Connect with us

Video Stories

റിസല്‍ട്ട് പ്രഖ്യാപിക്കല്ലേ പ്ലീസ് അപ്പീലിന്റെ ഫലം കൂടി വരട്ടെ

Published

on

ശാരി പിവി
സാക്ഷാല്‍ സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തിയ ജല്ലിക്കെട്ടെന്ന മല്ല്‌ക്കെട്ടിനായി തമിഴ് ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ച നാളുകളില്‍ മല്ലൂസിന്റെ നാട്ടില്‍ കൗമാര കലകളുടെ കേളി കൊട്ടു നടക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവമെന്നൊക്കെ പറഞ്ഞ് അങ്ങു അനന്തപുരി മുതല്‍ കാസര്‍കോഡ് വരെയുള്ള പിള്ളാരും അധ്യാപകരും കണ്ണൂര് വരെ എത്തിയപ്പോഴാണ് കണ്ണൂരിന്റെ മഹത്വം പഠിപ്പിക്കാന്‍ കേരളത്തിലെ സര്‍വ ഗുണ സമ്പന്നന്‍മാരുടെ പാര്‍ട്ടികളായ ബി.ജെ.പിയും സി.പി.എമ്മും തനി കൊണം കാണിക്കാന്‍ മത്സരിക്കുകയായിരുന്നു. ഇരു പാര്‍ട്ടികളെയും കുറിച്ച് കേരളീയര്‍ക്ക് നന്നായി അറിയാവുന്നതിനാല്‍ പ്രത്യേകം പറയേണ്ടതുമില്ല. അഹിംസാ വാദികളാണ്. ശത്രുക്കളെ പോലും കൊല്ലാറില്ല.

 

സ്‌നേഹം മൂത്ത് മൂത്ത് അത് പ്രകടിപ്പിക്കാനാവുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ സ്വയം മരിക്കുന്ന നാട്ടില്‍ സ്റ്റേജില്‍ കേറി പിള്ളാര് ഒന്നിനൊന്ന് മെച്ചപ്പെട്ട പരിപാടി അവതരിപ്പിച്ച് കയ്യടി വാങ്ങുന്നത് സാക്ഷാല്‍ മംഗള്‍യാന്‍ സഖാവിന്റെ പാര്‍ട്ടിക്ക് അത്രക്കങ്ങ് പിടിച്ചില്ല. വിസ്മൃതിയിലേക്കു ആണ്ടു പോകുന്ന വെട്ടിക്കൊലയെന്ന സേവന മേഖലയുമായി പാര്‍ട്ടി ഉടന്‍ പടപ്പുറപ്പാടിനിറങ്ങി. അങ്ങനെ വരത്തന്‍മാര്‍ വന്ന് കയ്യടി വാങ്ങി പോകാന്‍ പാടില്ലല്ലോ?. അങ്ങനെ മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തില്‍ തന്നെ വീണ്ടുമൊരു രാഷ്ട്രീയ കൊലപാതകം. മരിച്ചത് താമരക്കാരനെങ്കില്‍ കൊന്നത് ചുവപ്പന്‍മാര്‍ തന്നെയെന്ന് ബി.ജെ.പിക്കാര്‍. നാട്ട് നടപ്പ് അതാണല്ലോ. നമ്മളായി പിന്നാക്കം പോകുമോ എന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ആവലാതി. അണ്ണാറക്കണ്ണനും തന്നാലയത്. ഉടന്‍ പ്രഖ്യാപിച്ചു ഹര്‍ത്താല്‍.

 

സ്‌കൂള്‍ കലോത്സവത്തിന് വന്നവരും പോയവരുമടക്കം കുടുങ്ങാതെ കുടുങ്ങി. എന്നാലും എന്താ പാര്‍ട്ടിയുടെ ആതിഥ്യ മര്യാദ മനസിലാക്കാനായല്ലോ. സംഗതി ഇവ്വിതം ഇരു കൂട്ടരും കയ്യടി വാങ്ങിയാല്‍ പിന്നെ ജേതാക്കളെ പ്രഖ്യാപിക്കാനാവില്ലെന്നു നിഷ്പക്ഷരെന്നു പറയപ്പെടുന്ന പാപ്പരാസികള്‍. എങ്കില്‍ ഞങ്ങളാദ്യമെന്ന് പ്രഖ്യാപിച്ച് മംഗള്‍യാന്‍ സഖാവ് പ്രസ്താവന യുദ്ധത്തിന് തിരികൊടുത്തു. സി.പി.എമ്മുകാര്‍ ആരെയും കൊല്ലാറില്ല, ടി.പി ചന്ദ്രശേഖരനടക്കമുള്ളവരെ പാര്‍ട്ടിക്കാര്‍ കണ്ടിട്ടേ ഇല്ലെന്നു കട്ടായം പറഞ്ഞ അതേ തന്ത്രം തന്നെ ഇത്തവണയും. ആരോ ഒരാള്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചു. കൊലപാതകം പാര്‍ട്ടി മനസാ വാചാ കര്‍മണാ അറിഞ്ഞതേയില്ലെന്ന് സെക്രട്ടറി വെച്ച് കാച്ചി.

 

പാര്‍ട്ടിക്ക് പങ്കില്ലാത്ത സ്ഥിതിക്ക് മരിച്ച ആളുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന കാര്യത്തില്‍ 101 ശതമാനം ഉറപ്പും. ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടുവെന്നു പാര്‍ട്ടി നേതാക്കള്‍ അറുത്തു മുറിച്ചു വ്യക്തമാക്കി. ജയരാജന്‍മാരും കൊടിയേരിയുമടക്കം പാര്‍ട്ടി സഖാക്കള്‍ ഓട്ടം തുള്ളലിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കി. അല്ലേലും പാര്‍ട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗമൊക്കെ ഉണ്ടല്ലോ. പാര്‍ട്ടി ഓഫീസില്‍ വനിതാ നേതാവിനെ പീഡിപ്പിച്ചതടക്കം അന്വേഷിച്ച് കുറ്റവിമുക്തരാക്കുന്ന പ്രത്യേക അന്വേഷണ സംഘമൊക്കെ ഈ പാര്‍ട്ടിക്കുണ്ടല്ലോ. പക്ഷേ ഇരട്ടച്ചങ്കന്റെ പൊലീസ് തന്നെ കലാപരിപാടി നടത്തിയത് ചുവപ്പന്‍മാരാണെന്ന് സംശയ ലേശമന്യേ തെളിയിച്ച് കഴിഞ്ഞതോടെ പാര്‍ട്ടിയുടെ തുള്ളല്‍ വെറുതെയായി.

 

സംഗതി ഇവ്വിതം സ്വത്ത് തര്‍ക്കമായാല്‍ നമ്മളെങ്ങനെ നാളെ ഇറങ്ങി നടക്കുമെന്നായി പ്രമുഖ മൊഴി മാറ്റ വിദ്വാന്‍ ഉള്ളി സുരുവടങ്ങുന്ന കുത്തി ഇരിപ്പു സംഘത്തിന്റെ ചിന്ത. എന്നാല്‍ പിന്നെ പൂരക്കളിയും ചവിട്ടു നാടകവുമാവാമെന്ന് രാജശേഖരാധികളുടെ നേതൃത്വത്തില്‍ സംഘികള്‍ മൃതദേഹവുമായാണേല്‍ അങ്ങനെ കുത്തിയിരിപ്പും പറ്റിയാല്‍ കലോത്സവ വേദികളിലൂടെ ഒരു പ്രദക്ഷിണവും എന്നാ പിന്നെ അങ്ങനെ കലോത്സവ ദിവസം തന്നെ തെരഞ്ഞെടുത്തതിനാല്‍ ആര്‍.എസ്.എസുകാരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍ ഇറക്കിയ മുതലാളിയുടെ ചാനലടക്കം മുഴുവന്‍ ചാനലുകളുടെയും ഒബി വാനും സകല പാപ്പരാസികളും റെഡി.

 

അപ്പോള്‍ പിന്നെ കവറേജിന്റെ കാര്യത്തില്‍ സി.പി.എമ്മിനേയും കടത്തി വെട്ടാം എങ്ങനെയുണ്ട് ചാണക സംഘികളുടെ ബുദ്ധി. ഇനി പതിവ് പോലെ രാഷ്ട്രപതി ഭരണം, കേന്ദ്ര ഭരണം എന്നൊക്കെ കൂവി വിളിക്കും. പിന്നെ പതിവു പോലെ മുണ്ടുടുത്ത മോദി പകല്‍ സംയമന വാദികളും രാത്രി ഫേസ് ബുക്കിലൂടെ അണികള്‍ക്ക് എരി തീയില്‍ എണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്ന ഗുണകാംക്ഷികളെ വിളിച്ചിരുത്തി ഖജനാവിലെ പണമെടുത്ത് ബിസ്‌കറ്റും ചായയും കൊടുത്ത് ചര്‍ച്ചിക്കും.

 

ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒടുവില്‍ കൈകൊടുത്ത് പിരിയും. ഇനി വിലാപ യാത്ര ഏതൊക്കെ റൂട്ടിലൂടെ പോകാം. കലോത്സവ ദിവസം കൊല്ലാന്‍ പാടുണ്ടോ, ഉല്‍സവ സീസണില്‍ പാടുണ്ടോ തുടങ്ങിയ കാര്യത്തില്‍ കൂടി തീരുമാനമുണ്ടാക്കിയാല്‍ മതി. അപ്പോഴും കുത്തിയിരിപ്പ് സംഘത്തിന് ഹയര്‍ അപ്പീല്‍ പോകാന്‍ അവസരം ബാക്കി കിടപ്പുണ്ടാകും.

ലാസ്റ്റ് ലീഫ്:
മോദി കാരണം ഒരു രൂപ താമസിയാതെ 15 ഡോളറായി മാറുമെന്ന് കേന്ദ്ര മന്ത്രി. താമസിയാതെ ഡോളറും കാണാതാവുമെന്ന് സാരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending