Connect with us

Video Stories

മരുന്നുകള്‍ സുരക്ഷിതവും ഫലപ്രദവുമാവണം

Published

on


ബഷീര്‍ കൊടിയത്തൂര്‍

ആരോഗ്യരംഗത്ത് ഔഷധ ശാസ്ത്രത്തിന്റെ പ്രാധാന്യം പ്രസക്തമാവുന്ന കാലമാണിത്. ആധുനിക കാലത്ത് മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്ക്കൂടി മരുന്നുകള്‍ ആവശ്യമാണ്. മരുന്നുകളുടെ കണ്ടെത്തല്‍, നിര്‍മാണം, മറ്റു ജീവികളിലും മനുഷ്യരിലുമുള്ള പരീക്ഷണം, ഗുണനിലവാര പരിശോധന, രോഗികള്‍ക്ക് ഉപയോഗ നിര്‍ദേശങ്ങളോടെ നല്‍കല്‍, ആരോഗ്യ ബോധവത്കരണം, ഔഷധ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമാനുസൃത യോഗ്യത നേടിയവരാണ് ഫാര്‍മസിസ്റ്റുമാര്‍. അവരാണ് മരുന്നുകളെയും അവയുടെ ഉപയോഗത്തെകുറിച്ചും സമൂഹത്തില്‍ ബോധവത്കരണം നടത്തേണ്ടത്.
രാജ്യത്ത് ഇന്നും ഫാര്‍സിസ്റ്റുമാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. അമിത മരുന്നുപയോഗവും തെറ്റായ മരുന്നുപയോഗവും കേരള സമൂഹത്തിന്റെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ആന്റി ബോയട്ടിക് റസിസ്റ്റന്‍സും കരള്‍, വൃക്ക രോഗങ്ങളുടെ വ്യാപനവും അശാസ്ത്രീയമായ മരുന്ന് ഉപയോഗംകൊണ്ട്കൂടിയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്ത് അസുഖം വന്നാലും സ്വയം ചികില്‍സയിലൂടെ മരുന്നുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കുന്ന മലയാളിയുടെ ശീലം വളരെ അപകടകരമാണ്.
പ്രകൃതിയിലുള്ള വസ്തുവിനെ മരുന്നാക്കി മാറ്റുന്നത് നിരവധി രാസ, ഭൗതിക ജൈവ മാറ്റങ്ങളിലൂടെയാണ്. താപം, ഈര്‍പ്പം, രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം എന്നിവ മരുന്നുകളെ ബാധിക്കുന്നു. അതിനാല്‍ മരുന്നുകള്‍ വളരെ ശ്രദ്ധയോടെ നിശ്ചിത താപനിലയിലും മറ്റും സൂക്ഷിപ്പ് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തന്നെ സൂക്ഷിക്കണം. വീടുകളില്‍ അടുക്കളയിലും ടി.വി, ഫ്രിഡ്ജ് എന്നിവയുടെ മുകളിലും ജനാലക്കു സമീപവും നേരിട്ട് പ്രകാശം തട്ടുന്ന സ്ഥലത്തും മരുന്നുകള്‍ വെക്കരുത്. ഭക്ഷണത്തിന്മുമ്പ് കഴിക്കേണ്ട മരുന്ന് ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പും ശേഷമുള്ളത് ഭക്ഷണം കഴിച്ച ഉടനെയും കഴിക്കരുത്. മരുന്നിന്റെ വലിയൊരു ഭാഗം ഭക്ഷണവുമായി ചേര്‍ന്ന് നഷ്ടമാകാന്‍ ഇത് കാരണമാവും. ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും മരുന്ന് കഴിക്കാന്‍ അര മണിക്കൂര്‍ ഇടവേള വേണം. പല മരുന്നുകള്‍ക്കും ഒപ്പം പാല്‍ ഉപയോഗിക്കരുത്. ഇപ്പോള്‍ എലിപ്പനി പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഡോക്‌സി സൈക്ലിന്‍ ഗുളിക ഇത്തരത്തിലുള്ളതാണ്. ആന്റി ബയോട്ടിക്കുകളായ ടെട്രാ സൈക്ലിന്‍, ഡോക്‌സി സൈക്ലിന്‍, സിപ്രോ #ോക്‌സാസിന്‍ എന്നിവ പാലിലെയും പാലുത്പന്നങ്ങളിലെയും കാല്‍സ്യവുമായി ചേരുന്നതിനാല്‍ മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. വിഷാദ രോഗ ചികില്‍സക്കുള്ള മരുന്നുകള്‍ക്കൊപ്പം അച്ചാറുകള്‍, ഉപ്പിലിട്ടത്, പുളിപ്പിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണമാവും. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നായ വാര്‍ഫാറിന്‍ കഴിക്കുന്നവര്‍ പച്ച ഇലക്കറികളായ കാബേജ്, ബ്രൊക്കോളി എന്നിവ കഴിക്കാന്‍ പാടില്ല. ഇവയിലെ വിറ്റാമിന്‍ കെ വാര്‍ഫാറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പ്രധാന അറിവുകള്‍ രോഗികള്‍ക്ക് നല്‍കി ചികില്‍സ ഫലപ്രദമാക്കുകയാണ് ഫാര്‍മസിസ്റ്റുകളുടെ ചുമതലകളില്‍ പ്രധാനം. വിദേശ രാജ്യങ്ങളില്‍ ചികില്‍സ, രോഗ പ്രതിരോധ മേഖലകളില്‍ ഫാര്‍മസിസ്റ്റുമാരുടെ സേവനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നമ്മുടെ നാട്ടില്‍ മരുന്ന് വിതരണക്കാരായി ചുരുക്കുകയാണ്. അവിടെ ഫാര്‍മസിസ്റ്റുമാര്‍ ആസ്്പത്രി വാര്‍ഡുകളിലും വീടുകളിലും സന്ദര്‍ശനം നടത്തി സേവനം നല്‍കുന്നത് സാധാരണമാണ്. ഡോക്ടര്‍മാര്‍ തങ്ങളുടെ രോഗികളെ ഔഷധ സേവനങ്ങള്‍ക്കായി ഫാര്‍മസിസ്റ്റുമാരുടെ അടുത്തേക്ക് ശിപാര്‍ശ ചെയ്തയക്കുന്ന രീതിയും വികസിത രാജ്യങ്ങളിലുണ്ട്. രാജ്യത്ത് മരുന്ന് കൈകാര്യം ചെയ്യുന്നത് അധികവും ഫാര്‍മസി യോഗ്യത ഇല്ലാത്തവരാണ്. വേണ്ടത്ര ഫാര്‍മസിസ്റ്റുമാര്‍ ഇല്ലാത്തതിനാല്‍ ഔഷധ യോഗ്യത ഇല്ലാത്തവര്‍ അശാസ്ത്രീയമായി മരുന്നുകള്‍ കൈകാര്യം ചെയ്യുകയും രോഗികള്‍ക്കു നല്‍കുകയും ചെയ്യുന്നു. മരുന്ന് വില്‍പന നിയന്ത്രിക്കുന്ന ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് ആക്ട് 1942 പ്രകാരം രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ മരുന്ന് നല്‍കാവൂ. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ സഹായികള്‍ എടുത്തു നല്‍കുന്ന മരുന്ന് പരിശോധിച്ച് ഉറപ്പാക്കി വേണ്ട നിര്‍ദേശങ്ങളോടെ ഫാര്‍മസിസ്റ്റ് രോഗികള്‍ക്ക് നല്‍കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം രോഗികള്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ചികില്‍സ മരുന്ന് തീറ്റയായി മാറുകയും ചെയ്യുന്നു. 1948ല്‍ ഉണ്ടായ സുപ്രധാന നിയമമാണ് ഇന്ത്യന്‍ ഫാര്‍മസി ആക്ട്. ഇതില്‍ ഡ്രഗ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ടില്‍നിന്ന്് വ്യത്യസ്തമായി രോഗികള്‍ക്ക് മരുന്ന് ഡിസ്‌പെന്‍സ് ചെയ്യുന്നത് രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് തന്നെയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ മറ്റുള്ളവര്‍ മരുന്ന് നല്‍കാമെന്ന വ്യവസ്ഥ ഫാര്‍മസി ആക്ട് സെക്ഷന്‍ 42 പ്രകാരം റെജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് അല്ലാത്ത ആര് മരുന്ന് നല്‍കുന്നതും കുറ്റകരമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് ആറു മാസം തടവോ 1000 രൂപ പിഴയോ ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ബാധകമാണ് ഫാര്‍മസി ആക്ടിലെ വ്യവസ്ഥകള്‍. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഫാര്‍മസി പ്രക്ടീസ് റെഗുലേഷനില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഊന്നിപ്പറയുന്നതോടൊപ്പം മരുന്ന് നല്‍കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്വങ്ങളും എടുത്തുപറയുന്നുണ്ട്. ഇതനുസരിച്ച് ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്ന് ഡിസ്‌പെന്‍സ് ചെയ്യുന്ന ഫാര്‍മസിസ്റ്റ് രോഗികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കൂടാതെ രോഗിയുടെയും മരുന്നിന്റെയും വിവരങ്ങള്‍ ഡിസ്‌പെന്‍സി രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. ഡിസ്‌പെന്‍സിങ് രജിസ്റ്റര്‍ രഹസ്യരേഖയാണ്. നിയമപരമായ ആവശ്യങ്ങള്‍ക്ക് കോടതികള്‍ക്ക് മാത്രമേ ഇതിലെ വിവരങ്ങള്‍ നല്‍കാന്‍ പാടുള്ളു. മരുന്നും അതിന്റെ ഡോസും രോഗിയുടെ പ്രായവും രോഗവിവരങ്ങളുമായി പരിശോധിച്ച് ഉറപ്പുവരുത്തിയേ മരുന്ന് ഡിസ്‌പെന്‍സ് ചെയ്യാവൂ. കുറിപ്പടിയില്‍ അസ്വാഭാവികത കണ്ടാല്‍ ബന്ധപ്പെട്ട ഡോക്ടറെ അറിയിക്കണം. ഫാര്‍മസിസ്റ്റിന്റെ പേരും രജിസ്റ്റര്‍ നമ്പറും പൊതുജനങ്ങള്‍ക്ക് കാണാവുന്നവിധം പ്രദര്‍ശിപ്പിക്കണം. രോഗികള്‍ക്ക് മരുന്നുപയോഗം, മറ്റു ആരോഗ്യ കാര്യങ്ങള്‍ എന്നിവയെകുറിച്ച് അറിവ് നല്‍കി ചികില്‍സ ശാസ്ത്രീയമാക്കേണ്ടത് ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. കേരള ഹൈക്കോടതിയും രാജ്യത്തെ വിവിധ കോടതികളും ഫാര്‍മസി നിയമ വ്യവസ്ഥകള്‍ പാലിക്കണമെന്ന വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗിയുടെ മരുന്നും ചികില്‍സയുമൊക്കെ സ്വകാര്യമായി കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകളെപറ്റിപോലും പിന്നില്‍ കാത്ത് നില്‍ക്കുന്ന രോഗികള്‍ കേള്‍ക്കേ പറയേണ്ടിവരുന്ന സ്ഥിതിയാണ് ഫാര്‍മസി കൗണ്ടറുകളില്‍ ഉള്ളത്. ഫാര്‍മസി കൗണ്ടറുകള്‍ രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തുംവിധം രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. രോഗിക്ക് മരുന്നും ഉപദേശവും നല്‍കാന്‍ ചുരുങ്ങിയത് 3 മിനിറ്റ് സമയം വേണമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ തിരക്ക് കാരണം അര മിനിറ്റ് പോലും ലഭിക്കുന്നില്ല. 500 രോഗികള്‍ക്ക് വരെ മരുന്ന് നല്‍കാന്‍ ഒരു ഫാര്‍മസിസ്റ്റാണുണ്ടാകുക.
സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന 200 കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ 1000 തസ്തികകള്‍ അനുവദിച്ചപ്പോഴും ഒരു ഫാര്‍മസിസ്റ്റ് തസ്തിക പോലുമില്ല. രാവിലെ 9 മണിമുതല്‍ വൈകിട്ട് ആറു മണിവരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കാന്‍ 3 ഡോക്ടര്‍മാരും 3 നഴ്‌സുമാരും ഉണ്ടെങ്കിലും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണുള്ളത്. അതിനാല്‍ ഉച്ചഭക്ഷണം പോലും കഴിക്കാതെ 9 മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ ഫാര്‍മസിസ്റ്റുമാര്‍ നിര്‍ബന്ധിതരാവും. അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളെപോലും ലംഘിക്കുന്ന ഇതിനെതിരെ ഫാര്‍മസിസ്റ്റുകള്‍ പ്രക്ഷോഭത്തിലാണ്. രോഗികള്‍ മരുന്നിനായി കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെയും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനാവാതെയും വനിതകള്‍ ഉള്‍പ്പെടെ ഫാര്‍മസിസ്റ്റുമാര്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരായാണ് ജോലി ചെയ്തുവരുന്നത്. അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും സഹിക്കാനാവാതെ മലപ്പുറം ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് അബ്ദുല്‍ നാസര്‍ ആത്മഹത്യയില്‍ അഭയം തേടിയത് 2018 സെപ്തംബര്‍ 13നായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക്‌പോലും ഫാര്‍മസിസ്റ്റുമാര്‍ക്ക് അവധി അനുവദിക്കാത്ത സ്ഥിതി സംസ്ഥാനത്ത് പലയിടത്തുമുണ്ട്. രോഗികള്‍ക്ക് മരുന്നു നല്‍കി കഴിഞ്ഞാലും ഫാര്‍മസിസ്റ്റുമാരുടെ ജോലി തീരുന്നില്ല. സ്ഥാപനത്തിലെ സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്ന ചുമതല കൂടി ഫാര്‍മസിസ്റ്റിനുണ്ട്. മരുന്നുകള്‍, ഉപകരണങ്ങള്‍, സ്ഥാപനങ്ങള്‍ക്കാവശ്യമായ മറ്റു സാമഗ്രികള്‍ എല്ലാം സംഭരിക്കുകയും സൂക്ഷിക്കുകയും ആവശ്യാനുസരണം മറ്റു വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണം. അതിന്റെ കണക്കുകള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. ഡ്രഗ് സ്റ്റോര്‍ ചുമതലക്കായി എല്ലാ ആഗോര്യ കേന്ദ്രങ്ങളിലും ഓരോ ഫാര്‍മസിസ്റ്റ് പ്രത്യേകം വേണ്ടതാണ്. അവഗണിക്കപ്പെടുന്ന മേഖലയെന്ന നിലയില്‍ അതിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending