Connect with us

kerala

എ.കെ.ജി സെന്റര്‍ ആക്രമണം;അമ്പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കിട്ടിയില്ല

സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിട്ടു. പൊലിസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരേയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Published

on

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് അമ്പത് ദിവസം പിന്നിട്ടു. പൊലിസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരേയും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അതേസമയം അക്രമത്തിനു പിന്നില്‍ രാജാജിനഗര്‍ സ്വദേശിയായ തട്ടുകടക്കാരനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാളെ കേസിലെ രണ്ടാം പ്രതിയാക്കി ചോദ്യം ചെയ്യുകയും ചെയ്തു.

ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോഴും തട്ടുകടക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തട്ടുകടക്കാരന് ആക്രമണത്തില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ചു സ്ഥിരീകരിച്ചു. ഇതിനാല്‍ തന്നെ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചും അവസാനിപ്പിച്ചു. ഇയാള്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പൊലിസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇയാള്‍ സി.പി.എം പ്രാദേശിക നേതാവിനെ ഫോണില്‍ വിളിച്ചത് നേതൃത്വത്തിന് തലവേദനയായിരുന്നു. എന്നാല്‍ തട്ടുകടയിലേക്ക് വെള്ളം എടുക്കാന്‍ വേണ്ടിയാണ് ഇയാള്‍ എ.കെ.ജി സെന്ററിന് സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിച്ചു. ഇതോടെയാണ് പിന്നില്‍ തട്ടുകടക്കാരന്‍ വഴി സി.പി.എം എന്ന ആക്ഷേപം ക്രൈംബ്രാഞ്ചും തള്ളിയത്. അതേസമയം സംഭവത്തില്‍ പ്രതിയാരെന്ന് ഇതുവരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഞങ്ങളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു’; മനസ് നിറഞ്ഞ് വോട്ട് ചെയ്ത് അന്തേവാസികള്‍

വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.

Published

on

ചിത്രം : നിതിന്‍ കൃഷ്ണന്‍

എസ്. സുധീഷ്‌കുമാര്‍

കൊച്ചി: ഇടുക്കികാരി ഏലികുട്ടിയും കോട്ടയത്തുകാരന്‍ ജോസും തിരുവനന്തപുരത്തുകാരി മറിയാമ്മയും തൃശൂരില്‍ നിന്നുള്ള സിസിയും വോട്ട് ചെയ്തത് ഒരു ബൂത്തില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജ് ബൂത്തിലെത്തിയപ്പോള്‍ ഇവര്‍ മനസിലെ നോമ്പരങ്ങള്‍ മറന്നു. അലങ്കരിച്ച ബൂത്തും തിരക്കും കണ്ടപ്പോള്‍ മനസില്‍ ആവേശം അലതല്ലി. സ്വന്തം നാടും തെരഞ്ഞെടുപ്പും മനസിലേക്കോടിയെത്തി. ഓര്‍മകളില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോള്‍ എല്ലാവരുടെയും മനസ് ഒന്നിടറി, എങ്കിലും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെ കൈപിടിച്ച് ബൂത്തിലേക്ക്. വരാപ്പപുഴ അതിരൂപതക്ക് കീഴിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികളാണ് ഇന്നലെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വോട്ട് ചെയ്തത്.

80 അന്തേവാസികളാണ് ഹൗസ് ഓഫ് പ്രൊവിഡന്‍സിലുള്ളത്. കുടുംബത്തിലെ വിഷമതകളെ തുടര്‍ന്നാണ് വിവിധ നാടുകളില്‍ നിന്നായി പലരും പല വര്‍ഷങ്ങളിലായി പ്രൊവിഡന്‍സില്‍ എത്തിയത്. 1937ല്‍ ആരംഭിച്ച പ്രൊവിഡന്‍സില്‍ എത്തിച്ചേരുന്നവരെയെല്ലാം സ്ഥാപനം ഉള്‍പ്പെടുന്ന കോര്‍പ്പറേഷന്‍ ഡിവിഷന്റെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ കോട്ടയത്തു നിന്നെത്തിയവരും തൃശൂരില്‍ നിന്നെത്തിയവരും മലബാറില്‍ നിന്നെത്തിയവരും കൊച്ചി കോര്‍പ്പറേഷനിലെ വോട്ടര്‍മാരായി. സ്റ്റാഫുകളും അന്തേവാസികളും അടക്കം നൂറിന് അടുത്ത് വോട്ട് പ്രൊവിഡന്‍സ് ഹോമിലുണ്ട്. എന്നാല്‍, 48 അന്തേവാസികള്‍ മാത്രമാണ് ഇന്നലെ വോട്ട് ചെയ്തത്. ബാക്കിയുള്ളവരില്‍ പലരെയും ശാരീരിക അവശതകള്‍ തളര്‍ത്തി കളഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ കാണാനെത്തിയിരുന്നതായി കോട്ടയം സ്വദേശിയായ ജോസ് പറഞ്ഞു. ‘വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് അവശതകള്‍ ഉണ്ടെങ്കിലും പോളിങ് സ്‌റ്റേഷനിലെത്തിയത്’-ജോസ് പറഞ്ഞു.

വോട്ടിനാണെങ്കിലും പുറത്തേക്കിറങ്ങാനായതിന്റെ സന്തോഷം ഏലിക്കുട്ടിയുടെയും സിസിലിയുടെയും മുഖത്തു കാണാമായിരുന്നു. ആളുകളെ കണ്ടതോടെ പലരുടെയും മുഖം വിടര്‍ന്നു. രാവിലെ 10 മണിയോടെ മദര്‍ സുപ്പീരിയര്‍ മേരി പോളിന്റെയും സിസ്റ്റര്‍ ജെബി ഫെര്‍ണാണ്ടസിന്റെയും കൈപിടിച്ച് ഓരോരുത്തരായി പോളിങ് സ്‌റ്റേഷനിലേക്കെത്തി. പലര്‍ക്കും അവശതയുണ്ടായിരുന്നു. ചിലര്‍ ക്യൂവില്‍ നിന്നു. ചിലരാവട്ടെ പോളിങ് സ്‌റ്റേഷനില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്നു. ഓരോരുത്തരുടെയും സമയമെത്തിയപ്പോള്‍ കൃത്യതയോടെ ഒപ്പിട്ടും വിരല്‍ പതിപ്പിച്ചും വോട്ട് ചെയ്തു. മുന്‍പും ഇലക്ട്രോണിക് മെഷീനില്‍ വോട്ട് ചെയ്തിരുന്നതിനാല്‍ ആര്‍ക്കും ആശങ്കയൊട്ടുമുണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇവര്‍ 12 മണിയോടെ വോട്ട് ചെയ്തു മടങ്ങിയത്. ഇവര്‍ക്കൊപ്പം മദര്‍സുപ്പീരിയര്‍ മേരി പോളും സിസ്റ്റര്‍ ജെബിയും വോട്ട് ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് അന്തേവാസികളെയെല്ലാം വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യിക്കാറുണ്ടെന്നും ഇരുവരും പറഞ്ഞു.

എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്ന ഹൗസ് ഓഫ് പ്രൊവിഡന്‍സ് അന്തേവാസികളായ 89കാരി കൊച്ചുത്രേസ്യ ജോര്‍ജും,ഏലിക്കുട്ടിയും, ത്രേസി ചിക്കുവും.

Continue Reading

kerala

സംസ്ഥാനത്ത്‌ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,945 രൂപയും പവന്റെ വില 95,560 രൂപയായി. 18 കാരറ്റില്‍ ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9,825 രൂപയും 14 കാരറ്റില്‍ ഗ്രാമിന് 50 രൂപ കൂട്ടി 7,650 രൂപയായി.

വെള്ളിയുടെ വില ഗ്രാമിന് 195 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ശക്തമായ മുന്നേറ്റത്തിലാണ്. ട്രോയ് ഔണ്‍സിന് 0.45% വര്‍ധനവോടെ ഇന്നത്തെ വില 4,207.57 ഡോളര്‍. ഇന്ന് മാത്രം 18.69 ഡോളര്‍ ഉയര്‍ന്നതായി വിപണി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ വിലയില്‍ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറവുണ്ടായപ്പോള്‍, ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ, പവന് 480 രൂപ കുറവുണ്ടായി. ഇതോടെ ഗ്രാമിന് 11,865 രൂപയും പവന് 94,920 രൂപയും ആയിരുന്നു.

18 കാരറ്റില്‍ 45 രൂപ കുറച്ച് 9,760 രൂപയും, 14 കാരറ്റില്‍ 40 രൂപ കുറച്ച് 7,600 രൂപ എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപ വര്‍ധനവോടെ വില 11,930 യില്‍ നിന്ന് 11,955 രൂപയായി ഉയര്‍ന്നിരുന്നു. പവന്റെ വിലയും 200 രൂപ ഉയര്‍ന്ന് 95,640 രൂപയായിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് വരെ കുറയ്ക്കും എന്ന പ്രതീക്ഷയും, വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ നടത്തുന്ന സ്വര്‍ണം വാങ്ങലിലെ വര്‍ധനയും ആഗോള വിപണിയില്‍ വില ഉയരാന്‍ പ്രധാന കാരണങ്ങളാകുന്നു.

ഈ പ്രവണത തുടര്‍ന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 5,000 ഡോളര്‍ കടക്കും എന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ പവന് വില ഒരു ലക്ഷം രൂപ കടക്കാന്‍ സാധ്യതയുണ്ട്.

 

Continue Reading

kerala

വയനാട്ടില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി

ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ വിതരണം നടത്തിയെന്നാണ് പരാതി.

Published

on

വയനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ അര്‍ധരാത്രി തിരുനെല്ലി ഉന്നതിയില്‍ എത്തിയതായാണ് സൂചന. ഏഴുമണിക്ക് ശേഷം ഉന്നതിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നിരിക്കെ എന്തിനാണ് സ്ഥാനാര്‍ഥിയടക്കം അവിടേക്ക് പോയതെന്ന് യുഡിഎഫ് ചോദിച്ചു.

അതിനിടെ, വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി മദ്യം വിതരണം ചെയ്തതായി പരാതി. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാര്‍ഡിലാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ മദ്യ വിതരണം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നു.

Continue Reading

Trending