Video Stories
പ്രതീക്ഷ, വിശ്വാസം, ആയുധം=CR7

കമാല്‍ വരദൂര്‍
മോസ്‌ക്കോയിലെ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ ജൂണ്‍ 14 നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കാണ്-ജൂണ്‍ 15ന്. അന്ന് സൂച്ചിയിലെ ഫിഷ്ത് സ്‌റ്റേഡിയത്തിലാണ് ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കാന്‍ പോവുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന സ്‌പെയിനും തമ്മിലുള്ള ഗ്രൂപ്പ് ബി അങ്കം. രണ്ട് താരങ്ങള്‍ തമ്മിലുളള യുദ്ധമല്ലിത്-അയല്‍ക്കാര്‍ കൂടിയാണ് സ്‌പെയിനും പോര്‍ച്ചുഗലും. യൂറോപ്യന്‍ ഫുട്‌ബോളില്‍ പലപ്പോഴും പരസ്പരം മല്ലടിക്കുന്നവര്‍. രണ്ട് ടീമിലും അനുഭവസമ്പന്നരായ താരങ്ങള്‍.
പോര്‍ച്ചുഗല്‍ ശക്തരായി തന്നെയാണ് റഷ്യയിലേക്ക് വരുന്നത്. ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനം. യോഗ്യതാ മല്‍സരങ്ങളില്‍ ഗംഭീര പ്രകടനം. സമീപകാലത്ത് നടന്ന സന്നാഹ മല്‍സരങ്ങളിലും വിറുറ്റ പോരാട്ടവീര്യം പ്രകടിപ്പിച്ചവര്‍. ടീമിന്റെ നെടും തൂണ്‍ ലോക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത മുന്‍നിരക്കാരന്‍ റൊണാള്‍ഡോ. ലോക ഫുട്‌ബോളിനെ ഭരിക്കുന്ന യൂറോപ്പിന്റെ ഒരറ്റത്താണ് പോര്‍ച്ചുഗല്‍. എങ്കിലും ഇത് വരെ മഹാമേളയില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിയാത്തവരാണ്. ആറ് തവണ ലോകകപ്പ് കളിച്ചു. രണ്ട് വട്ടം സെമി ഫൈനലിലെത്തി. പക്ഷേ യൂസേബിയോയില്‍ തുടങ്ങി കൃസ്റ്റിയാനോയില്‍ എത്തി നില്‍ക്കുന്ന ഫുട്‌ബോള്‍ തലമുറക്ക് ഇത് വരെ കിരീട സൗഭാഗ്യം ലഭിച്ചിട്ടില്ല.
ഫെര്‍ണാണ്ടോ സാന്‍ഡോസ് എന്ന അനുഭവസമ്പന്നാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രീസിന്റെ മുന്‍ കോച്ചായിരുന്നു അദ്ദേഹം, ആ നാളുകളിലാണ് ഗ്രീസ് യൂറോപ്പില്‍ അല്‍ഭുതം കാട്ടിയത്. 2016 ല്‍ പോര്‍ച്ചുഗല്‍ ആദ്യമായി വന്‍കരാ ചാമ്പ്യന്മാരാവുമ്പോള്‍ ടീമിന്റെ ഹെഡ്മാസ്റ്റര്‍ സാന്‍ഡോസായിരുന്നു. കൃസ്റ്റിയാനോക്ക് പ്രിയപ്പെട്ട കോച്ച്. 16 ലെ വന്‍കരാ നേട്ടത്തിന് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ടിലും സാന്‍ഡോസും കൃസ്റ്റിയാനോയും തമ്മിലുള്ള കോമ്പിനേഷനാണ് കരുത്ത് കാട്ടിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെ കരുത്തരുടെ ഗ്രൂപ്പില്‍ നിന്നുമാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടം അതിജയിക്കാന്‍ പോര്‍ച്ചുഗലിന് കഴിയുമെന്നാണ് നിലവിലെ വിശ്വാസം. സ്‌പെയിനാണ് കാര്യമായ വെല്ലുവിളി. മൊറോക്കോ, ഇറാന്‍ എന്നിവരെ പക്ഷേ സാന്‍ഡോസ് ദുര്‍ബലരായി കാണില്ല. അട്ടിമറിക്ക് കെല്‍പ്പുള്ളവരാണവര്‍. കൃസ്റ്റിയാനോയുടെ ആരോഗ്യമാണ് ടീമിന് പ്രധാനം. റയല്‍ മാഡ്രിഡിന് വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച ശേഷം മാത്രമായിരിക്കും 33 കാരന്‍ ദേശീയ ടീമിനൊപ്പം ചേരുക. ഒരാഴ്ച്ച മുമ്പ് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ കൃസ്റ്റിയാനോക്ക് പരുക്കേറ്റത് ദേശീയ ടീമിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ പരുക്കില്‍ നിന്നും മുക്തനായി അദ്ദേഹം ലാലീഗയില്‍ കളിക്കുന്നുണ്ട്. റയലില്‍ കൃസ്റ്റിയാനോ അല്‍ഭുതങ്ങള്‍ കാട്ടുന്നത് മുന്‍നിരയിലെ കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മധ്യനിരയില്‍ ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് തുടങ്ങിയവരുടെ പിന്‍ബലത്തിവലാണ്. ദേശീയ ടീമിലേക്ക് വരുമ്പോള്‍ അര്‍ജന്റീനയില്‍ മെസി നേരിടുന്ന അതേ വെല്ലുവിളി അദ്ദേഹത്തിനുമുണ്ട്. ആന്ദ്രെ സില്‍വയെ പോലുള്ളവരാണ് ദേശീയ നിരയില്‍ റൊണാള്‍ഡോയുടെ കൂട്ടാളികള്‍. ഇവര്‍ക്ക് ദേശീയ രംഗത്ത് വലിയ നാമമില്ലതാനും. പക്ഷേ പ്രതിയോഗികള്‍ റൊണാള്‍ഡോയെ ഭയപ്പെടുന്നതിനാല്‍ മറ്റ് താരങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോര്‍ട്ടിംഗ് ലിസ്ബണ് വേണ്ടി കളിക്കുന്ന റൂയി പട്രീസിയോയായിരിക്കും ഗോള്‍ക്കീപ്പര്‍. ബെറ്റോ രണ്ടാമനാവും. വെറ്ററന്‍ പെപ്പെ, ബ്രൂണോ ആല്‍വസ് എന്നവരാണ് ഡിഫന്‍സിലെ ശക്തര്‍. മരിയോ റൂയി, ഫാബിയോ കണ്ടാരോ എന്നിവരും അനുഭവസമ്പന്നര്‍. വില്ല്യം കാര്‍വാലോ, ജോ മരിയോ, ജോ മോറിഞ്ഞോ, ബെര്‍നാര്‍ഡോ സില്‍വ എന്നിവരായിരിക്കും മധ്യനിരയുടെ ശക്തി-റൊണാള്‍ഡോക്ക് പന്ത് എത്തിക്കുന്നവര്‍. മുന്‍നിരയില്‍ റൊണാള്‍ഡോക്കൊപ്പം 26 കാരന്‍ ആന്ദ്രെ ഡയസുണ്ട്. ജെല്‍സണ്‍ മാര്‍ട്ടിനസ് മറ്റൊരു ശക്തനാണ്. അനുഭവസമ്പന്നരായ റെക്കാര്‍ഡോ കരസേമ, നാനി, ഈദര്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടമുണ്ടാവില്ല.
റൊണാള്‍ഡോക്കിത് അവസാന ലോകകപ്പാണ്. 33 ല്‍ നില്‍ക്കുന്ന സൂപ്പര്‍ താരത്തിന് ഇനി അവസരമില്ല. അദ്ദേഹത്തിന്റെ നിറമുള്ള കരിയറിലെ ഏക കുറവ് ലോകകപ്പാണ്.യുസേബിയോ മുതല്‍ ലൂയിസ് ഫിഗോ വരെ ഉന്നതര്‍ കളിച്ച പോര്‍ച്ചുഗലിന് രണ്ട് തവണ സെമി കളിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ലോകകപ്പിലെ വലിയ നേട്ടം. ഇത്തവണ രാജ്യത്തെ രക്ഷിക്കാന്‍ തനിക്ക് കഴിയുമെന്നാണ് റൊണാള്‍ഡോ പറയുന്നത്. ക്ലബ് തലത്തില്‍ എല്ലാ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് തവണ തുടര്‍ച്ചയായി യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് കിരീടം നേടി. ഫിഫ ക്ലബ് ലോകകപ്പ് കിരീടം സമ്പാദിച്ചു. ലാലീഗ കിരീടവും കിംഗ്‌സ് കപ്പുമെല്ലാം പലവട്ടം നേടി. വ്യക്തിഗതമായി ബലന്‍ഡിയോര്‍ ഉള്‍പ്പെടെ ഫുട്‌ബോള്‍ ലോകത്തെ എല്ലാ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. ലോകകപ്പ് മാത്രമാണ് ബാക്കി. ആ നേട്ടത്തിലേക്കുള്ള യാത്രയില്‍ ആരോഗ്യം മാത്രമാണ് സൂപ്പര്‍ താരത്തിന് പ്രധാന തലവേദന.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍