Connect with us

Video Stories

മൗനം ആയുധമാക്കിയ പ്രധാനമന്ത്രി

Published

on

 

പെരുന്നാള്‍ ആഘോഷിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ട്രെയിനില്‍ വെച്ച് 15 കാരനായ ജുനൈദ് ഖാനെ ഒരു കൂട്ടം ആളുകള്‍ കുത്തികൊലപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നും പുതുവസ്ത്രങ്ങള്‍ വാങ്ങി സഹോദരനും രണ്ട് കൂട്ടുകാര്‍ക്കും ഒപ്പം ഹരിയാനയിലെ തന്റെ ഖാണ്ഡൗലി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു അവന്‍. കുത്തികൊലപ്പെടുത്തുന്നതിന് മുമ്പ് തൊപ്പി ധരിച്ചതിന്റെ പേരില്‍ അവരെ പരിഹസിക്കുകയും ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. രാജ്യം ഒന്നടങ്കം പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ജുനൈദിന്റെ ഖാണ്ഡൗലി ഗ്രാമത്തില്‍ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൗമാരക്കാരന്റെ കൊലപാതകത്തിലും മൂന്ന് വര്‍ഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പെരുകുന്നതിലും പ്രതിഷേധിച്ച് പെരുന്നാള്‍ ദിനത്തില്‍ രാജ്യവ്യാപകമായി തന്നെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. പലരും കറുത്ത റിബ്ബണ്‍ കൈകളില്‍ കെട്ടിയാണ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്.
2015 സെപ്തംബറില്‍ പശുവിനെ കൊന്ന് അതിന്റെ മാസം റെഫ്രിജേറ്ററില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് തലസ്ഥാന നഗരിക്ക് സമീപത്തെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഒരു മാസം പിന്നിടവെ ഉദ്ദംപൂരില്‍ പതിനാറുകാരനായ സാഹിദ് റസൂല്‍ ബട്ടിനെ അദ്ദേഹത്തിന്റെ ട്രക്ക് ആക്രമിച്ച് ഗോരക്ഷാ സംഘങ്ങള്‍ കൊലപ്പെടുത്തി. 2017 മാര്‍ച്ചില്‍ കാലിക്കച്ചവടക്കാരെന്ന് സംശയിച്ച് ലതേഹാറില്‍ മുഹമ്മദ് മജ്‌ലൂമും അസദ് ഖാനും കൊല ചെയ്യപ്പെട്ടു. കഴിഞ്ഞ മേയില്‍ അനധികൃതമായി ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മലേഗാവില്‍ കച്ചവടക്കാര്‍ മര്‍ദിക്കപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മെയ് 19ന് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുഹമ്മദ് ഷാലിക് എന്ന പത്തൊമ്പതുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. മെയ് മാസത്തില്‍ തന്നെ അസമില്‍ കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് അബൂഹനീഫ, റിയാസുദ്ദീന്‍ അലി എന്നീ പേരുള്ള മറ്റ് രണ്ട് മുസ്‌ലിംകള്‍ കൂടി കൊല ചെയ്യപ്പെട്ടു. ഈയടുത്ത് ജൂണ്‍ 7ന് ഇഫ്താര്‍ വിരുന്നിന് ബീഫ് കൊണ്ടുപോയി എന്ന സംശയത്തിന്റെ പേരില്‍ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഒരു മുസ്‌ലിം ആക്രമിക്കപ്പെട്ടു. ഈ ആഴ്ചയില്‍ തന്നെ ഗോഹത്യ സംബന്ധിച്ച കിംവദന്തികളുടെ പേരില്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് രണ്ട് കൊലപാതകങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്’ റേഡിയോ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. യോഗ, ശൗച്യാലയം, സ്‌പോര്‍ട്‌സ്, രാജ്ഞിയുമായുള്ള കൂടിക്കാഴ്ച്ച, സമ്മാനമായി പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വന്നു. എന്നാല്‍ ജുനൈദ് ഖാന്റെ കൊലപാതകത്തെ സംബന്ധിച്ച നേരിയ പരാമര്‍ശം പോലും അതിലുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഒരു ഡസനിലേറെ കേസുകളുണ്ടായിട്ടും മോദി അതിനെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ല. അതിലേറെയും ഇരകളാക്കപ്പെട്ടത് മുസ്‌ലിംകളായിരുന്നു എന്നതും അതില്‍ മിക്കതും മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗോരക്ഷാ സംഘങ്ങളുടെ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. അവയില്‍ മിക്കതും ബി.ജെ.പിയോടോ ആര്‍.എസ്.എസ്സിനോടോ കൂറ് പുലര്‍ത്തുന്നവയാണ്.
മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ഗോരക്ഷാ സംഘങ്ങളുടെ അക്രമങ്ങളെയും അപലപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രധാനമന്ത്രിയുടെ ഒരൊറ്റ ട്വീറ്റ് പോലും ഉണ്ടായില്ല. അതേസമയം ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ഒട്ടും വൈകാതെ അപലപിക്കുന്നുമുണ്ട്. മോദിയുടെ മൗനം ഓര്‍മപ്പെടുത്തുന്നത് ആയിരത്തിലേറെ ഏറെയും മുസ്‌ലിംകള്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തെയാണ്. വര്‍ഷങ്ങളുടെ മൗനത്തിന് ശേഷം അദ്ദേഹം വാ തുറന്നപ്പോള്‍ വാഹനത്തിനടിയില്‍പെട്ട് നായ്ക്കുട്ടി കൊല്ലപ്പെട്ടതിനോടാണ് കലാപത്തെ താരതമ്യപ്പെടുത്തിയത്.
ഇന്ത്യയിലെ സാഹചര്യം അങ്ങേയറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട പ്രസ്താവന ആക്രമണങ്ങളെ അപലപിക്കാന്‍ തയ്യാറാവാത്ത മോദിയും മറ്റ് ബി.ജെ.പി നേതാക്കളും അതിനെ ന്യായീകരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നു വിശദീകരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രിമാരും അവരുടെ മൗനം വെടിയുകയും ആക്രമണങ്ങളെ വ്യക്തമായി അപലപിക്കുകയും ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2014 മെയില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുകയും ഹിന്ദു ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തതിന് ശേഷം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസം, യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി റൈറ്റ്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയാക്രമണങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കൊണ്ട് അറിയപ്പെട്ട കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആതിഥ്യനാഥിനെ അവിടത്തെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഈ ആക്രമണങ്ങളില്‍ മോദി സ്വീകരിച്ച മൗനം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ വിരുന്നില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നിശബ്ദമായ, എന്നാല്‍ വളരെ ആസൂത്രിതമായ ഹത്യ നടക്കുന്നു. അതിനെതിരെ ശബ്ദിക്കാന്‍ ഇനിയും വൈകിക്കൂടാ.
കടപ്പാട്: ഠവല ണമവെശിഴീേി ജീേെെ

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending