Video Stories
ബി.ജെ.പിയുടെ രാഷ്ട്രീയ ഭക്ഷണം
ദരിദ്രരുടെ മാംസാഹാരമാണ് മാട്ടിറച്ചി. മാംസത്തിന്റെയും പോഷകങ്ങളുടെയും കലവറയായതിനാലാണ് മാട്ടിറച്ചിക്ക് ഇഷ്ടം കൂടാനുള്ള കാരണം. നാഷണല്‍ ന്യൂട്രീഷ്യന്‍ കണക്ക് പ്രകാരം പച്ച ബീഫിലും ഉണക്ക ബീഫിലുമായി 50 ശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറികളില്‍ പ്രോട്ടീന്റെ അളവ് 25 ശതമാനം മാത്രമാണ്. പോഷകാഹാരകുറവുകൊണ്ട് കുട്ടികള്‍ മരിക്കുന്ന രാജ്യം കൂടിയാണ് ഭാരതം. ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് ഉതകുംവിധം ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരാവാദിത്വമാണ്. അതിന് വിപരീതമായി ജനങ്ങളുടെ ആരോഗ്യവും തൊഴിലും സാമ്പത്തിക ഭദ്രതയും നിലംപരിശാക്കും വിധമുള്ള ഉത്തരവിനാണ് രാജ്യം കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. പ്രൊവിന്‍ഷ്യന്‍ ഓഫ് ക്രൂവല്‍റ്റി ആനിമല്‍ ആക്ട് പ്രകാരം കാള, പശു, പോത്ത്, ഒട്ടകം എന്നിവയെ കാലിചന്തകള്‍ വഴി വില്‍പ്പന നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് വന്‍ പ്രതിഷേധത്തിന്് തിരികൊളുത്തിയിരിക്കുകയാണ്.
വിശുദ്ധ പശു എന്ന കഥ 1960കളിലാണ് മാധവികുട്ടി എഴുതിയത്. എന്നിരുന്നാലും രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ബീഫ് രാഷ്ട്രീയ ഭക്ഷണമായി മാറിയ സാഹചര്യത്തില്‍ ആ കഥ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. ഒരു കുട്ടി കുപ്പതൊട്ടിയില്‍ നിന്ന് പഴത്തൊലി പെറുക്കി തിന്നുമ്പോള്‍ ഒരു പശു അവന്റെ അടുക്കല്‍ വന്ന് പഴത്തോല്‍ കടിച്ച് വലിച്ചു. അവന്‍ പശുവിനെ തള്ളി നീക്കി. പശു ഉറക്കെ കരഞ്ഞു ഓടി. സന്യാസിമാര്‍ ഉടന്‍ പ്രത്യക്ഷപ്പെട്ടു. ‘വിശുദ്ധ മൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?’ അവര്‍ കുട്ടിയോട് ചോദിച്ചു. ‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് അതിനെ ഓടിച്ചതാണ്.’ കുട്ടി പറഞ്ഞു. ‘നിന്റെ മതമേതാണ്?’ സന്യാസിമാര്‍ ചോദിച്ചു. ‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു. നീ മുസ്‌ലിമാണോ? നീ ക്രിസ്താനിയാണോ? നീ അമ്പലത്തില്‍ പോകാറുണ്ടോ? പള്ളിയില്‍ പോകാറുണ്ടോ? ‘ഞാന്‍ എങ്ങോട്ടും പോകാറില്ല’. കുട്ടി പറഞ്ഞു. എനിക്ക് കുപ്പായമില്ല. ട്രൗസറിന്റെ പിറക് വശം കീറിയിരിക്കുന്നു. സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു. നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു. അവര്‍ പറഞ്ഞു. നിങ്ങള്‍ പശുവിന്റെ ഉടമസ്ഥരാണോ?. കുട്ടി ചോദിച്ചു സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊന്ന് ആ കുപ്പതൊട്ടിയില്‍ ഇട്ടു. സന്യാസിമാര്‍ ‘ഓം നമശ്ശിവായ’ അങ്ങയുടെ തീരുമാനം വാഴ്ത്തപ്പെടട്ടെ.
പശു സംരക്ഷണത്തിന്റെ പേരില്‍ കുട്ടിക്കേറ്റ ദുരന്തത്തിന് സമാനമായ രീതിയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ മോദി ഭരണത്തിന്റെ തണലില്‍ സംഘികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ദാദ്രിയിലെ മുഹമ്മദ് അഹ്‌ലാഖും യു.പിയിലെ നുഅ്മാനും ഹിമാച്ചല്‍ പ്രദേശിലെ സാഹിദ് റസൂല്‍ ഭട്ടും ജയ്പൂരിലെ പെഹലൂഖ് ഖാനുമെല്ലാം ഗോ സംരക്ഷക സേനക്കാരാല്‍ രക്തസാക്ഷികളായി തീര്‍ന്നവരാണ്. ഗോ മൂത്രം കുടിപ്പിക്കല്‍, ചാണകം തീറ്റിക്കല്‍, മരക്കൊമ്പില്‍ കെട്ടിത്തൂക്കല്‍ തുടങ്ങിയ ശിക്ഷാരീതികള്‍ മാസമുറ തെറ്റാതെ നടക്കാറുമുണ്ട്. കശാപ്പിനായുള്ള കാലി വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ കരിനിയമം ഗോ രക്ഷ സേനക്കാര്‍ക്ക് രാജ്യം മുഴുവനും അഴിഞ്ഞാടാനുള്ള അവസരമാണ് ഒരുക്കിയത്. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം ഒഡീഷയില്‍ നടന്ന അക്രമം ഒന്നാംതരം തെളിവാണ്. കൊച്ചുവേളി-ഗുഹാവാത്തി എക്‌സ്പ്രസ് ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഗോമാതാവിനെ സംരക്ഷിക്കാനെന്ന പേരില്‍ സംഘികള്‍ ട്രെയിന്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ട്രെയിനിലെ പാര്‍സല്‍ കമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയില്‍ 20 പശുക്കളെ കണ്ടെത്തി. ക്ഷീര കര്‍ഷകരെ സഹായിക്കാനായി മേഘാലയ സര്‍ക്കാര്‍ ആരംഭിച്ച ഡയറി ഫാമിലേക്ക് തമിഴ്‌നാട്ടിലെ സേലത്തുനിന്നും കൊണ്ടുവന്ന പശുക്കളെയാണ് അവര്‍ കണ്ടത്. ആവശ്യമായ രേഖകള്‍ ഉണ്ടായിട്ടും സംഘികള്‍ വഴങ്ങിയില്ല. ലോക്കോ പൈലറ്റിനെയും യാത്രക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചു. പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന കലാപങ്ങളുടെ ദുസ്സൂചനയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്.
ഇന്ത്യയില്‍ 61 ശതമാനം ജനങ്ങളും ഇറച്ചിഭക്ഷണം കഴിക്കുന്നവരാണ്. ഹൈന്ദവരും ദലിതരും ആദിവാസികളുമെല്ലാം ബീഫ് കഴിക്കുന്നവരില്‍ ഉള്‍പ്പെടും. 31 ശതമാനം മാത്രമാണ് സസ്യാഹാരികള്‍. 9 ശതമാനം സസ്യാഹാരത്തോടൊപ്പം മുട്ട ഭക്ഷണം കഴിക്കുന്നവര്‍ കൂടിയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. കയറ്റുമതി മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 12 ശതമാനം ഏതാണ്ട് 30000 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഖജനാവില്‍ എത്തുന്നത്. ബി.ജെ.പി മന്ത്രിസഭയിലെ വാണിജ്യ മന്ത്രി നിര്‍മ്മല്‍ സീതാരാമന്‍ തന്നെ ലോക്‌സഭയില്‍ ഈ കണക്ക് തലകുലുക്കി സമ്മതിച്ചതാണ്. അറവുശാലകള്‍, മാട്ടിറച്ചി വില്‍പ്പനശാലകള്‍, മാട്ടിറച്ചി കയറ്റുമതി, തുകല്‍ സംസ്‌കരണം, എല്ല് സംസ്‌കരണം, വളം നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങളില്‍ പങ്കാളികളായ സംരംഭകരും തൊഴിലാളികളും ലക്ഷങ്ങള്‍ വരും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ ആവില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപനം നടത്തുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അന്നം മുടക്കുന്ന ഏര്‍പ്പാടിന് കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയതിന്റെ കാരണം സംഘ്പരിവാര്‍ ശക്തികളുടെ കൈയ്യടിക്കുവേണ്ടി മാത്രമാണ്. രാജ്യത്താകമാനം നടപ്പിലാക്കാന്‍ പോകുന്ന നിയമത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായവും ആരാഞ്ഞിട്ടില്ല. പാര്‍ലമെന്റിലും ഈ വിഷയം നാളിതുവരെയായി ചര്‍ച്ചയും ചെയ്തിട്ടില്ല.
കശാപ്പിനായി കന്നുകാലികളുടെ വില്‍പ്പന പാടില്ലെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷകരല്ല. ആയിരുന്നെങ്കില്‍ രാജ്യത്തുടനീളം ഗോശാലകള്‍ തുറക്കുമെന്ന് വിളംബരം കൂടി കേള്‍ക്കണമായിരുന്നു. അതുണ്ടായില്ല. പശുവിന്റെ ആയുസ് ഏതാണ്ട് 25 വര്‍ഷമാണ്. 10 വര്‍ഷമാകുമ്പോള്‍ കറവ വറ്റും. കറവ വറ്റിയ പശുക്കളെ വില്‍പ്പന നടത്തുമ്പോള്‍ കര്‍ഷകര്‍ക്ക് 20000 രൂപ വരെ കിട്ടാറുണ്ട്. ആ പണം ഉപയോഗിച്ചാണ് പുതിയ പശുക്കളെ വാങ്ങുന്നത്. അത് സാധിക്കാത്തതിനാല്‍ ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളില്‍ പശുക്കളെ ‘തെരുവില്‍ തള്ളല്‍’ആരംഭിച്ചിരിക്കുകയാണ്. ഗതാഗതകുരുക്കും പരിസ്ഥിതി മലിനീകരണവും അവിടങ്ങളില്‍ മുഖ്യപ്രശ്‌നങ്ങളാണ്. പുതിയ നിയമം രാജ്യത്ത് എല്ലായിടത്തും ഈ പ്രശ്‌നം വ്യാപിപ്പിക്കാന്‍ മാത്രമാണ് ഉപകരിക്കുക. കറവ വറ്റിയ പശുക്കളെ തീറ്റിപോറ്റാന്‍ കര്‍ഷകന് സാമ്പത്തിക സ്ഥിതി അനുവദിക്കില്ല. അത് ഗോക്കളുടെ വംശനാശത്തിനും പാലുത്പാദനത്തില്‍ ഇന്ത്യക്ക് ഇപ്പോഴുള്ള കുതിപ്പിനും തിരിച്ചടിയാകും.
ഗോവധ നിരോധനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഐ ടു ഹാഡ് എ ഡ്രീം. ക്ഷീര വിപ്ലവത്തിന്റെ അമരക്കാന്‍ വര്‍ഗീസ് കുര്യന്റെ ആത്മകഥയാണിത്. ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുമായി ഉരിത്തിരിഞ്ഞ് വന്ന ബന്ധവും അവര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളും വര്‍ഗീസ് കുര്യന്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗോവധ നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം.കെ സര്‍ക്കാര്‍ കമ്മീഷനില്‍ ഗോള്‍വാള്‍ക്കര്‍, പുരി ശങ്കരാചാര്യര്‍ എന്നിവര്‍ക്കൊപ്പം വര്‍ഗീസ് കുര്യനും അംഗമായിരുന്നു. കറവ വറ്റിയ പ്രായം ചെന്ന് ആരോഗ്യം നശിച്ച പശുക്കളെ കൊല്ലേണ്ടത് ക്ഷീര വ്യവസായത്തിന് അനുപേക്ഷണീയമാണെന്ന് കുര്യന്‍ വാദിച്ചു. എങ്കില്‍ കൂടുതല്‍ ശ്രദ്ധയും വിഭവങ്ങളും ആരോഗ്യമുള്ള പശുക്കള്‍ക്ക് കൊടുക്കാന്‍ പറ്റും. ആരോഗ്യം നശിച്ച് ഉത്പാദന ക്ഷമത കുറഞ്ഞ് അവശകളായ ലക്ഷക്കണക്കിന് പശുക്കളെ ചാവുന്നത് വരെ സംരക്ഷിക്കാന്‍ പുരി ശങ്കരാചാര്യര്‍ക്കും ഗോള്‍വാള്‍ക്കര്‍ക്കും എന്ത് സംവിധാനമാണ് ഉള്ളതെന്നും കുര്യന്‍ ചോദിച്ചു. ഈ സന്ദര്‍ഭത്തിലാണ് ആര്‍.എസ്.എസ് മേധാവിയായ ഗുരു ഗോള്‍വാള്‍ക്കര്‍ ഗോവധ നിരോധനത്തിന്റെ യുക്തിയും ഉദ്ദേശ ലക്ഷ്യങ്ങളും വെളിപ്പെടുത്തിയത്. ‘ഗോവധ നിരോധനത്തിനുള്ള ഒപ്പു ശേഖരണ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ എന്നറിയാന്‍ ഞാന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ വെച്ച് അസാധാരണവും അല്‍ഭുതകരവുമായ കാഴ്ച കണ്ടു. ഒരു വീട്ടമ്മ വീട്ടിലെ പണികഴിഞ്ഞ് ഗോവധ നിരോധന നിവേദനവുമായി പൊരിവെയിലത്ത് ആളുകളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുന്നു. യഥാര്‍ത്ഥത്തില്‍ ആ വീട്ടമ്മ തന്റെ ഉപജീവന മാര്‍ഗമായ സ്വന്തം പശുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് മനസ്സിലായി. അപ്പോള്‍ പശു എന്ന പ്രതീകത്തിന്റെ വലിയ സാധ്യത ബോധ്യമായി. രാജ്യത്തിലെ ഹിന്ദുക്കളെ ഏകോപിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രതീകം ഇതു തന്നെയാണ്. കാരണം ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഹിന്ദുക്കളുണ്ട്. അവിടങ്ങളിലെല്ലാം പശുക്കളുമുണ്ട്. പശു ഭാരതത്തിന്റെ സംസ്‌കാരത്തെ പ്രതീകവത്കരിക്കുന്നു. അതുകൊണ്ട് വര്‍ഗീസ് കുര്യന്‍ ഗോവധ നിരോധനത്തിന് അനുകൂലമായി എന്റെ കൂടെ നില്‍ക്കണം’.
കാര്‍ഷിക സമൂഹത്തില്‍ സാമ്പത്തിക താല്‍പര്യം കണക്കാക്കികൊണ്ടാണ് പശുവിന് ശ്രേഷ്ഠതയും പവിത്രതയും ലഭിച്ചതെന്ന് ഈ സംഭാഷണത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയും. അതല്ലാതെ അതിന് ഹൈന്ദവ മതവിശ്വാസവുമായി ബന്ധമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന ആറു കമ്പനികളാണ് ഉള്ളത്. ശുദ്ധ ബ്രാഹ്മണന്‍മാരാണ് കമ്പനിയുടെ ഉടമസ്ഥര്‍. അവരെല്ലാം നരേന്ദ്രമോദിയുടെ മാനസപുത്രന്മാരും ബി.ജെ.പിയുടെ പണക്കിഴി സൂക്ഷിപ്പുകാരുമാണ്. ചെറുകിട അറവുശാലകള്‍ ഇല്ലാതാക്കി ഇത്തരം വന്‍കിടക്കാരെ സഹായിക്കുന്ന രീതിയിലാണ് മോദി സര്‍ക്കാര്‍ പുതിയ നിയമം പ്രഖ്യാപിച്ചത്. വന്‍കിട കമ്പനികളുടെ ഫാമുകളില്‍ കാലികളെ വളര്‍ത്താനോ, അറുക്കാനോ വിതരണം ചെയ്യാനോ കയറ്റുമതിക്കോ പുതിയ ഉത്തരവില്‍ എവിടെയും തടസ്സമില്ല.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

