Connect with us

Video Stories

ഹാഷിംപുര മതേതര ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നത്

Published

on

 

അശ്‌റഫ് തൂണേരി

വര്‍ഷങ്ങള്‍ 31 പിന്നിട്ടപ്പോള്‍, ഹാഷിംപുരയിലെ പൊലീസ് ഭീകരതയുടെ ഇരകള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി ഡല്‍ഹി ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നു. കൊന്നു തള്ളിയവരുടെ അതേ മാനസികാവസ്ഥ പേറി നടന്ന ഒരു കൂട്ടം അന്വേഷണ ഉദ്യോഗസ്ഥരാല്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലമാണിതെന്ന് വേണം കരുതാന്‍. ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കസ്റ്റഡി കൂട്ടക്കൊലയായ ഹാഷിംപുര ഗൂഢലക്ഷ്യംവെച്ചായിരുന്നുവെന്ന് കോടതി തന്നെ നിരീക്ഷിച്ചിരിക്കുന്നു. ‘ന്യൂനപക്ഷ സമുദായത്തിലെ നിരായുധരായ 42 പേരെ ഹാഷിംപുരയില്‍ കൊലപ്പെടുത്തിയത് ഗൂഢ ലക്ഷ്യംവെച്ചായിരുന്നു. 31 വര്‍ഷമായി ഇരകളുടെ കുടുംബാംഗങ്ങള്‍ നീതിക്കായി കാത്തിരിക്കുന്നു’ ജസ്റ്റിസ് എസ് മുരളീധരനും വിനോദ് ഗോയലും അംഗങ്ങളായ ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന്റെ നിരീക്ഷണം ഇങ്ങിനെയായിരുന്നു. 16 പൊലീസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട കേസില്‍ പ്രതികളാക്കപ്പെട്ടത് 17 പേരായിരുന്നു. ഒരാള്‍ മരണമടഞ്ഞു. 19 സേനാംഗങ്ങള്‍ക്കെതിരെയായിരുന്നു കേസെങ്കിലും കുറ്റം ചുമത്തപ്പെട്ടത് 17 പേര്‍ക്കെതിരെ മാത്രം. മനുഷ്യാവകാശ കമ്മീഷന്റേയും ആക്ടിവിസ്റ്റുകളുടേയും നിരന്തര ഇടപെടലും ഉന്നത പൊലീസ് ഓഫീസര്‍മാരുടെയുള്‍പ്പെടെ തുറന്നുപറച്ചിലുമെല്ലാം കേസിന്റെ വഴിതിരിച്ചുവിട്ടുവെന്ന് വേണം അനുമാനിക്കാന്‍. 2015 മാര്‍ച്ചില്‍ വിചാരണക്കോടതി കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടിരുന്നു. പക്ഷേ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടില്ലെന്ന നിരാശയിലേക്ക് ഇരകളുടെ ബന്ധുക്കളെത്തിയില്ലെന്ന് മാത്രമല്ല ക്രൂരത ചെയ്തവര്‍ ജഗന്നിയന്താവിന്റെ മുമ്പില്‍ രക്ഷപ്പെടില്ലെന്ന നിരന്തര പ്രാര്‍ത്ഥനയിലായിരുന്നു ബന്ധുക്കള്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത വീര്‍ ബഹാദൂര്‍ സിങിന്റെ ഭരണകാലത്താണ് ഒരു നിലക്കും ന്യായീകരിക്കാനാവാത്ത ഈ ക്രൂരകൃത്യം നടന്നതെന്നത് വിസ്മരിച്ചുകൂടാ. 1994-2000 കാലയളവിനിടയില്‍ ഗാസിയാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 23 തവണ ജാമ്യം ലഭിക്കുന്ന വാറണ്ടും 17 തവണ ജാമ്യമില്ലാ വാറണ്ടുകളും കേസിലെ പ്രതികളായ പൊലീസുകാര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അവരിലാരും കോടതി കയറിയില്ലെന്നത് വിധിവൈപരീത്യം.
ഡല്‍ഹി പാര്‍ലമെന്റ് ഹൗസില്‍നിന്നു 82.5 കിലോമീറ്റര്‍ ദൂരത്താണ് ഹാഷിംപുര. സംസ്ഥാനം ഉത്തര്‍പ്രദേശാണെന്ന് മാത്രം. 1987 മെയ് 22ന് രാത്രി പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) സേനയുടെ നരനായാട്ടായിരുന്നു ഹാഷിംപുരയില്‍ നടന്നത്. 1987 ആഗസ്റ്റില്‍ ആരംഭിച്ച മീററ്റ് കലാപത്തിന്റെ തുടര്‍ച്ചെയെന്നോണമാണ് പി.എ.സി കണ്ണില്‍കണ്ട മുസ്‌ലിംകളെയെല്ലാം അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന രീതിക്ക് തുടക്കമിട്ടത്.യു.ആര്‍.യു 1493 എന്ന മഞ്ഞ പൊലീസ് ട്രക്കിലാണ് ഗാസിയാബാദ് ജില്ലയിലെ മുറാദ്‌നഗറിനടുത്തുള്ള കനാലിനടുത്തേക്ക് മുസ്്‌ലിം ചെറുപ്പക്കാരേയും വഹിച്ചുള്ള ആ വാഹനം ആദ്യം പോയത്. പിന്നീട് ഡല്‍ഹിക്കടുത്ത മക്കന്‍പൂരിലേക്കും. രണ്ടു കനാലുകള്‍ക്കടുത്ത് വാഹനം പാര്‍ക്ക് ചെയ്ത് വാഹനത്തില്‍വെച്ച് തന്നെ ഓരോരുത്തരെയായി കൊന്നു തള്ളുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവരില്‍നിന്ന് ലഭിച്ച മൊഴിയില്‍ നിന്ന് ബോധ്യമായത്. നിരപരാധികളെ യാതൊരു മനസ്സാക്ഷിയുമില്ലാതെ കൊന്ന ശേഷം അതേ വാഹനത്തില്‍ പി.എ.സി സേനക്കാര്‍ അവരുടെ ക്യാമ്പുകളിലെത്തുകയും രക്തം കഴുകിക്കളയുകയും ചെയ്തു. ശേഷം ട്രക്കിലെ ഷീറ്റിന് തുളകളുണ്ടാക്കി വെച്ചു. (ഇരകള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ബോധ്യപ്പെടുത്താനുള്ള പണിയായിരുന്നുവത്രെ ഇത്.) ഇത്രയും മനുഷ്യരെ പച്ചക്ക് കൊന്ന് രാത്രി വൈകി ക്യാമ്പിലെത്തിയ ഈ നരാധമന്മാര്‍ ഒരു കൂസലുമില്ലാതെ കിടന്നുറങ്ങി. മരിച്ചെന്നു കരുതി ഉപേക്ഷിച്ച അഞ്ച് പേരാണ് അരുംകൊല പുറംലോകത്തെത്തിച്ചത്. കേസന്വേഷണം തുടക്കത്തില്‍തന്നെ പ്രഹസനമായിരുന്നു. 28 വര്‍ഷത്തിന് ശേഷം 2015ല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി തീസ്ഹസാരി കോടതി പ്രതികളെ വെറുതെ വിട്ടു.
‘ഹാഷിംപുര 22 മെയ്’എന്ന പുസ്തകം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്നത് 2016 ജൂലൈ ആദ്യവാരത്തിലാണ്. ഹാഷിംപുരയില്‍ നടന്ന സംഭവ വികാസങ്ങള്‍ ഒരു പൊലീസ് ഓഫീസറുടെ അന്വേഷണ ഫലമെന്നോണം തുറന്നെഴുകയാണതില്‍. സംഭവം നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതി ചെയ്തിരുന്ന ഗാസിയാബാദ് പൊലീസ് സൂപ്രണ്ടായിരുന്ന വിഭൂതിനാരായണ്‍ റായ് എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് നിരന്തര അന്വേഷണത്തിനും പലരുടേയും സമ്മര്‍ദ്ദങ്ങള്‍ വകവെക്കാതെയും പുസ്തക രചന നിര്‍വഹിച്ചത്. പുസ്തകം പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞ് ‘ന്യൂസ് ലോണ്ടറി’ പ്രതിനിധി അനുരാഗ് ത്രിപാദിയുമായി നടത്തിയ സംഭാഷണത്തില്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് റായ് നല്‍കുന്ന മറുപടി ഇങ്ങിനെയായിരുന്നു: ’15 വര്‍ഷങ്ങളെടുത്തു വിവര ശേഖരം പൂര്‍ത്തീകരിക്കാന്‍. നിയമപരമായ പല കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും ഇത്തരമൊരു രചന പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങളുണ്ടായി’. വൈകിയാലും തന്റെ ഔദ്യോഗിക കാലത്ത് നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറംലോകത്തെത്തിച്ചില്ലെങ്കില്‍ നീതികേടാവുമെന്ന റായിയുടെ ബോധ്യമാണ് ഈ രചന. അന്വേഷണങ്ങള്‍ പ്രഹസനമായിരുന്നുവെന്ന് പല തവണ തുറന്നുപറഞ്ഞയാള്‍ കൂടിയാണീ ഓഫീസര്‍. അന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ ബാബുദിനെ കണ്ടുമുട്ടിയതാണ് തനിക്ക് ശരിയായ അന്വേഷണത്തിന് വഴിതുറന്നതെന്നും ഈ ഓഫീസര്‍ വ്യക്തമാക്കുകയുണ്ടായി. കസ്റ്റഡി കൊലപാതകമാണെന്ന് തുടക്കം മുതല്‍ വ്യക്തമാക്കിയ റായ് ഇപ്പോഴും ഉന്നത പൊലീസ് ഓഫീസര്‍മാരുടേയും രാഷ്ട്രീയ നേതാക്കളുടെയും പങ്കിനെക്കുറിച്ച് വിളിച്ചുപറയുന്നുണ്ട്. 1987ല്‍ നിന്ന് അധികം ദൂരെയല്ല നാം എന്നതിന് തുടര്‍ച്ചയായി നടന്ന, ഇപ്പോഴും നടക്കുന്ന സംഭവങ്ങള്‍ സാക്ഷിയാണ്. മാത്രമല്ല ഇപ്പോഴും 19 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ പൊലീസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം അഞ്ച് ശതമാനത്തിന് താഴെയാണ്. ഡല്‍ഹി പൊലീസില്‍ ഇത് രണ്ട് ശതമാനമാണ്. മഹാരാഷ്ടയില്‍ ഒരു ശതമാനവും ബീഹാറില്‍ 4.5 ശതമാനവും രാജസ്ഥാനില്‍ 1.2 ഉം മാത്രമാണ്. 2002 ഗുജറാത്ത് കലാപത്തിലെ പൊലീസ് കൊലപാതകങ്ങളുള്‍പ്പെടെ പുനരന്വേഷിക്കുകയും ഇന്ത്യയുടെ തലപ്പത്ത് വിരാജിക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ വക്താക്കളായ നേതാക്കളുള്‍പ്പെടെ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടത് ജനാധിപത്യ ഇന്ത്യന്‍ ഭാവിയുടെ സുതാര്യ നിലനില്‍പ്പിന് ആവശ്യമാണ്. ‘നിര്‍മ്മിത’ മതേതരത്വത്തില്‍ നിന്ന് യഥാര്‍ത്ഥ മതേതര ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അത്തരം പുനരന്വേഷണങ്ങള്‍ പ്രാപ്തമാകുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending