Video Stories
ഹജ്ജിനുമുമ്പ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം

കണ്ണിയന്‍ മുഹമ്മദാലി
ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 10-15 റിയാല്‍ നല്കിയാല് ടാക്സി കാറുകളിലോ ടൂറിസ്റ്റ് ബസ്സുകളിലോ പോകാന്‍ സൗകര്യമുണ്ടായിരിക്കും. സംഘമായി മാത്രമേ പോകാവൂ. ഒറ്റക്ക് പോയാല്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ സൂക്ഷിക്കുന്നത് കളവ്, ചതി, തട്ടിപ്പ് എന്നിവയില്‍ നിന്ന് ഇത് രക്ഷപ്പെടുത്തും. സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക. റോഡ് മുറിച്ച് കടക്കുമ്പോള്‍ സൂക്ഷിക്കണം. നല്ല വേഗതയിലായിരിക്കും വാഹനങ്ങള്‍ വരുന്നത്. വാഹനങ്ങള്‍ ഇല്ല എന്നുറപ്പിച്ച് മാത്രം ക്രോസ് ചെയ്യുക. മൊബൈല്‍ നമ്പരുകള്‍ പരസ്പരം മനസ്സിലാക്കുക. (പ്രത്യേകിച്ച് സ്ത്രീകള്‍) ആരോഗ്യം കാത്ത് സൂക്ഷിക്കുക. തണുത്തവ കഴിയുന്നത്ര ഒഴിവാക്കുക. ധാരാളം വെള്ളം കുടി ക്കുക. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക.
മക്കയില്‍ 13 ബ്രാഞ്ച് ആസ്പത്രികളും 50 കിടക്കകളുള്ള മെയിന്‍ ആസ്പത്രിയും മദീനയില്‍ മൂന്ന് ബ്രാഞ്ച് ആസ്പത്രികളും ഒരു മെയിന്‍ ആസ്പത്രിയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെയും സഊദി ഗവണ്മെന്റ് വക ഹൈടെക് ആസ്പത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആസ്പത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാവും.
അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ്സ്റ്റേഷന് മനസ്സിലാക്കുക. സുബ്ഹി, ഇശാഅ് ജമാഅത്തുകള്‍ കഴിഞ്ഞ ഉടനെ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് അല്പസമയം ഹറമില്‍ തന്നെ കഴിച്ച്കൂട്ടി താമസ സ്ഥലത്തേക്ക് മടങ്ങുന്നതാണ് നല്ലത്. ഹജ്ജിന് തൊട്ടുമുമ്പും ഹജ്ജിന് ശേഷവും അല്പ ദിവസങ്ങള്‍ ബസ് സര്‍വീസ് ഉണ്ടാവുന്നതല്ല. ഈ ദിവസങ്ങളില്‍ ഹാജിമാര്‍ക്ക് അസീസിയയില്‍ വിശ്രമിക്കാവുന്നതാണ്.
താമസ സ്ഥലത്തിനടുത്ത് തന്നെ ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും മറ്റും ലഭ്യമാവുന്ന കടകളുണ്ടാവും. അത് ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിലേക്ക് പോകുമ്പോള്‍ അമ്പത് റിയാലില്‍ അധികം കൈവശം വെക്കരുത്. പണം മൊത്തമായി കയ്യില്‍ കൊണ്ടുനടക്കരുത്.
ഹജ്ജിന് മിനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, മിന ടെന്റ് കാര്‍ഡ്, വാച്ച് രൂപത്തിലുള്ള ട്രെയിന്‍ പാസ് എന്നിവ ഓരോരുത്തര്‍ക്കുള്ളത് മുതവ്വിഫ് റൂമില്‍ എത്തിച്ചുതരും. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. ഹജ്ജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവ്വിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ട് പോകാനുള്ള ലഗേജ് തയ്യാറാക്കുക. പരമാവധി കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാവൂ. കാരണം മിന ടെന്റില്‍ സ്ഥലം വളരെ പരിമിതമാണ്. അവില്, അവലോസ് പൊടി, ഡ്രൈ ഫ്രൂട്സ് കൂടാതെ അല്പം ചായപൊടി, പഞ്ചസാര, ചെറിയ കെറ്റില്‍, ഖുര്‍ആന്‍ മനാസിക്കുകള്‍, കണ്ണട എന്നിവ എടുക്കാവുന്നതാണ്.
സഊദി സര്‍ക്കാര്‍ സുരക്ഷയുടെ ഭാഗമായി മക്ക, അസീസിയ, മദീന, വിമാനത്താവളങ്ങള്‍, ഇരു ഹറമുകള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലായിടവും പൂര്‍ണമായും സി.സി ടി.വിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ വല്ലതും നിലത്ത് വീണ് കിടക്കുന്നത് കണ്ടാല്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണെങ്കില്‍ പോലും എടുക്കരുത്. ഇത്തരം സാധനങ്ങള്‍ എടുത്താല്‍ പൊലീസിന്റെ പിടിയിലാവും. തീര്‍ത്ഥാടകന്റെ ഓരോ നീക്കവും പൂര്‍ണമായും സഊദി സര്‍ക്കാറിന്റെ ശ്രദ്ധയിലും നിയന്ത്രണത്തിലുമാണ് എന്ന് ഓര്‍ക്കുക.
പണമോ ലഗേജുകളോ മറ്റോ കളവ് പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഉടന്‍ വളണ്ടിയറുമായി ബന്ധപ്പെട്ട് പരാതി കൊടുക്കേണ്ടതാണ്. പരാതികൊടുക്കാന്‍ താമസിക്കുന്തോറും ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാര തുക കുറയുന്നതാണ്.
ഹജ്ജിന്റെമുമ്പ് മക്കയിലെ സന്ദര്‍ശന ഇടങ്ങളായ അറഫ, മീന, മുസ്ദലിഫ, ജന്നത്തുല്‍ മഹല്‍ എന്നിവിടങ്ങളും ഇരുമലകളും സന്ദര്‍ശിക്കുന്നത് നല്ലതാണ്.
(തുടരും)
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ
-
kerala3 days ago
‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്
-
kerala3 days ago
ഇഞ്ചോടിഞ്ച് പോരാട്ടം, ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍