Video Stories
തേവര്‍മകന്‍
തേനിത്തോട്ടത്തിലെ മുന്തിരിക്ക് നല്ല മധുരം തന്നെ. എന്നാലതിലെ പുളിപ്പ് ഇപ്പോഴാണ് പലര്‍ക്കും പിടികിട്ടിയത്. കിട്ടാത്ത മുന്തിരിക്കസേര പുളിക്കുമെന്ന് ശശികലയെക്കൊണ്ട് പറയിപ്പിച്ചേ ഇനി അടക്കമുള്ളൂ. ‘സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ വെട്ടിക്കൊല്ലും’. ഇതാണ് കൊല്ലിനും കൊലക്കും പേരു കേട്ട തേവര്‍മാരുടെ വഴക്കം. തമിഴകത്തിന്റെ മൊത്തവും തേവര്‍മാരുടെ സവിശേഷവുമായ ഈ ശൈലി അക്ഷരാര്‍ഥത്തില്‍ കാണുന്നത് പനീര്‍ശെല്‍വം എന്ന ഒട്ടക്കാരതേവര്‍ മകനിലാണ്. ‘എന്നെ കട്ടായപ്പടുത്തനാല്‍താന്‍ നാന്‍ രാജിനാമാ ചെയ്തത്.. പുരച്ചി തലൈവി അമ്മാവുടയ ഇനക്കൈ വിട്ട് നാനൊന്നും ശെയ്യമാട്ടേന്‍’. പറയുന്നത് ഒ. പനീര്‍ശെല്‍വം എന്ന തമിഴരുടെ അറുപത്താറുകാരന്‍ ഒ.പി.എസ്.
വീരചേര, പാണ്ഡ്യ, ചോളന്മാരുടെ പോരില്ലമായ ശെന്തമിഴകത്തെ പെരിയ കുളത്തുനിന്ന് ചെന്നൈയിലെ ഉന്നതമായ അധികാരക്കസേരയിലെത്തിയ പനീര്‍ശെല്‍വത്തിന്റെ മനസ്സ് പന്നീര്‍ അഥവാ റോസ് പോലെയാണെന്ന് അനുയായികള്‍ പറയും. അത്രക്ക് വിധേയത്വമാണ് ജയലളിതയമ്മാവോട് ഈ വിധേയന്. തമിഴകത്തെ വിധേയന് അവാര്‍ഡ് കൊടുക്കാമെങ്കില്‍ അത് ഈ ദ്രാവിഡ മഹിമക്ക് കിട്ടണം. നീണ്ട മുപ്പതു വര്‍ഷത്തെ വിധേയത്വമാണ് തോഴി ശശികലക്ക് ജയലളിതയോട് ഉള്ളതെങ്കില്‍ അത്രയും തന്നെ ആഭിമുഖ്യം പനീരിനുമുണ്ട്.
തമിഴ്‌നാട്ടില്‍ എം.ജി.ആറിന് മുന്നില്‍ അനുയായികളും നേതാക്കളും തൊഴുതു വഴങ്ങിയെങ്കില്‍ ജയയുടെ കാലത്ത് അത് മുട്ടിലിഴച്ചിലിലേക്ക് നീണ്ടതിന് കാരണം ഈ പനീരാണ്. ആനാല്‍ അളമുട്ടിയാല്‍ ഈ പനീര്‍ ചേരയും കടിക്കും. അമ്മയുടെ മരണത്തെക്കുറിച്ച് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവിടുമെന്ന് പറയാന്‍ മാത്രം നീറ്റലാണ് ആ മനസ്സിനേറ്റിരിക്കുന്നത്. അതിനെ മുന്തിരിച്ചാറിലിട്ട നാക്ക് പിന്‍വലിക്കാന്‍ കഴിയാത്തതു കൊണ്ടാണെന്ന് പറയുന്നവര്‍ പറയട്ടെ.
1951 ജനുവരി പതിനാലിന് പെരിയകുളത്ത് ഒട്ടക്കാരതേവര്‍ക്കും പഴനിയമ്മാള്‍ നാച്ചിയാര്‍ക്കും മകനായി ജനിച്ച പന്നീര്‍ശെല്‍വം എന്ന പാര്‍ട്ടിക്കാരുടെ സ്വന്തം ഒ.പി.എസിന് ഉത്തമപ്പാളയത്തെ കോളജില്‍ നിന്ന് ബിരുദത്തിന് പഠിക്കാനായെങ്കിലും ഇന്നും ഇംഗ്ലീഷ് എന്നത് കടു കട്ടി താന്‍. കൂട്ടുകാരന്‍ സലാവുദ്ദീനാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. അത് പിഴച്ചില്ലെന്ന് പന്നീരിന് ഇപ്പോഴും കട്ടായമായി പറയാന്‍ കഴിയും. രണ്ടുതവണ, 2001ല്‍ ആറു മാസവും 2014ല്‍ എട്ടു മാസവും ജയാമ്മ ജയിലില്‍ പോയപ്പോഴും തന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് പിടിച്ചിരുത്തിയത് തന്റെ ഈ എക്കാലത്തെയും വിശ്വസ്തനെയാണ്. അപ്പോഴെല്ലാം ജയയുടെ മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് സമീപത്ത് വേറെ കസേരയിലിരുന്നായിരുന്നു ഈ വിനീതന്റെ ഭരണം.
2006ല്‍ പ്രതിപക്ഷ നേതാവുമായി. തമ്പിദുരൈ അടക്കമുള്ളവര്‍ക്ക് അതൊന്നും ഇഷ്ടമായിരുന്നില്ലെന്ന് മനസ്സിലാക്കിയ ജയാമ്മ തന്നെ ഒരിക്കല്‍ പൊതു വേദിയില്‍ വെച്ച് താക്കീതായി പറഞ്ഞു: ഇന്‍സ്റ്റന്റ് ബ്രൂകാപ്പിയായി രാഷ്ട്രീയത്തിലിറങ്ങി വന്നയാളല്ല പനീര്‍ശെല്‍വം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് നിയമസമാജികനാകും മുമ്പ് തേനിയിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1969ല്‍ പതിനെട്ടാം വയസ്സിലാണ് അണ്ണാദുരൈയുടെ ഡി. എം.കെയിലൂടെ പൊതു രംഗത്തിറങ്ങിയത്. 1996 മുതല്‍ 2001 വരെ പെരിയകുളം നഗരസഭാ ചെയര്‍മാനായി.
1973ല്‍ കരുണാനിധിയെ വിട്ട് എം.ജി.ആര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കുന്നതോടെ അതിലേക്ക് മാറി അണ്ണാ ഡി.എം.കെയുടെ സ്ഥാപക നേതാവായി. തന്റെ രാഷ്ട്രീയ യജമാനത്തിയും തോഴിയും മറ്റും കോടികളുടെ കോഴക്കുരുക്കില്‍ പെട്ട് തുറുങ്കലിലേക്ക് പോകുമ്പോഴെല്ലാം അഴിമതിയുടെ കറപുരളാതെ അധികാരക്കസേര കാത്ത നേതാവായി. അതുകൊണ്ടായിരിക്കണം ധനം, പൊതുമരാമത്ത് വകുപ്പുകളുടെയും അമൈച്ചറായി. പാര്‍ട്ടിയുടെ ധനപ്പെട്ടിയും നല്‍കി. ഇപ്പോഴത് ശശികല എടുത്തുമാറ്റിയപ്പോള്‍ ബാങ്കിലേക്ക് കത്തയച്ചിരിക്കുന്നു.
2017 ഫെബ്രുവരി ഏഴിന് രാത്രി നീണ്ട നാല്‍പതു മിനിറ്റോളം ജയയുടെ ശവകുടീരത്തില്‍ ചെലവിട്ടത് അവരുടെ ആത്മാവുമായി സംസാരിക്കാനായിരുന്നു. തൊട്ടടുത്ത നിമിഷമാണ് ഈ തേവര്‍ മകന്റെ വിശ്വരൂപം ജനം കണ്ടത്. മുഖ്യമന്ത്രിക്കസേര കാരണം അതുവരെ മനസ്സിലിട്ടുവെച്ച പത്തു ശതമാനം സത്യങ്ങള്‍ പറഞ്ഞു. ജയാമ്മയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നെ കാണാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞത് ഒരു ശതമാനം.
2016 ഡിസംബര്‍ അഞ്ചിന് അര്‍ധ രാത്രി മുതല്‍ രണ്ടു മാസം ഭരിച്ചപ്പോള്‍ ജനം ഈ നേതാവില്‍ പുതിയ അവതാരത്തെ കണ്ടു. സാംസ്‌കാരികമാണെങ്കിലും ജല്ലിക്കട്ട് സമരം അതിരുകടന്നപ്പോള്‍ പൊലീസിനെ വിട്ട് അടിച്ചോടിച്ചപ്പോഴാണ് പനീരിലെ ഭരണ പാടവം ജനം ശരിക്കും തിരിച്ചറിഞ്ഞത്. ശശികലയെ ചൊടിപ്പിച്ചതും ഇതാണ്. പിന്നാലെ എത്തിയത് മന്ത്രിമാരിടപെട്ട് രാജിക്കായി സമ്മര്‍ദം. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാമെന്ന ശുഭപ്രതീക്ഷയാണ് ആ വെള്ളക്കുറിയുള്ള കറുത്ത മുഖത്ത് മിന്നുന്നത്. എന്തായിരിക്കും അതിനടിസ്ഥാനമെന്ന് ഇനി കണ്‍പാര്‍പ്പോം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india13 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
GULF13 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala11 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി യു.ഡി.എഫ്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

