ്തകത്തില്‍ അക്ബര്‍ മഹാനല്ല. റാണാപ്രതാപ് സിങാണ് അതിലും മഹാന്‍. മഹാത്മാ ഗാന്ധിജിയേക്കാളും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാളും മഹാത്മാക്കള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലും ബാലഗംഗാധര തിലകനും. മഹാഭാരതവും രാമായണവും പുരാണങ്ങള്‍ അല്ല, ചരിത്രം ആണ്. ആര്യന്മാര്‍ ഇന്ത്യയെ കീഴടക്കി ദ്രാവിഡന്മാരെ ഗംഗാ തടത്തില്‍ നിന്നും തെക്കോട്ടും കിഴക്കോട്ടും ഓടിച്ചതല്ല, ആര്യന്മാര്‍ ഇന്ത്യയില്‍ ജനിച്ചവരാണ്. ദലിതന്മാര്‍ മുസ്‌ലിം അധിനിവേശ സംസ്‌കാരത്തിന്റെ സൃഷ്ടികളാണ്. അശോക ചക്രവര്‍ത്തിയുടെ അഹിംസ പ്രചാരണവും ബുദ്ധമത വിശ്വാസവും ഉത്തരേന്ത്യയെ ബലഹീനമാക്കി. ഇങ്ങനെ ഒട്ടേറെ വിചിത്രമായ ചരിത്രങ്ങള്‍ പാഠപുസ്തകങ്ങളായി വിദ്യാര്‍ത്ഥികളെ തേടിയെത്താന്‍ സംഘ്പരിവാറിന്റെ ആയുധപ്പുരയില്‍ കാത്തിരുപ്പുണ്ട്. ഇങ്ങിനെയുള്ള നിരവധി സമാന്തര ചരിത്ര പഠനത്തിലുടെ കാവി പുതച്ച ഒരു സമൂഹം രൂപപ്പെടും എന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ വിശ്വസിക്കുന്നത്.

കാവിവത്കരണത്തിന്റെ കാര്യത്തില്‍ ബി.ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരമാണ്്. ഇതില്‍ രാജസ്ഥാന്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. 67000 ത്തോളം വരുന്ന ഇവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യൂണിഫോം കാവി നിറത്തിലാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ് നാനിയുടെ ഭരണ പരിഷ്‌കാരം നേരത്തെ വിവാദമായതാണ്. ഇപ്പോള്‍ എട്ടാം ക്ലാസിലെ സാമൂഹിക പാഠം പുസ്തകത്തില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വീര്‍ സര്‍വര്‍ക്കര്‍, ഭഗത് സിങ്, ലാലാ ലജ്പത് റായ്, ബാല്‍ ഗംഗാധര്‍ തിലക് തുടങ്ങിയവരെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും പുസ്തകത്തില്‍ നെഹ്‌റുവിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്നു വ്യക്തമാക്കാതെയാണ് പുസ്തകത്തിലെ പാഠ ഭാഗം. കോണ്‍ഗ്രസുകാരായ സ്വാതന്ത്ര്യസമര സേനാനികളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതില്‍ നാഥുറാം ഗോഡ്‌സെയെപ്പറ്റിയും പറഞ്ഞിട്ടില്ല. സംഘ് പരിവാര്‍ പടച്ചുണ്ടാക്കുന്ന ലഘുലേഖകള്‍ മാത്രമാണ് വിദ്യാഭ്യാസം എന്ന തരത്തിലേക്കാണ് ഇക്കൂട്ടര്‍ രാജ്യത്തെ കൊണ്ടെത്തിക്കുന്നത്. വിദ്യാര്‍ത്ഥി ജീവിതത്തിലെ സമസ്ത മേഖലകളിലേക്കും കാവിവത്കരണത്തിന്റെ കരാളഹസ്തങ്ങള്‍ കടന്ന് കയറുമ്പോള്‍ പ്രതിരോധത്തിന്റെ തീജ്വാലകള്‍ ഉയര്‍ത്തിയേ മതിയാകൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending