Connect with us

Video Stories

സഞ്ജീവ് ഭട്ടിന്റെ തടവറയും അഭിപ്രായ സ്വാതന്ത്ര്യവും

Published

on


പി.കെ അന്‍വര്‍ നഹ
ജനാധിപത്യം പൗരന് വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രധാന സംഗതികള്‍ പ്രസംഗിക്കുവാനും പ്രസിദ്ധീകരിക്കുവാനുമുളള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥവുമാണ്. ഇതി•േ-ലുണ്ട-ാകുന്ന അപചയങ്ങള്‍ ജനാധിപത്യ സംവിധാനത്തെയും അതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തും. അതിനാല്‍ അത്തരം നീക്കങ്ങളെ കണ്ടറിഞ്ഞ് പ്രതിരോധമുയര്‍ത്താന്‍ രാജ്യസ്‌നേഹികള്‍ക്ക് ബാധ്യതയുണ്ട-്. ഭരണകൂടത്തിന്റെ ഭാഗമായിനിന്നുകൊണ്ട-ുതന്നെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഒരുമ്പെടുകയും എന്നാല്‍ ഭരണകൂടം തന്നെ പ്രതികാര ബുദ്ധിയോടെ വേട്ടയാടലിനു വിധേയരാകുകയും ചെയ്തവര്‍ കുറവാണ്. എന്നാല്‍ സ്വതന്ത്രമായി നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയവര്‍ നിരവധിയാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനും മന്ത്രി എം.പി. ഗംഗാധരനും മറ്റുമെതിരെ നവാബ് രാജേന്ദ്രന്‍ നടത്തിയ പോരാട്ടങ്ങളൊക്കെ ഇതില്‍പ്പെട്ടത്. അടുത്തകാലത്തായി ജിഗ്നേഷ് മേവാനി, കനയ്യകുമാര്‍. കഫീല്‍ ഖാന്‍ തുടങ്ങിയവര്‍ ഈ ശ്രേണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്്. രാജ്യം വഴിവിട്ടുപോകുമ്പോള്‍ നേരാംവണ്ണം നയിക്കേണ്ടതിന്റെ ആവശ്യകത, അതിനുത്തരവാദികളായവരെ ബോധ്യപ്പെടുത്താനുളള ചുമതലയില്‍ നടുനായകത്വം വഹിക്കുന്ന ചിലരെക്കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതൊക്കെ പ്രസക്തമാകുന്നത് കാലഹരണപ്പെട്ട ഒരു കസ്റ്റഡി മരണത്തിന്റെ പേരില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ രാം നഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചതാണ്. ഈ ശിക്ഷയെ സ്വാഭാവികതില്‍ കാണാന്‍ ഇന്ത്യന്‍ ജനതയ്ക്ക് ആകുന്നില്ല എന്നതാണ് അതിന്റെ പ്രസക്തി. സാധാരണയായി വിട്ടുകളയാവുന്ന ഒന്നല്ല ഭട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത്.
കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞതോടെയാണ് മോദിയുടെ കുന്തമുന ഭട്ടിനെതിരെ തിരിയുന്നത്. 2011 ല്‍ ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പരാമര്‍ശം ഉണ്ടായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് 2002 ഫെബ്രുവരി 27 ന് കലാപം രൂക്ഷമായ നാളില്‍ മുഖ്യമന്ത്രി മോദി വിളിച്ചുചേര്‍ത്തതും, ക്രമസമാധാന സംരക്ഷണത്തിന് പ്രതിജ്ഞ എടുത്ത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതുമായ യോഗത്തില്‍ അക്രമികള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് താനുള്‍പ്പെടെയുളള പോലീസിന് മോദി നിര്‍ദ്ദേശം നല്‍കി എന്ന പ്രസ്താവനയായിരുന്നു ഭട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പരാമര്‍ശിത കലാപത്തില്‍ കൊലയ്ക്കും നാശത്തിനും ഇരയായത് മുസ്‌ലിംകളും പ്രതിചേര്‍ക്കപ്പെട്ടവര്‍ ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍തകരുമായിരുന്നു. അന്നത്ത, ഭട്ടിന്റെ തുറന്നു പറച്ചിലാണ് ഇന്ന് അദ്ദേഹത്തിന് ശിക്ഷ വിധിച്ച നടപടിയെ വിമര്‍ശന വിധേയമാക്കുന്നത്.
1990 നവംബറില്‍ പ്രഭുദാസ് മാധവ്ജി വൈശ്‌നാനി എന്ന ആള്‍ മരിച്ചതായി ബന്ധപ്പെട്ടാണ് ഭട്ട് അറസ്റ്റിലാകുന്നത്. അന്ന് അദ്ദേഹം റാം നഗര്‍ അസി. പോലീസ് സൂപ്രണ്ട-് ആയിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ട-ാക്കിയതിന് 133 ആര്‍.എസ്.എസ് കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എല്‍.കെ. അധ്വാനി നയിച്ച രഥയാത്ര ബീഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതിനോടനുബന്ധിച്ച് നടത്തിയ ഭാരത് ബന്ദ് ദിവസമായിരുന്നു ഇവര്‍ അകത്തായത്. ഒരു മുസ്‌ലീം പളളിയും 12 വീടുകളും ചുട്ടെരിക്കപ്പെട്ടു. ഇതില്‍ വൈശ്‌നാനിയും പ്രതിയായിരുന്നു. ഒമ്പത് ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ അയാള്‍ പത്തു ദിവസത്തിനുശേഷം മരിച്ചു. വൃക്കരോഗം മൂലമാണ് മരണമെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടും നല്‍കി. ഇതില്‍ കസ്റ്റഡി പീഢനം നടന്നുവെന്ന് ആരോപിച്ച് ഭട്ടിനും മറ്റ് ചില ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേയെ തുടര്‍ന്ന് 2011 വരെ കേസ് വിചാരണ നടന്നില്ല. വിചാരണയുടെ ഒടുവില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.
ഭട്ട് ഇപ്പോള്‍ ജയിലിലാണ്. 1996 ല്‍ രാജസ്ഥാനിലെ നിയമജ്ഞയെ മയക്കുമരുന്നു കേസില്‍ കുടുക്കി എന്ന ആരോപണത്തെ തുടര്‍ന്ന് 2018 സെപ്തംബറിലാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. 2011 ല്‍ തന്നെ ഭട്ടിനെ സസ്‌പെന്റ് ചെയ്യുകയും 2015 ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസില്‍, മോദിക്കെതിരെ നടത്തിയ പ്രസ്താവനയാണ് സംഭവങ്ങളെ ഈ രീതിയില്‍ തിരിച്ചു വിട്ടത്.
പ്രതികാര ബുദ്ധിയോടെ നടന്ന ഈ വേട്ടയാടലിന് എതിരെ രാജ്യത്ത് ശക്തമായ ക്യാമ്പയിന്‍ നടക്കുകയാണ്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല ഭട്ടിന് അനുകൂലമായി ജനാഭിപ്രായം ഉയരുന്നത്. മറിച്ച് ഒരു വര്‍ഗ്ഗീയ കലാപത്തില്‍ കലുഷിതാന്തരീക്ഷത്തെ തണുപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ പേരില്‍ നേരിട്ടുകൊണ്ട-ിരിക്കുന്ന പീഢനം മനസിലാക്കിയതിനാലാണ്. വര്‍ഗീയ സ്വേഛാധിപത്യ ഭരണീയര്‍ എന്നും തങ്ങള്‍ക്കെതിരെ നിന്നവരെ വേട്ടയാടിയിട്ടുണ്ട.-് ഇതില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ഒരു വശത്തും വര്‍ഗീയ സ്വാധീനത്താല്‍ അന്ധരായ ഒരു പറ്റം ഉദ്യോഗസ്ഥര്‍ മറുവശത്തും എന്ന തോന്നലാണ് സമൂഹത്തിന് ഉണ്ടാകുന്നത്. നിരപരാധികളെ പ്രതികളാക്കി മാറ്റുവാന്‍ പ്രത്യേക സെല്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കന്നു എന്നു തോന്നുന്നവരെ വരച്ചവരയില്‍ നിര്‍ത്താനും, ആ മാര്‍ഗത്തില്‍ ആരും കടന്നു വരാതിരിക്കാനും ആണ് ആ സെല്ലിന്റെ ദൗത്യം. പല നിഷ്പക്ഷ സംഘടനകളും ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട-്. മുന്‍വിധി, സംശയത്തിന്റെ നിഴലിലാക്കല്‍, അസത്യങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയവ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട-്്.
ഇസ്ലാമിക നാമ ചുവയുളള പേരുകളിട്ട സംഘടനെയെ സ്വയം സൃഷ്ടിച്ച്, യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിച്ച് ജനമനസിനെ വഴിതെറ്റിക്കാന്‍ ഈ സെല്ലിനു കഴിയുന്നു. മുസ്‌ലീംകളോട് പ്രഖ്യാപിതമായിതന്നെ ശത്രൂത പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളെ ചങ്ങാതിമാരായി കൂട്ടാനും അവരുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനും കഴിയുന്ന രീതിയിലുളള പരിശീലനങ്ങളും ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാറുണ്ട-്്. ഭീകര വിരുദ്ധ പരിശീലനം എന്ന് പേരിട്ടാല്‍ ആരും ഒന്നും മിണ്ടില്ല എന്ന ധാരണയാലാണത്. ഇത്തരത്തില്‍ പരിശീലനം നേടിയ പോലീസ് ഓഫീസര്‍മാര്‍ കേരളത്തിലുമുണ്ട്്. ഇത് മനസിലാക്കിയാണ് ഇത്തരം ഉദ്യോഗസ്ഥന്‍മാരുടെ നിലപാടുകളെ ചിലരെങ്കിലും സംശയിക്കുന്നത്.
ചുരുക്കത്തില്‍ മോദിയുടെ ഭരണകാലത്ത് അഭിപ്രായ സ്വാതന്ത്ര്യം എന്ന ജനാധിപത്യ ത്തിന്റെ കാതല്‍ ഇല്ലാതാകുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം പോലും അക്കൂട്ടര്‍ക്ക് സഹിക്കാനാകുന്നില്ല. യു.പി. മുഖ്യമന്ത്രി യോഗിക്കെതിരെ പോസ്റ്റ് ഇട്ടതിന് ബ്രിട്ടീഷ് പോപ്പ് ഗായികയ്ക്ക് എതിരെ കേസ് എടുക്കാനുളള നീക്കം അത്തരത്തിലുളളതാണ്. നാം കരുതിയിരുന്നില്ലെങ്കില്‍ രാജ്യത്തിന്റെ കരള്‍ ഫാസിസം മാന്തിയെടുക്കും തീര്‍ച്ച.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending