india
പാമ്പുകടിയേറ്റ് കോമയിലായ അഞ്ചു വയസുകാരന് ഏഴാം ദിവസം പുതുജീവന്‍
വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല് വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.

ബംഗളൂരു: പാമ്പ് കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തളര്‍ന്ന് കോമയിലായ അഞ്ചു വയസുകാരന് ഏഴാം ദിവസം പുതുജീവന്‍. കര്‍ണാടകയിലെ ഹസന് ജില്ലയിലെ ആദിചുഞ്ചനഗിരി ഗ്രാമത്തിലാണ് സംഭവം. മഴ സമയത്ത് വീടിന് പുറത്തിറങ്ങുമ്പോഴാണ് അഞ്ചു വയസുകാരനായ നിഷിത് ഗൗഡിന് എട്ടടിവീരന്റെ കടിയേറ്റത്. വൈകുന്നേരം വീടിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാലെടുത്തുവച്ചത് വിഷ പാമ്പിന്റെ മുകളിലേക്കായിരുന്നു. കാല് വിരലിന് കടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഷിത് പതുക്കെ കോമയിലേക്ക് നീങ്ങുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ ദിവസം തന്നെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആസ്റ്ററിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സക്കായി ദിവസക്കൂലിക്കാരനായ പിതാവിന് സാധിക്കില്ലെന്ന് വന്നതോടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് ചികിത്സ നടത്തിയത്. കോമയിലായെങ്കിലും കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്ന നിഷിതിന്റെ ശരീരം ആന്റി വെനവുമായി പൊരുത്തപ്പെട്ടതോടെ ഏഴാം ദിവസം കണ്ണു തുറക്കുകയായിരുന്നു.
ദിവസത്തിനുശേഷം കുട്ടി പതുക്കെ ബോധം വീണ്ടെടുത്തെങ്കിലും പൂര്‍ണ്ണമായി തളര്‍ന്ന അഞ്ചാം വയസ്സുകാരന്റെ കൈകാലുകളുടെ ചലവും ശ്വസനവം നേരെയാവാന്‍ രണ്ട് ആഴ്ച കൂടി എടുക്കേണ്ടി വന്നിരുന്നു. മഴക്കാലങ്ങളില്‍ വീടിന്റെ അരികുകളില്‍ കൂടുതലാായി കാണുന്ന എട്ടടിവീരന്റെ വിഷം മാരകമാണെന്നും ഇത് ഞരമ്പുകളുടെ ഞാടി പ്രവര്‍ത്തനത്തെയുമാണ് കാര്യമായി ബാധിക്കുന്നതെന്നും ഇതാണ് കുട്ടിയുടെ ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ കാരണമെന്നും ആശുപത്രി ഡോക്ടറായ ചേതന്‍ ജിനിഗെരി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ആഗസ്റ്റ് 10ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ നിഷിത് ഗൗഡ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നത് വരെ കൃത്രിമ ശ്വാസത്തിന്റെയും മറ്റു ചികിത്സകളുടെയും സഹായത്തോടെയാണ് കുട്ടി വീട്ടില്‍ കഴിയുന്നത്.
india
ധര്‍മസ്ഥല അക്രമം: ആറ് പേര് അറസ്സില്‍
ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു.

ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധര്‍മസ്ഥല സ്വദേശികളായ പത്മപ്രസാദ് (32), സുഹാസ് (22), ഉജിരെ സ്വദേശി ഖലന്ദര്‍ പുറ്റുമോനു (42), കലെഞ്ഞ സ്വദേശി ചേതന്‍ (21), ധര്‍മസ്ഥല സ്വദേശി ശശിധര്‍ (30), കല്‍മാങ്ക സ്വദേശി ഗുരുപ്രസാദ് (19) എന്നിവരെയാണ്് അറസ്റ്റ് ചെയ്യതത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ബെല്‍ത്തങ്ങാടി കോടതിയില്‍ തിങ്കളാഴ്ച ഹാജറാകാന്‍ ആറു പ്രതികളോടും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.
india
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍
14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്കി.
സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്