Art
ചെറുവാക്ക്
യാസര്‍ അറഫാത്ത്
ചെറിയ വാചകങ്ങളാണ് അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. വലിയ വാക്കുകളും കഠിനമായ ശബ്ദങ്ങളും എല്ലായ്പ്പോഴും അയാളെ ഭയപ്പെടുത്തി. അലമാരയിലെ നിഘണ്ടുവില്‍ നിന്ന് ഏറെ ക്ലേശിച്ച് വലിയ വാക്കുകളെല്ലാം അയാള്‍ വെട്ടിമാറ്റി. കുറുകിയ പദങ്ങള്‍ ഉപയോഗിക്കുന്ന പത്രം മാത്രം വായിച്ചു.’നീയിനി ശബ്ദിക്കരുത്… പാറക്കല്ലുകളെയാണ് എല്ലായ്പ്പോഴും നിന്റെ നാവ് പെറ്റിടുന്നത്’ നിരൂപകയായ ഭാര്യയോട് അയാളൊരു നാള് പറയുകയുണ്ടായി. അവള്‍ക്ക് വലിയ അല്‍ഭുതമൊന്നും തോന്നിയില്ല. വല്ലപ്പോഴും ചിറകടിക്കുന്ന പാറ്റകള്‍ മാത്രമായിരുന്നു അവര്‍ക്കിടയിലെ വാക്കുകള്‍. ഉറക്കത്തിനിടെ വായില്‍ നിന്ന് നീണ്ടൊരു പദം പുറത്തുവന്നതിന്റെ പേരില്‍ അവളെ അയാള്‍ ഉപേക്ഷിക്കുകയും ചെയ്തു.
അത്രയേറെ വിജനമായൊരിടത്തായിരുന്നു അയാളുടെ വീട്. ചെറിയ ഒച്ചയില്‍ ചിലമ്പിക്കുന്ന കാറ്റും കിളികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന്റെ ലയത്തില്‍ ദിനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെ, അവിചാരിതമായി വീടിനരികെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ കാര്യാലയം വന്നു. അതോടെ അയാളുടെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. കഠിനമായ പദങ്ങള്‍ നിത്യവും അയാളുടെ ജനാലകളില്‍ ചെന്നു മുട്ടി. അയാള്‍ വീടുപേക്ഷിച്ചു. കുന്നിന് മുകളിലായിരുന്നു അയാള്‍ പിന്നീടൊരു താവളം കണ്ടെത്തിയത്. ഭൂമിയിലെ ഒരു വാക്കും അത്രയും ഉയരത്തില്‍ ചവിട്ടിക്കിതച്ചെത്തുകയില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. അരുവികളുടെ നിര്‍മലമായ ശബ്ദവും ഇലകളിലെ മിടിപ്പും നുകര്‍ന്ന് അയാള്‍ വീണ്ടും തളിര്‍ക്കാന്‍ തുടങ്ങി.
പൊടുന്നനെ ഒരു നാള് കുറച്ചുപേര്‍ കയറും കുറ്റിയുമൊക്കെയായി കുന്നിന് മുകളില്‍ അളവെടുക്കാനായി വന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എപ്പോഴും തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു നിര്‍മിതിയായിരുന്നു അവിടെ ഉയര്‍ന്നത്. കൃത്രിമമായ ഗന്ധങ്ങള്‍ അതില്‍ നിന്ന് എല്ലായ്പ്പോഴും ഉയര്‍ന്നു. അവിടേക്ക് നിറയെ ആളുകള്‍ വന്നു. ശാന്തി തേടി വരികയാണെന്നാണ് എല്ലാവരും പറഞ്ഞത്. ശാന്തിയിലേക്കുള്ള വഴിയെക്കുറിച്ച് കെട്ടിടം ഉച്ചത്തില്‍ സംസാരിച്ചു. പലര്‍ക്കും പെട്ടെന്നു മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അവ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.
അയാള്‍ ചെവി കുത്തിപ്പൊട്ടിക്കാന്‍ തുനിഞ്ഞു. ചെവികള്‍ തന്നെ മുറിച്ചു മാറ്റിയിട്ടും പരുഷമായ ശാന്തിമന്ത്രങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ഒടുക്കം അയാള്‍ മറ്റൊരു വഴി തേടി. കൂര്‍ത്ത കല്ലും കമ്പുകളും ഉപയോഗിച്ച് അയാള്‍ ഇരിക്കുന്ന ഇടം കുഴിച്ചു തുടങ്ങി. ഏഴു ദിനങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയാകുകയും ചെയ്തു. ആറടിയിലേറെ ആഴമുണ്ടായിരുന്നു അതിന്. അയാള്‍ കുഴിയിലേക്ക് ഇറങ്ങി നീണ്ടു നിവര്‍ന്നു കിടന്നു. എത്ര നീട്ടിയിട്ടും കാലുകള്‍ മണ്‍ഭിത്തിയില്‍ തൊട്ടതേയില്ല. കേവലം മൂന്നക്ഷരങ്ങള്‍ കൊണ്ടു മാത്രം തീര്‍ത്തൊരു വാക്കില്‍ ഇനിയെല്ലാം കൊളുത്തി വച്ച് തല്ക്കാലം നമുക്ക് കഥയിവിടെ അവസാനിപ്പിക്കാം. ചെറുതുകളെ പ്രണയിച്ചൊരു മനുഷ്യനോട് ഇതിലുമപ്പുറം എങ്ങനെ നീതി കാണിക്കാന്‍…!
Art
നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്സ്, ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
Art
നൃത്തകലകളില്‍ തിളങ്ങി കലോത്സവത്തിന്റെ ഒന്നാം ദിനം
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
63 -ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ കാണികളെ ആവേശഭരിതരാക്കി വിവിധ നൃത്തമത്സരങ്ങള്‍. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം, ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് വിവിധ വേദികളിലായി അരങ്ങേറിയത്.
ആദ്യമത്സരമായ മോഹിനിയാട്ടം പ്രധാന വേദിയായ എം ടി നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. 14 ജില്ലകളില്‍ നിന്നും അപ്പീല്‍ ഉള്‍പ്പടെ 23 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. നിറഞ്ഞ സദസിനു മുന്നിലാണ് മോഹിനികള്‍ ആടിത്തിമിര്‍ത്തത്.
വഴുതക്കാട് ഗവ. വിമണ്‍സ് കോളേജിലെ പെരിയാര്‍ വേദിയിലെ എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരത്തില്‍ 5 ക്ലസ്റ്ററിലായി 11 അപ്പീലുകള്‍ ഉള്‍പ്പടെ 25 വിദ്യാര്‍ത്ഥിനികളാണ് അരങ്ങിലെത്തിയത്. അഭിനേത്രിയും നര്‍ത്തകിയുമായ ശ്രുതി ജയന്, നര്‍ത്തകിമാരായ സാബവി ജഗദീഷ് , രേഷ്മ ജി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നിറഞ്ഞ സദസ്സിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ കല്ലടയാര്‍ വേദിയില്‍ ഹയര്‍ സെക്കന്ററി വിഭാഗം കഥകളി (ഗ്രൂപ്പ്) മത്സരം അരങ്ങേറി.10 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. നിറഞ്ഞ സദസിന് മുന്നില്‍ ഓരോ ഗ്രൂപ്പുകളും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കഥകളി വേഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ പ്രോത്സാഹനം മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. പച്ച,മിനുക്ക് എന്നീ കഥകളി വേഷങ്ങളില്‍ പ്രതിഭ തെളിയിച്ച കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്, കലാമണ്ഡലം ചിനോഷ് ബാലന്, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈ സ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം കാണികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. വിവിധ ക്ലസ്റ്ററുകളിലായി 23 വിദ്യാര്‍ത്ഥിനികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓരോ മത്സരാര്‍ത്ഥികളും ഗംഭീരമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. പ്രശസ്ത കുച്ചിപ്പുടി കലാകാരി മധുരിമ നാര്‍ള, രേഖ സതീഷ്, രേഷ്മ യു രാജു എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
വ്യത്യസ്തവും വാശിയേറിയതുമായ സംഘനൃത്ത വിഭാഗം കാണികള്‍ക്ക് കൗതുകമേകി. എം.ടി നിള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംഘ നൃത്തത്തില്‍ 4 ക്ലസ്റ്ററുകളിലായി 24 ടീമുകള്‍ പങ്കെടുത്തു. ചടുലവും വ്യത്യസ്തവുമായ അവതരണത്തിലൂടെ എല്ലാ ടീമുകളും ശ്രദ്ധ പിടിച്ചുപറ്റി. ഓരോ ടീമുകളും വിവിധ കഥകളെയയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളേയുമാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്. വൈശാലി കല്ലിങ്ങല്‍, കലാമണ്ഡലം ഗിരിജ രാമദാസ്, കലാമണ്ഡലം ബിന്ദു മോഹനന് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ നടന്ന ഹൈസ്കൂള്‍ വിഭാഗത്തിന്റെ മാര്‍ഗംകളി മത്സരം മത്സരാര്‍ത്ഥികളിലും കാണികളിലും ആവേശമുണര്‍ത്തി. 15 ടീമുകളെ നാല് ക്ലസ്റ്ററുകളായി തിരിച്ച് നടത്തിയ മത്സരത്തില്‍ പ്രശസ്ത കലാകാരന്മായ ഫ്രാന്‍സിസ് വടക്കന്‍, സ്റ്റീന രാജ്, പ്രൊഫസര്‍ വി. ലിസി മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.
രണ്ടാം വേദിയായ ‘പെരിയാറില്‍ ‘ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ 4 ക്ലസ്റ്ററുകളിലായി 22 ഗ്രൂപ്പുകള്‍ മത്സരത്തില്‍ പങ്കെടുത്തു. റഹ്മാന് വാഴക്കാട് , ഒ.എം. കരുവാരകുണ്ട്, മുനീറ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

