Connect with us

Video Stories

ഫാറൂഖ് റൗസത്തുല്‍ ഉലൂം എഴുപത്തഞ്ചിന്റെ നിറവില്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മൈസൂരിലെ വനനിബിഡമായ മലയില്‍ വിശാലമായ ഗുഹയില്‍ പ്രജ്ഞയറ്റ ഒരു കുറിയ മനുഷ്യന്‍ കിടക്കുന്നത് ഗിരിവാസികളുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ താങ്ങിയെടുത്തു കൊണ്ടുപോയി മലയുടെ അടിവാരത്ത് ഒരു വീട്ടില്‍ കിടത്തി. ആത്മസിദ്ധിയുള്ള ഏതോ സന്യാസിയാണെന്ന ധാരണയില്‍ ജനം പുണ്യം നേടാന്‍ തടിച്ചുകൂടുകയായി. ജനശൂന്യമായ സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് പഴയ നമസ്‌കാര പള്ളിയിലേക്ക് അദ്ദേഹം താമസം മാറ്റി. അവിടെ ഭൂസ്വത്തുള്ള കുഞ്ഞാലിക്കുട്ടി ഹാജി എന്ന കര്‍ഷകന്‍ ഇദ്ദേഹത്തിന്റെ നിത്യസന്ദര്‍ശകനായി. അനുനയിപ്പിച്ചു മലപ്പുറത്തിനടുത്തുള്ള ആനക്കയത്തെ തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഈ സംഭവം കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ പ്രഭാതത്തിന്റെ തുടക്കമായിരുന്നു.
ആനക്കയത്ത് പ്രത്യക്ഷപ്പെട്ട ഈ അജ്ഞാത വ്യക്തിയാണ് പ്രഭാതത്തിന്റെ വിധാതാവ് എന്നര്‍ത്ഥമുള്ള പേരിന്റെ ഉടമയായ അബുസ്സബാഹ് അഹ്മദ് അലി. 1906ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് ജനിച്ച ഈ മഹല്‍വ്യക്തി നാട്ടിലെ അറബി ഇസ്‌ലാമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഈജിപ്തിലെ ലോക പ്രസിദ്ധമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ ചേരുകയായിരുന്നു. പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1936ല്‍ ഇന്ത്യയിലേക്ക് മടങ്ങി കറാച്ചി, കല്‍ക്കത്ത, ബീഹാര്‍, മദ്രാസ് എന്നീ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ച് ഗുഹയില്‍ ഏകാന്തവാസം നടത്തി ആത്മീയ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു.

 

1942ല്‍ ആനക്കയത്തെത്തിയ മൗലാനാ ആദ്യമായി അറബി ഭാഷാ പണ്ഡിതന്മാര്‍ക്ക് ഉപരിപഠനം നല്‍കാനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അറബിക്കോളജും അതിന്റെ നടത്തിപ്പിനായി റൗസത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു അസോസിയേഷനും രൂപീകരിച്ചു. 1944ല്‍ മഞ്ചേരിയിലേക്ക് മാറ്റിയ കോളജിന് 1945ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ലിയേഷന്‍ ലഭിച്ചു. കേരളത്തില്‍ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ അറബിക്കോളജ്. 1946ല്‍ മൗലാനാ അബുസ്സബാഹ് പ്രസിഡണ്ടായ അസോസിയേഷന്‍ കെ.എം സീതിസാഹിബ്, കെ.എം മൗലവി, രാജാ അബ്ദുല്‍ഖാദര്‍ ഹാജി, അഡ്വ. എം. ഹൈ ദ്രോസ്, ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ട്, എം. കുഞ്ഞോയി വൈദ്യര്‍, പുനത്തില്‍ അബൂബക്കര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു വികസിപ്പിച്ചു. സൊസൈറ്റി ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്തു.
1947ല്‍ ഫറോക്കിലെ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി അറബിക്കോളജിനായി 28 ഏക്കര്‍ ഭൂമി വഖഫ് ചെയ്തു. ഇവിടെ അറബിക്കോളജ് കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടയില്‍ മുസ്‌ലിംകള്‍ക്ക് അറബി-മത വിദ്യാഭ്യാസം പോരെന്നും, അവരുടെ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസത്തിന് ഫസ്റ്റ് ഗ്രേഡ് കോളജ് അനിവാര്യമാണെന്നുമുള്ള ചിന്ത അബുസ്സബാഹില്‍ ഉടലെടുത്തു. ഈ ആശയത്തിന് റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പൂര്‍ണ അംഗീകാരവും നല്‍കി. 1948ല്‍ അറബിക്കോളജിനടുത്ത് തന്നെ ഫാറൂഖ് കോളജും സ്ഥാപിതമായി. തുടക്കത്തില്‍ റൗസത്തുല്‍ ഉലൂം ഫസ്റ്റ് ഗ്രേഡ് കോളജ് എന്നായിരുന്നു പേരെങ്കിലും പിന്നീട് മദ്രാസ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലക്ഷ്മണ സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലനാമവുമായി ചേര്‍ച്ചയുള്ള ഫാറൂഖ് എന്ന നാമം സ്വീകരിക്കുകയാണുണ്ടായത്. രണ്ടു കോളജുകള്‍ക്കുമായി വെവ്വേറെ മാനേജിങ് കമ്മിറ്റികള്‍ രൂപീകരിക്കുകയും റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ ഉപരിസഭയായി തുടരുകയും ചെയ്തു.
ഇന്ന് അസോസിയേഷന്റെ കീഴില്‍ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു: അറബിക്കോളജ്, ഫാറൂഖ് കോളജ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ട്രൈനിങ് കോളജ്, സി.ബി.എസ്.സി ഇം ഗ്ലീഷ് മീഡിയം സ്‌കൂള്‍, എജ്യുക്കേഷന്‍ സെ ന്റര്‍, ടീച്ചര്‍ ട്രൈ നിങ് ഇന്‍സ്റ്റിറ്റിയൂഷന്‍, എം.ബി. എ കോഴ്‌സ് നടത്തുന്ന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍, എല്‍.പി സ്‌കൂള്‍. ഈ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ക്യാമ്പസിന്റെ മധ്യത്തില്‍ മനോഹരമായ മസ്ജിദുല്‍ അസ്ഹറും. 1948ല്‍ ഈ പള്ളി നിര്‍മ്മിച്ച കെ. അവറാന്‍കുട്ടി ഹാജി ഇതിന്റെ നടത്തിപ്പിനായി വഖഫ് ചെയ്ത സ്വ ത്തിന്റെ ഇപ്പോഴത്തെ മുതവല്ലി പുത്രന്‍ കുഞ്ഞലവിയാണ്. കേരളത്തിന്റെ പൊതുവിലും മു സ്‌ലിം ന്യൂനപക്ഷത്തിന്റെ വിശേഷിച്ചും വിദ്യാഭ്യാസ പുരോഗതിയില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്ക് അനിഷേധ്യമാണ്.

 

ഫാറൂഖ് കോളജ് ഇന്ന് നാക്ക് അംഗീകാരമുള്ള ഒരു അര്‍ധയൂനിവേഴ്‌സിറ്റിയായി ഉയര്‍ന്നിരിക്കുന്നു. കോളജ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദും സെക്രട്ടറി കെ.വി കുഞ്ഞമ്മദ് കോ യയും മാനേജര്‍ അഡ്വ. എം. മുഹമ്മദും ട്രഷറര്‍ സി.പി കു ഞ്ഞിമുഹമ്മദുമാണ്. ഇരുപത് യു.ജി കോഴ്‌സും പതിനഞ്ച് പി.ജി കോഴ്‌സുമുള്ള വലിയ സ്ഥാപനം. അസോസിയേഷന്റെ പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക്കോളജ് ഇതിനകം നിരവധി അറബി ഭാഷാ പണ്ഡിതന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാര്‍ത്തെടുത്തിട്ടുണ്ട്. അഡ്മിഷന്‍ റജിസ്റ്ററിലെ ആദ്യത്തെ പേരുകളില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പേരുണ്ട്.

 

എഴുത്തുകാരനും ചിന്തകനുമായിരുന്ന ടി. മുഹമ്മദ്, സി.പി അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, എ.പി അബ്ദുല്‍ഖാദര്‍ മൗലവി തുടങ്ങിയവര്‍ മണ്‍മറഞ്ഞവരില്‍ ഉള്‍പ്പെടുന്നു. ജൂബിലി വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫാ ഫാറൂഖിയും മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അഹ്മദുമാണ്.അഫ്‌സലുല്‍ ഉലമാ കോഴ്‌സിന് പുറമെ അതിന്റെ പി.ജി കോഴ്‌സും, ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ഫങ്ഷനല്‍ അറബിക് എന്നീ ഡിഗ്രി കോഴ്‌സുകളും സ്ഥാപനം നടത്തുന്നു. വിദ്യാര്‍ത്ഥികളെ ആദര്‍ശനിഷ്ഠയും അച്ചടക്കബോധവുമുള്ളവരായി വളര്‍ത്തുന്നതില്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്ക് സ്‌കോളര്‍ഷി പ്പ് നല്‍കുന്നുണ്ട്.
കെ.വി കുഞ്ഞമ്മദ്‌കോയ പ്രസിഡണ്ടായുള്ള റൗസത്തുല്‍ ഉലൂം അസോസിയേഷനില്‍ ഇ പ്പോ ള്‍ പി.വി അബ്ദുല്‍വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, ആസാദ് മൂപ്പന്‍ തുടങ്ങി എഴുപത് അംഗങ്ങളുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതും പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും സാക്ഷിയാകുന്നതുമായ ഡൈമണ്ട് ജൂബിലിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ക്യാ മ്പസില്‍ ജാമി അമില്ലിയ്യ ഇസ്‌ലാമിയ്യ വൈസ് ചാന്‍സലര്‍ ഡോ. തലത്ത് അഹ്മദ് നിര്‍വഹിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending