Connect with us

Video Stories

റിസല്‍ട്ട് പ്രഖ്യാപിക്കല്ലേ പ്ലീസ് അപ്പീലിന്റെ ഫലം കൂടി വരട്ടെ

Published

on

ശാരി പിവി
സാക്ഷാല്‍ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയ ജല്ലിക്കെട്ടെന്ന മല്ല്‌ക്കെട്ടിനായി തമിഴ് ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ച നാളുകളില്‍ മല്ലൂസിന്റെ നാട്ടില്‍ കൗമാര കലകളുടെ കേളി കൊട്ടു നടക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവമെന്നൊക്കെ പറഞ്ഞ് അങ്ങു അനന്തപുരി മുതല്‍ കാസര്‍കോഡ് വരെയുള്ള പിള്ളാരും അധ്യാപകരും കണ്ണൂര് വരെ എത്തിയപ്പോഴാണ് കണ്ണൂരിന്റെ മഹത്വം പഠിപ്പിക്കാന്‍ കേരളത്തിലെ സര്‍വ ഗുണ സമ്പന്നന്‍മാരുടെ പാര്‍ട്ടികളായ ബി.ജെ.പിയും സി.പി.എമ്മും തനി കൊണം കാണിക്കാന്‍ മത്സരിക്കുകയായിരുന്നു. ഇരു പാര്‍ട്ടികളെയും കുറിച്ച് കേരളീയര്‍ക്ക് നന്നായി അറിയാവുന്നതിനാല്‍ പ്രത്യേകം പറയേണ്ടതുമില്ല. അഹിംസാ വാദികളാണ്. ശത്രുക്കളെ പോലും കൊല്ലാറില്ല.

 

സ്‌നേഹം മൂത്ത് മൂത്ത് അത് പ്രകടിപ്പിക്കാനാവുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ സ്വയം മരിക്കുന്ന നാട്ടില്‍ സ്റ്റേജില്‍ കേറി പിള്ളാര് ഒന്നിനൊന്ന് മെച്ചപ്പെട്ട പരിപാടി അവതരിപ്പിച്ച് കയ്യടി വാങ്ങുന്നത് സാക്ഷാല്‍ മംഗള്‍യാന്‍ സഖാവിന്റെ പാര്‍ട്ടിക്ക് അത്രക്കങ്ങ് പിടിച്ചില്ല. വിസ്മൃതിയിലേക്കു ആണ്ടു പോകുന്ന വെട്ടിക്കൊലയെന്ന സേവന മേഖലയുമായി പാര്‍ട്ടി ഉടന്‍ പടപ്പുറപ്പാടിനിറങ്ങി. അങ്ങനെ വരത്തന്‍മാര്‍ വന്ന് കയ്യടി വാങ്ങി പോകാന്‍ പാടില്ലല്ലോ?. അങ്ങനെ മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തില്‍ തന്നെ വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം. മരിച്ചത് താമരക്കാരനെങ്കില്‍ കൊന്നത് ചുവപ്പന്‍മാര്‍ തന്നെയെന്ന് ബി.ജെ.പിക്കാര്‍. നാട്ട് നടപ്പ് അതാണല്ലോ. നമ്മളായി പിന്നാക്കം പോകുമോ എന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ആവലാതി. അണ്ണാറക്കണ്ണനും തന്നാലയത്. ഉടന്‍ പ്രഖ്യാപിച്ചു ഹര്‍ത്താല്‍.

 

സ്‌കൂള്‍ കലോത്സവത്തിന് വന്നവരും പോയവരുമടക്കം കുടുങ്ങാതെ കുടുങ്ങി. എന്നാലും എന്താ പാര്‍ട്ടിയുടെ ആതിഥ്യ മര്യാദ മനസിലാക്കാനായല്ലോ. സംഗതി ഇവ്വിതം ഇരു കൂട്ടരും കയ്യടി വാങ്ങിയാല്‍ പിന്നെ ജേതാക്കളെ പ്രഖ്യാപിക്കാനാവില്ലെന്നു നിഷ്പക്ഷരെന്നു പറയപ്പെടുന്ന പാപ്പരാസികള്‍. എങ്കില്‍ ഞങ്ങളാദ്യമെന്ന് പ്രഖ്യാപിച്ച് മംഗള്‍യാന്‍ സഖാവ് പ്രസ്താവന യുദ്ധത്തിന് തിരികൊടുത്തു. സി.പി.എമ്മുകാര്‍ ആരെയും കൊല്ലാറില്ല, ടി.പി ചന്ദ്രശേഖരനടക്കമുള്ളവരെ പാര്‍ട്ടിക്കാര്‍ കണ്ടിട്ടേ ഇല്ലെന്നു കട്ടായം പറഞ്ഞ അതേ തന്ത്രം തന്നെ ഇത്തവണയും. ആരോ ഒരാള്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചു. കൊലപാതകം പാര്‍ട്ടി മനസാ വാചാ കര്‍മണാ അറിഞ്ഞതേയില്ലെന്ന് സെക്രട്ടറി വെച്ച് കാച്ചി.

 

പാര്‍ട്ടിക്ക് പങ്കില്ലാത്ത സ്ഥിതിക്ക് മരിച്ച ആളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന കാര്യത്തില്‍ 101 ശതമാനം ഉറപ്പും. ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടുവെന്നു പാര്‍ട്ടി നേതാക്കള്‍ അറുത്തു മുറിച്ചു വ്യക്തമാക്കി. ജയരാജന്‍മാരും കൊടിയേരിയുമടക്കം പാര്‍ട്ടി സഖാക്കള്‍ ഓട്ടം തുള്ളലിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കി. അല്ലേലും പാര്‍ട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗമൊക്കെ ഉണ്ടല്ലോ. പാര്‍ട്ടി ഓഫീസില്‍ വനിതാ നേതാവിനെ പീഡിപ്പിച്ചതടക്കം അന്വേഷിച്ച് കുറ്റവിമുക്തരാക്കുന്ന പ്രത്യേക അന്വേഷണ സംഘമൊക്കെ ഈ പാര്‍ട്ടിക്കുണ്ടല്ലോ. പക്ഷേ ഇരട്ടച്ചങ്കന്റെ പൊലീസ് തന്നെ കലാപരിപാടി നടത്തിയത് ചുവപ്പന്‍മാരാണെന്ന് സംശയ ലേശമന്യേ തെളിയിച്ച് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തുള്ളല്‍ വെറുതെയായി.

 

സംഗതി ഇവ്വിതം സ്വത്ത് തര്‍ക്കമായാല്‍ നമ്മളെങ്ങനെ നാളെ ഇറങ്ങി നടക്കുമെന്നായി പ്രമുഖ മൊഴി മാറ്റ വിദ്വാന്‍ ഉള്ളി സുരുവടങ്ങുന്ന കുത്തി ഇരിപ്പു സംഘത്തിന്റെ ചിന്ത. എന്നാല്‍ പിന്നെ പൂരക്കളിയും ചവിട്ടു നാടകവുമാവാമെന്ന് രാജശേഖരാധികളുടെ നേതൃത്വത്തില്‍ സംഘികള്‍ മൃതദേഹവുമായാണേല്‍ അങ്ങനെ കുത്തിയിരിപ്പും പറ്റിയാല്‍ കലോത്സവ വേദികളിലൂടെ ഒരു പ്രദക്ഷിണവും എന്നാ പിന്നെ അങ്ങനെ കലോത്സവ ദിവസം തന്നെ തെരഞ്ഞെടുത്തതിനാല്‍ ആര്‍.എസ്.എസുകാരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുതലാളിയുടെ ചാനലടക്കം മുഴുവന്‍ ചാനലുകളുടെയും ഒബി വാനും സകല പാപ്പരാസികളും റെഡി.

 

അപ്പോള്‍ പിന്നെ കവറേജിന്റെ കാര്യത്തില്‍ സി.പി.എമ്മിനേയും കടത്തി വെട്ടാം എങ്ങനെയുണ്ട് ചാണക സംഘികളുടെ ബുദ്ധി. ഇനി പതിവ് പോലെ രാഷ്ട്രപതി ഭരണം, കേന്ദ്ര ഭരണം എന്നൊക്കെ കൂവി വിളിക്കും. പിന്നെ പതിവു പോലെ മുണ്ടുടുത്ത മോദി പകല്‍ സംയമന വാദികളും രാത്രി ഫേസ് ബുക്കിലൂടെ അണികള്‍ക്ക് എരി തീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്ന ഗുണകാംക്ഷികളെ വിളിച്ചിരുത്തി ഖജനാവിലെ പണമെടുത്ത് ബിസ്‌കറ്റും ചായയും കൊടുത്ത് ചര്‍ച്ചിക്കും.

 

ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒടുവില്‍ കൈകൊടുത്ത് പിരിയും. ഇനി വിലാപ യാത്ര ഏതൊക്കെ റൂട്ടിലൂടെ പോകാം. കലോത്സവ ദിവസം കൊല്ലാന്‍ പാടുണ്ടോ, ഉല്‍സവ സീസണില്‍ പാടുണ്ടോ തുടങ്ങിയ കാര്യത്തില്‍ കൂടി തീരുമാനമുണ്ടാക്കിയാല്‍ മതി. അപ്പോഴും കുത്തിയിരിപ്പ് സംഘത്തിന് ഹയര്‍ അപ്പീല്‍ പോകാന്‍ അവസരം ബാക്കി കിടപ്പുണ്ടാകും.

ലാസ്റ്റ് ലീഫ്:
മോദി കാരണം ഒരു രൂപ താമസിയാതെ 15 ഡോളറായി മാറുമെന്ന് കേന്ദ്ര മന്ത്രി. താമസിയാതെ ഡോളറും കാണാതാവുമെന്ന് സാരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending